AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.

അഹമ്മദാബാദ് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ദുരന്ത അന്വേഷണത്തില്‍ വിമാനത്തിന്റെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന് കേടുപാടുകളോ അസാധാരണത്വമോ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതോടെ പൈലറ്റ് അസോസിയേഷനുകളുടെ നിലപാടുകള്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു. അപകടത്തെയും തുടര്‍ന്നുണ്ടായ അന്വേഷണത്തെയും മുന്‍നിര്‍ത്തി മുതിര്‍ന്ന വ്യോമയാന നിരീക്ഷകന്‍ ജേക്കബ് ഫിലിപ്പ് പങ്കുവെച്ച നിരീക്ഷണങ്ങള്‍ ഇങ്ങനെ
പ്രതിരോധത്തിലായി പൈലറ്റ് സംഘടനകള്‍
അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ (എഐ-171) ദുരന്തത്തില്‍, വിമാനത്തിന്റെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിന് യാതൊരു തകരാറുമില്ലെന്ന് ബോയിങ്ങിന്റെ സീയാറ്റിലിലെ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളിധര്‍ മോഹോള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വിച്ചുകളില്‍ കേടുപാടില്ലെന്ന് വ്യക്തമായതോടെ, കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷണ ഏജന്‍സിയായ എഎഐബിക്കെതിരെ (AAIB) പൈലറ്റ് സംഘടനകള്‍ നടത്തിവന്ന പ്രചാരണങ്ങളും ആരോപണങ്ങളും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
അപകടം നടന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് പൈലറ്റ് സംഘടനകളെ ചൊടിപ്പിച്ചത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും ഇന്ധന വിതരണ സ്വിച്ചുകള്‍ 'റണ്‍' എന്നതില്‍ നിന്ന് 'കട്ട് ഓഫ്' നിലയിലേക്ക് മാറിയെന്നും, 'നിങ്ങളെന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്' എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാനങ്ങനെ ചെയ്തിട്ടില്ല' എന്ന് മറ്റേ പൈലറ്റ് മറുപടി നല്‍കുന്ന കോക്ക്പിറ്റ് സംഭാഷണവും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ അപകടത്തിന് പിന്നില്‍ പൈലറ്റുമാരില്‍ ഒരാളുടെ നടപടിയാകാം എന്ന സംശയം ഉയര്‍ന്നു.
എന്നാല്‍ ഈ കണ്ടെത്തല്‍ പുറത്തുവന്നതുമുതല്‍ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ALPAI), ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ICPA), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് (FIP) എന്നീ സംഘടനകള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തെക്കുറിച്ച് ധാരണയില്ലെന്നും ബോയിങ് 787 പൈലറ്റുമാര്‍ അന്വേഷണ സംഘത്തിലില്ലെന്നും ആരോപിച്ച ഇവര്‍, കേസ് സുപ്രീം കോടതി വരെ എത്തിച്ചു. ഇതിനായി മരിച്ച ക്യാപ്റ്റന്റെ വയോധികനായ പിതാവിനെക്കൊണ്ട് ഹര്‍ജി നല്‍കിക്കുന്ന സാഹചര്യവും ഉണ്ടായി.
https://www.facebook.com/Malayalivartha


























