കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത്. എംഡിഎംഎ ഉപയോഗിച്ചിച്ചു തുടങ്ങിയതാണ് ഇവര്‍ മണി മ്യൂളാകാന്‍ കാരണമായത്. ആഢംബര ജീവിതം നയിക്കാന്‍ വേണ്ടി കൂടിയാണ് ഇവര്‍ ലഗരി മാഫിയക്ക് പണി കൈകൊടുത്തത്. അതേസമയം ലഹരിമരുന്ന് വിറ്റുകിട്ടിയ കോടികളുടെ പണമെല്ലാം ഒടുവില്‍ ചെന്നെത്തിയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്ന് പോലീസിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. വയനാട് സ്വദേശിയായ ഈ യുവാവാണ് എംഡിഎംഎയുടെ പ്രധാന മൊത്തവിതരണക്കാരനെന്നും ഇയാളുടെ കൂറ്റന്‍ ശൃംഖലയിലെ ചില എളിയ കണ്ണികള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായ അധ്യാപികമാരടക്കമുള്ള പ്രതികളെന്നുമാണ് പോലീസ് നിഗമനം.
ലഹരി ഇടപാടിന്റെ പ്രധാന സൂത്രധാരന്‍ കേരളം വിട്ടതായാണ് വിവരം. ഇയാള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസ്, എംഡിഎംഎ വില്‍പ്പനയിലൂടെ കിട്ടിയ പണമെല്ലാം അയച്ചത് ഇയാള്‍ നിര്‍ദേശിച്ച പ്രത്യേക അക്കൗണ്ടുകളിലേക്കാണ്. ക്യു.ആര്‍. കോഡുകള്‍ വഴി പണം കൈമാറാനായിരുന്നു പ്രധാന നിര്‍ദ്ദേശം. ജിജില്‍ പണമയച്ചതില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ പേരില്‍ വാടകയ്‌ക്കെടുത്ത അക്കൗണ്ടുകളാണെന്നാണ് സംശയിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജിജില്‍ മാത്രം ഒരു കോടിയിലധികം രൂപ ഈ വയനാട് സ്വദേശിക്ക് കൈമാറിയതായി പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാര്‍ ലഹരി ഇടപാടിലൂടെ ലഭിച്ച തുക പ്രധാനമായും കൈമാറിയത് ജിജില്‍ കുര്യാക്കോസിനാണ്. ഇതിനുപുറമേ മൊത്തവിതരണക്കാരനായ വയനാട് സ്വദേശിക്കും നേരിട്ട് പണമയച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ കാവ്യയുടെയും കീര്‍ത്തനയുടെയും അക്കൗണ്ടുകളിലേക്ക് ആറുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്.
ഇതില്‍ ഭൂരിഭാഗവും ലഹരിമരുന്ന് വില്‍പ്പനയിലൂടെ സമാഹരിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. വടകരയില്‍ വെച്ച് നേരത്തെ അറസ്റ്റിലായ സഫ്വാന്‍ എന്നയാള്‍ 5000 രൂപയാണ് കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് വന്ന തുകയുടെ ഉറവിടം തേടിയുള്ള അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് അന്വേഷണസംഘം.
https://www.facebook.com/Malayalivartha
























