ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ഒരുകാലത്ത് പാർട്ടിയുടെ കണ്ണിലുണ്ണിയായിരുന്നു ആര്യ രാജേന്ദ്രൻ . പല അർഹതപെട്ടവരെയും തഴഞ്ഞു കൊണ്ടാണ് ആര്യയെ കോർപറേഷൻ മേയറാക്കി സി പി ഐ എം ഉയർത്തിയത് . എന്നാൽ അഞ്ചു വർഷ കാലയളവിൽ നടക്കാത്ത അഴിമതികളും വിവാദങ്ങളും ഇല്ല . അവസാന കൂട്ടത്തോൽവി നേരിടേണ്ടി വന്നപ്പോഴും അതിന് പിന്നിലെ കാരണം ഈ മേയറുട്ടിയാണെന്ന് സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ തുറന്നടിച്ച് വന്നു . അതുകൊണ്ട് തന്നെ ഇന്ന് ആര്യയ്ക്ക് വല്യ റോളില്ലാതെ ആയിരിക്കുന്നു . മാത്രവുമല്ല ഒരുമൂലയിലേക്ക് അങ്ങ് ഒതുങ്ങി കൂടുകയും ചെയ്തു .
ഇപ്പോഴിതാ മുൻ മേയർ ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ വി.എസ്.ശ്യാമയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ജില്ലയിൽ ഡിവൈഎഫ്ഐയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ശ്യാമ. സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു.മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ ജില്ലാ പ്രസിഡന്റാക്കാന്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ നടത്തിയ നീക്കം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
എല്‍.എസ്. ലിജുവാണ് പുതിയ ജില്ലാ സെക്രട്ടറി. എസ്.എസ്. നിതിനെ പുതിയ ട്രഷററായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എല്‍.എസ്. ലിജുവും ട്രഷററായ എസ്.എസ്. നിതിനും നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗങ്ങളാണ്.നിലവിലെ സെക്രട്ടറി ജെ.എസ്.ഷിജുഖാനും പ്രസിഡന്റ് വി.അനൂപും സ്ഥാനം ഒഴിയാനുള്ള താൽപര്യം അറിയിച്ചതോടെയാണ് ഇവർക്കു പകരക്കാരെ കണ്ടെത്തിയത്.നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്‍.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തപ്പെട്ട ആര്യയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും സംഘടനയിലുമുള്ള മറ്റൊരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.നേതൃത്വ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി അടിയന്തരമായി തിരുവനന്തപുരത്തെത്തി ചര്‍ച്ചകളില്‍ പങ്കെടുത്തു. തുടര്‍ന്ന് രാവിലെ ചേര്‍ന്ന ഡിവൈഎഫ്ഐ ജില്ലാ നേതാക്കളുടെ യോഗത്തിലാണ്
വി.എസ്. ശ്യാമയെ പ്രസിഡന്റും എല്‍.എസ്. ലിജുവിനെ സെക്രട്ടറിയുമാക്കുന്ന പാനലിന് രൂപം നല്‍കിയത്.മുതിര്‍ന്ന സിപിഎം നേതാക്കളുമായി നടത്തിയ വിശദമായ ആശയവിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കി പഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha
























