സിനിമാ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കയ്യാങ്കളി; ലാത്തി കൈയിൽ കിട്ടിയതോടെ കഥ മാറി...ബി ടെക്ക് സിനിമ സെറ്റില്‍ സംഭവിച്ചത്...
ബാംഗ്ലൂരിൽ ആസിഫ് അലി നായകനാകുന്ന ബി ടെക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഘർഷങ്ങളെ കുറിച്ച് ഇന്നലെ വാർത്ത വന്നിരുന്നു. ആസിഫിനും നായിക അപർണ ബാലമുരളിക്കും സഹതാരങ്ങൾക്കും ജൂനിയർ ആർട്ടിസ്റ്റുകളുടെ കയ്യിൽ നിന്നും അടി കിട്ടി എന്ന വാർത്തയാണ് നമ്മൾ അറിഞ്ഞത്. പറഞ്ഞ രീതിയിൽ അല്ലാതെ ഷൂട്ട് ചെയ്തതിലെ അമർഷമാണെന്നും താരങ്ങളുടെ പെരുമാറ്റം കൊണ്ട് ദേഷ്യം വന്നിട്ടാണെന്നും ഉള്ള പല തരം ഊഹങ്ങൾ പുറത്തു വന്നിരുന്നു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു സംവിധായകൻ തന്നെ സംഭവങ്ങളുടെ സത്യാവസ്ഥ വിശദീകരിക്കുന്നു.
രണ്ടു ജൂനിയർ ആർട്ടിസ്റ്റുകളെ ആണ് ലാത്തിയുമായി പോലീസുദ്യോഗസ്ഥരുടെ റോളിൽ തീരുമാനിച്ചത്. എന്നാൽ ഷോട്ട് എടുത്തപ്പോൾ ഇത് ആറു പേരായി. ഈ ആറു പേരും ചേർന്ന് സൈജു കുറുപ്പ്, അപർണ ബാലമുരളി, അജു വർഗീസ് എന്നീ താരങ്ങളുടെ ദേഹത്തേക്ക് ലാത്തി വീശി. സ്ഥിതി വഷളായപ്പോൾ കട്ട് പറഞ്ഞു. പക്ഷെ അവർ നിർത്താൻ തയ്യാറായില്ല. അവസാനം ക്ഷുഭിതനാകേണ്ടി വന്നു.
ദേഷ്യപ്പെട്ട് കട്ട് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ മുഴുവൻ തന്റെ നേരെ തിരിഞ്ഞു. ചിത്രീകരണം നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായി. തെറ്റ് അവരുടെ ഭാഗത്തായിട്ടും താൻ സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞു. 400 ഓളം ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വച്ചാണ് മാപ്പ് പറഞ്ഞത്. പക്ഷെ അവർ പിന്നീടും ആക്രമണം തുടരുകയായിരുന്നു.
മാപ്പു പറഞ്ഞു കാരവനിലേക്കു പോയ താൻ കണ്ടത് കാരവാനിലേക്കും ടെമ്പോ ട്രാവലറിലേക്കും കല്ലെറിയുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ ആണ്. ഈ രണ്ടു വണ്ടികളും അവർ തകർത്തു. കുറച്ചു നേരം സിനിമയുടെ ചിത്രീകരണം നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായി എന്നും മൃദുൽ പറഞ്ഞു. പോലീസ് ഇടപെടൽ ഉണ്ടായി എന്ന് വരെ ഉള്ള ഊഹാപോഹങ്ങൾക്കാണ് സംവിധായകന്റെ ഈ പ്രതികരണത്തോടെ അവസാനമാകുന്നത്. ഇത് ആദ്യമായല്ല ബാംഗ്ലൂരിൽ വച്ച് മലയാള സിനിമാ സംഘങ്ങൾ ആക്രമിക്കപ്പെടുന്നത്. ആഭാസം എന്ന സിനിമക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha