Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

‘ആന്‍റണി എന്റെ കൂടെ വരുന്നുണ്ടോ?’ ലാല്‍ സാര്‍ ചോദിച്ചു ; എനിക്കൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല അല്ലെങ്കിലും അവിടെ എന്റെ ഇഷ്ടത്തിന് എന്താ പ്രസക്തി ; മോഹന്‍ലാല്‍ ആരാധകനായിരുന്ന ആന്‍റണി പെരുമ്പാവൂര്‍ മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ വിശ്വസ്തനായി മാറിയ കഥ ഇങ്ങനെ

08 FEBRUARY 2018 06:53 PM IST
മലയാളി വാര്‍ത്ത

ഏതാണ്ട് ഇരുപത്തി ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പകല്‍. അന്നാണ് എനിക്ക് ആ ഫോണ്‍ കോള്‍ വരുന്നത്. സുഹൃത്താണ് വിളിക്കുന്നത്. ഒരു സിനിമാലൊക്കേഷനില്‍ വണ്ടി ഓടിക്കാമോ എന്നാണ് ചോദ്യം. ഭാരിച്ച ഉത്തരവാദിത്വങ്ങളൊന്നുമില്ലാതിരുന്ന ഒരു പത്തൊന്‍പതു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം സിനിമ എന്നും അവനെ മോഹിപ്പിക്കുന്നതായിരുന്നു. ഒരിക്കലും അത് ആഗ്രഹിച്ചിരുന്നില്ലായെങ്കിലും. അതുകൊണ്ടുതന്നെ ഇടവും വലവും നോക്കാനില്ലായിരുന്നു. അന്നുതന്നെ ലൊക്കേഷനിലേയ്ക്ക് പോയി. സ്വന്തമായി ഉണ്ടായിരുന്ന ജീപ്പ് ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച് മറ്റൊരു കാറിലാണ് യാത്ര. പെരുമ്പാവൂര് ഒരു സാജന്‍ വര്‍ഗ്ഗീസ് സാറുണ്ട്. അദ്ദേഹത്തിന്‍റെതായിരുന്നു ആ വെള്ള അംബാസിഡര്‍ കാര്‍ .നമ്പര്‍ 3223. അതിലാണ് എറണാകുളത്തേക്കുള്ള യാത്ര.

കലൂരുള്ള കല്പകാ ഹോട്ടലിനടുത്താണ് പറഞ്ഞ ലൊക്കേഷന്‍. ലൊക്കേഷനിലെത്തിയതും ഒരാള്‍ വേഗത്തില്‍ വണ്ടിയിലേയ്ക്ക് ചാടിക്കയറി. എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അത് ലാല്‍ സാര്‍ ആയിരുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രൂപം. പറഞ്ഞാല്‍ നിങ്ങളോര്‍ക്കും. സിനിമ ‘പട്ടണപ്രവേശം’. അതില്‍ കുട നന്നാക്കാന്‍ നടക്കുന്ന ലാല്‍ സാറിന്‍റെ രൂപം ഓര്‍ക്കുന്നില്ലേ? ആ വേഷത്തിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്‍റെ ആശ്ചര്യം അപ്പോഴും വിട്ടുമാറിയിരുന്നില്ല. അത് ലാല്‍ സാര്‍ തന്നെയോ എന്ന് ഉറപ്പിക്കാന്‍ സെന്‍റര്‍ മീറ്റിലൂടെ ഇടയ്ക്കിടെ ഞാന്‍ നോക്കി . അദ്ദേഹം എന്നോട് പേര് ചോദിച്ചു. വിശേഷങ്ങള്‍ തിരക്കി. അതായിരുന്നു തുടക്കം. ഏതാണ്ട് ഇരുപത്തിരണ്ടോളം ദിവസങ്ങള്‍ ഞാനാ ലൊക്കേഷനിലുണ്ടായിരുന്നു. ആ നാളുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് എന്നോടെന്തോ പ്രത്യേകമായ ഒരിഷ്ടം തോന്നിയിരിക്കണം.

അതുകൊണ്ടാണല്ലോ എന്‍റെ വാഹനം തിരഞ്ഞുപിടിച്ചു യാത്ര ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. ഹോട്ടലില്‍നിന്ന് ലൊക്കേഷനുകളിലേയ്ക്കോ , ലൊക്കേഷനുകളില്‍ നിന്നും ഹോട്ടലിലേയ്ക്കോ മാത്രമല്ല ആ യാത്രകള്‍ നീണ്ടത്. അന്ന് അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളെ പിന്നിട്ടിരുന്നുള്ളൂ . സുചിത്ര ചേച്ചി മദ്രാസില്‍ നിന്ന് ഇവിടെ വരുമ്പോഴൊക്കെ, വിളിക്കാന്‍ പോയതും, ചേച്ചിയേയും ലാല്‍ സാറിനേയും കൊണ്ട് അദ്ദേഹത്തിന്‍റെ ഒരു അമ്മാവന്‍റെ വീട്ടില്‍ പോയതുമെല്ലാം ഞാനായിരുന്നു. അങ്ങനെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കുറെ നല്ല ദിവസങ്ങളുടെ ഓര്‍മ്മകളുമായി കഴിയുമ്പോഴാണ് വേര്‍പിരിയലിന്‍റെ ആ ദിനം എത്തിയത്. അന്ന് ലാല്‍സാറിനോട്, ഞാന്‍ ചോദിച്ചു,
‘എന്നെ എവിടെ എങ്കിലും വച്ച് കണ്ടാല്‍ തിരിച്ചറിയുമോ? ” എന്താ ആന്‍റണി അങ്ങനെ പറയുന്നത്? അതായിരുന്നു ലാല്‍ സാറിന്‍റെ മറുപടി. ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ലാല്‍ സാറിനെ കണ്ട കാര്യങ്ങളൊക്കെ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു. ദോഷം പറയരുതല്ലോ അവരാരും അത് വിശ്വസിച്ചില്ല.

ഒരു മാസം കൂടി കടന്നുപോയി. ഇതിനിടയിലാണ് അമ്പലമുകളില്‍ ലാല്‍ സാര്‍ അഭിനയിക്കുന്ന ‘മൂന്നാം മുറ ‘ യുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞത്. ഞാന്‍ എന്‍റെ ജീപ്പില്‍ സുഹൃത്തുക്കളെയും കയറ്റി നിറച്ച് മൂന്നാം മുറയുടെ ലൊക്കേഷനിലേയ്ക്ക് പോയി. ലാല്‍ സാറും ബാബു ആന്‍റണിയും അവിടെയുണ്ട് . ഒരു ഗ്ലാസ് പതിച്ച കെട്ടിടത്തിനുള്ളില്‍ അവര്‍ ഇരിക്കുന്നു. അതിന് തൊട്ടുമുന്നില്‍ വലിയ ഒരു ആള്‍ക്കൂട്ടം. ഷൂട്ടിംഗ് കാണാന്‍ വന്നവരാണ്. അവരുടെ ഇടയിലേക്ക് ഞങ്ങളും കയറിനിന്നു. പെട്ടെന്ന് , ആ കെട്ടിടത്തിന്‍റെ മുന്നില്‍ നിന്ന് ഒരാള്‍ കൈകാട്ടി വിളിക്കുന്നു. അത് ലാല്‍ സാര്‍ ആയിരുന്നു.

എന്നെതന്നെയാണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചു. ആ ആള്‍ക്കൂട്ടത്തിനിടയില്‍ അദ്ദേഹം തിരയുന്ന വി.ഐ.പി ഞാനാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്നു. ഒപ്പം എന്‍റെ സുഹൃത്തുക്കളും . ‘ആന്‍റണിക്ക് സുഖമാണോ? വണ്ടി എവിടെ?’ ഇതായിരുന്നു ആദ്യത്തെ ചോദ്യം. കൂട്ടുകാരോടൊപ്പം ഷൂട്ടിംഗ് കണ്ടുമടങ്ങാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവരെ ഓരോരുത്തരെയായി അദ്ദേഹം പരിചയപ്പെട്ടു. എനിക്ക് സന്തോഷമായി. അന്ന് ഞാന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ വലിയ ആളായി എന്ന തിരിച്ചറിവിലല്ല. മറിച്ച് ലാല്‍ സാര്‍ എന്നോട് വണ്ടിയുമായി വീണ്ടും വരണമെന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തദിവസം തന്നെ ഞാന്‍ വണ്ടിയുമായി ലൊക്കേഷനിലെത്തി. പഴയ അതേ അംബാസിഡര്‍ കാര്‍. പിന്നീടുള്ള ലാല്‍ സാറിന്‍റെ എല്ലാ യാത്രകളും എന്‍റെ കാറിലായിരുന്നു. ഷൂട്ടിംഗ് അവസാനിക്കുന്ന ദിവസം ജീവിതത്തില്‍ ഞാന്‍ ഒരിക്കലും സംഭവിക്കില്ല എന്നുകരുതിയ ആ മുഹൂര്‍ത്തം സമാഗതമായി. ‘ആന്‍റണി എന്‍റെ കൂടെ വരുന്നുണ്ടോ?’ ലാല്‍ സാര്‍ ചോദിച്ചു.
ആ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു . എനിക്കൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അവിടെ എന്‍റെ ഇഷ്ടത്തിന് എന്താ പ്രസക്തി എന്നെനിക്ക് തോന്നി.

ഞാന്‍ പറഞ്ഞു ‘കൂടെ വരുന്നു’ ആ വര്‍ഷം ഞാന്‍ മറക്കില്ല. 1988. ദിവസം കൃത്യമായി ഓര്‍മ്മിക്കുന്നില്ല. എങ്കിലും അതൊരു ജൂണ്‍ മാസമായിരുന്നു.ഇരുപത്തെട്ടുവര്‍ഷങ്ങള്‍ പിന്നിടാന്‍ പോകുന്നു ഞാന്‍ ലാല്‍ സാറിനൊപ്പം കൂടിയിട്ട്. അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെയാണ് ഇന്നും ജോലി ചെയ്യുന്നത്. അതില്‍ ഒരു തെറ്റും വരരുതേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ എത്രയോ യാത്രകള്‍ ചെയ്തിരിക്കുന്നു. എത്രലക്ഷം കിലോമീറ്ററുകള്‍ താണ്ടിയിരിക്കുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരിക്കല്‍പോലും അപകടങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. എന്‍റെ വണ്ടിയിലിരുന്ന് യാത്ര ചെയ്യുന്ന മനുഷ്യന്‍റെ ജീവിതം എത്രമേല്‍ വിലപ്പെട്ടതാണെന്ന് എനിക്കറിയാം. അതിന്‍റെ കരുതലും സുരക്ഷയും ഞാന്‍ എന്നും എടുത്തിട്ടുണ്ട്.എപ്പോഴെങ്കിലും ഞാന്‍ ലാല്‍ സാറിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്. മറ്റ് സൗഹൃദസദസ്സുകളിലൊന്നും ഞാന്‍ ആ സ്വാതന്ത്ര്യം എടുക്കാറില്ല. അങ്ങനെ എടുക്കേണ്ട ഒരാളുമല്ല. ആ ബോദ്ധ്യം മറ്റാരെക്കാളും എനിക്കുണ്ട്. ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടത്തിന്‍റെ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടതിന് പിന്നില്‍ മറ്റൊരാളുടെ പിന്തുണ കൂടിയുണ്ട്, ഇഷ്ടം കൂടിയുണ്ട്. അത് മറ്റാരുമല്ല സുചിത്ര ചേച്ചിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (11 minutes ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (22 minutes ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (27 minutes ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (39 minutes ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (4 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (5 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (5 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (6 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (6 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (6 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (7 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (7 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (7 hours ago)

ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends