ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി ... അമല തുറന്ന് പറയുന്നു

അശ്ലീലമായി സംസാരിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ അമല പോളിനെ അഭിനന്ദിച്ച് നടികര്‍ സംഘം സെക്രട്ടറി വിശാല്‍ രംഗത്തെത്തിയിരുന്നു. അമലയുടെ ധീരതയേയും പോലീസിന്റെ ഇടപെടലിനേയും വിശാൽ പ്രശംസിച്ചിരുന്നു. സിനിമാ മേഖലയിലെ മിക്ക നടിമാരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പലരും മറച്ചുവയ്ക്കുന്നു. എന്നാല്‍ തുറന്നുപറഞ്ഞ അമലയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.
ചെന്നൈയിലെ ഒരു സ്‌റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവെ വ്യവസായിയായ ഒരാള്‍ അവിടേയ്ക്ക് അതിക്രമിച്ചു കയറുകയും അമലയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. അമല നേരിട്ട് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നടി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇയാളും പരാതി നല്‍കിയിട്ടുണ്ട്. ഒടുവിൽ വിശാലിനും തന്നെ പിന്തുണച്ചവര്‍ക്കും മറുപടി ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് അമലപോള്‍. എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി.
ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന്. ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്. നമുക്കുവേണ്ടി നാം തന്നെ ഉര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി. അമല ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha





















