തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രികന്റെ കാല് അറ്റു. അപകടമുണ്ടാക്കിയ കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തി. ഇന്ന് വൈകിട്ട് 6 : 30 ഓടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ, നിയന്ത്രണംവിട്ട കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. പാളയത്തു നിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽ അറ്റു. കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ. കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കൊല്ലങ്കോട് സ്വദേശി സന്തോഷ് പൊഴിയൂർ സ്വദേശികളായ അനിത, അതിൻ ആൻറണി എന്നിവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലും കാ ൽ അറ്റ പ്രശാന്ത് കുമാറിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പാറ്റൂർ അപകടത്തിൽ കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന് സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്.
ഓടിക്കൂടിയ ജനം അപ്പോഴാണ് ആ വിവരം അറിയുന്നത്. സെമിത്തേരിയിൽ കിടക്കുന്ന കാൽ കൂടിയെടുക്കാൻ വേദനയോടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു. ഓടിക്കൂടിയവർ കാലിനായി തെരച്ചിൽ നടത്തി.അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് സെമിത്തേരി.പിന്നീട് ആളുകൾ തെറിച്ചുവീണ കാലിന്റെ ഭാഗം കണ്ടെടുത്ത് ആംബുലൻസിൽ കയറ്റി. ഇതിനിടയിൽ പ്രശാന്തിന് ബോധവും പോയി. പാറ്റൂർ ജംഗ്ഷന് സമീപം ഇന്നലെ സന്ധ്യയോടെയായിരുന്നു അപകടം.
പാറ്റൂരിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ എതിർദിശയിലൂടെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്ത് ഉണ്ടായിരുന്ന നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ അംബുലൻസെത്തുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി. എന്നിരുന്നാലും കാൽ അറ്റുപോയതിനെ തുടർന്ന് റോഡിൽ നിറയെ ചോരക്കളമായി. ജനങ്ങൾ ഓടിക്കൂടിയതിനെ തുടർന്ന് ജംഗ്ഷനിൽ വൻ ഗതാഗത കുരുക്കുമായി.
https://www.facebook.com/Malayalivartha
























