പ്രശസ്ത തമിഴ്നടി പോലീസ് പിടിയിൽ ! ; പ്രവാസിയെ പറ്റിച്ചു കൊള്ളയടിച്ചത് 41 ലക്ഷം
തമിഴ് സിനിമാ നടി ശ്രുതി പട്ടേൽ പോലീസ് കസ്റ്റഡിയിലെന്നു റിപ്പോർട്ടുകൾ. ഇന്ത്യ ഗ്ലിറ്റ്സ് ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രവാസിയായ യുവാവിനെ പറ്റിച്ചു കൊള്ളയടിച്ചെന്ന ആരോപണമുയർന്നതിന്റെ പിന്നാലെയാണ് നടിയുടെ അറസ്റ്റ്. ' ആടി പോണാല്‍ ആവടി ' എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നായികയാണ് ശ്രുതി പട്ടേൽ.
ബാലമുരുകന്‍ എന്ന പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രുതിയെ അറസ്റ്റ് ചെയ്യത്. തന്നെ വിവാഹം ചെയ്യാമെന്നു പറഞ്ഞ് പറ്റിച്ച് പണം കൊള്ളയടിച്ചുവെന്നാണ് പ്രവാസിയുടെ പരാതി. ശ്രുതിയ്‌ക്കൊപ്പം അമ്മയും സഹോദരനും അറസ്റ്റിലായി.
ജെര്‍മ്മനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ബാലമുരുകന്‍ എന്നയാളാണ് ശ്രുതിക്കെതിരെ പരാതി നല്‍കിയത്. വിവാഹം വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കൊള്ളയടിയ്ക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
2017 മെയ് മാസത്തില്‍ ബാലമുരുകന്‍ മാട്രിമോണിയൽ തന്റെ പ്രൊഫൈല്‍ ഇട്ടിരുന്നു. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ മാട്രിമോണിയിലെത്തി ശ്രുതി ബാലമുരുകനെ പരിചയപ്പെട്ടു. അമ്മയ്ക്കും ഏട്ടനുമൊപ്പമുള്ള ഫോട്ടോയും അയച്ചുകൊടുത്തു. തുടര്‍ന്ന് 2018 ജനുവരി ഒന്നിന് തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് പണം ആവശ്യമാണെന്നും പറഞ്ഞ് ബാലമുരുകനില്‍ നിന്നും 41 ലക്ഷം രൂപ ശ്രുതി കവരുകയായിരുന്നു.
എന്നാൽ കള്ളി വെളിച്ചത്തായതോടെ ശ്രുതിയുടെ ഫോട്ടോ ബാലമുരുകന്‍ തന്റെ ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണിച്ചു കൊടുത്തപ്പോഴാണ് സംഭവങ്ങളുടെ സത്യാവസ്ഥ പിടികിട്ടുന്നത്. ഇത് മൈഥിലി അല്ല എന്നും ശ്രുതി എന്ന സിനിമാ നടിയാണെന്നും അവരില്‍ നിന്നും ബാലമുരുകന്‍ മനസ്സിലാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha