Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഇന്ന് ലോക സ്ട്രോക്ക് ദിനം ..കോവിഡ് കാലത്തെ സ്ട്രോക്ക് ; വെല്ലുവിളിയും പരിഹാരവും...

29 OCTOBER 2020 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

ഒക്ടോബര്‍ 29 ലോക സ്ട്രോക്ക് ദിനമാണ്.... നാലില്‍ ഒരാള്‍ക്ക് ആത്യന്തികമായി സ്ട്രോക്ക് ഉണ്ടാകുന്നു. ആ ഒരാള്‍ നിങ്ങളാവരുത്' എന്നതാണ് ഈ വര്‍ഷത്തെ സ്ട്രോക്ക് ദിന സന്ദേശം...... സ്ട്രോക്ക് എന്നാല്‍ ബ്രെയിന്‍ അറ്റാക്കാണ്. അതായത് ഹാര്‍ട്ടറ്റാക്ക് പോലെ സ്ട്രോക്ക് ഉണ്ടാകുന്ന വ്യക്തിയുടെ തലച്ചോറിലേക്കുള്ള രക്തധമനികളുടെ പ്രവർത്തനവും രക്തയോട്ടവും ബാധിക്കപ്പെട്ടേക്കാം......

അടിയന്തര ചികിത്സ വേണ്ടിവരുന്ന അസുഖമാണ് മസ്തിഷ്കാഘാതം (സ്ട്രോക്ക്). നിലവിലെ കോവിഡ് സാഹചര്യം സ്ട്രോക്ക് ചികിത്സയ്ക്കും വെല്ലുവിളിയുയർത്തുന്നു. കോവിഡ് പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും സ്ട്രോക്ക് ചികിത്സയെ നേരിയ തോതിലെങ്കിലും പ്രതികൂലമായി ബാധിക്കാം.

ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയും പുകവലി പോലുള്ള ദുശ്ശീലങ്ങളുമാണു സ്ട്രോക്കിന്റെ പ്രധാന കാരണങ്ങൾ. അനുനിമിഷം 2 ലക്ഷം മസ്തിഷ്കനാഡീകോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന ‘മെഡിക്കൽ എമർജൻസിയാണ്’ സ്ട്രോക്ക്. അതിനാൽ, കൃത്യസമയത്തു രോഗനിർണയവും അടിയന്തര ചികിത്സയും അനിവാര്യമാണ്.

സ്ട്രോക്ക് രണ്ടുതരം – രക്തയോട്ടം തടസ്സപ്പെടുന്നതു (ബ്ലോക്ക്) മൂലമുണ്ടാകുന്നതും രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്ക രക്തസ്രാവം (ഹെമറേജ്) കാരണം സംഭവിക്കുന്നതും. സ്ട്രോക്ക് എന്ന വിപത്തിനെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്താനാണ് ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്.

ഉടനടിയുള്ള ബ്ലോക്ക് മാറ്റലും രക്തസമ്മർദ (ബിപി) നിയന്ത്രണവും രക്തക്കട്ടകൾ മാറ്റാനുള്ള അടിയന്തര ശസ്ത്രക്രിയയും സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വന്നേക്കാം. ഇതിനൊക്കെ കോവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ട്.

കോവിഡ് ബാധിതരിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെ സുഖം പ്രാപിക്കുന്നു. 5 മുതൽ 10% പേരിൽ ഗുരുതര ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ ഏതാണ്ട് 5% ആളുകൾക്കു സ്ട്രോക്ക് ഉണ്ടാവാം. കൊറോണ വൈറസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അനിയന്ത്രിതമായി ഉത്തേജിപ്പിക്കുന്നതാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗുരുതര കോവിഡ് ബാധിതരിൽ ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറുണ്ടാവും.

ശരീരത്തിലെ സൈറ്റോകൈനുകൾ (cytokines) എന്ന പ്രതിരോധവസ്തുക്കൾ ക്രമാതീതമായി വർധിച്ച് ‘സൈറ്റോകൈൻ സ്റ്റോം’ (Cytokine storm) എന്ന അവസ്ഥയുണ്ടാകും. ഇതു ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ തകരാറുണ്ടാക്കുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന്റെ പമ്പിങ്ങിലുണ്ടാകുന്ന കുറവും മിടിപ്പിലെ വ്യതിയാനവും സ്ട്രോക്കിലേക്കു നയിക്കാം. ചെറിയ രക്തക്കുഴലുകൾ ബ്ലോക്കാവുന്നതു കാരണവും ഇഷിമിക് സ്ട്രോക്ക് (Ischemic Stroke) സംഭവിക്കാം. ഗുരുതര കോവിഡ് രോഗികളിൽ പലരും വെന്റിലേറ്ററിലോ അബോധാവസ്ഥയിലോ ആയിരിക്കാം. അതിനാൽ സ്ട്രോക്ക് തിരിച്ചറിയണമെന്നില്ല.

ഗുരുതരമായ കോവിഡ് കാരണം സ്ട്രോക്ക് വന്നവരും കോവിഡ് പോസിറ്റീവായ സാധാരണ സ്ട്രോക്ക് രോഗികളുമുണ്ട്. സാധാരണ സ്ട്രോക്ക് രോഗികൾ രോഗലക്ഷണങ്ങൾ കണ്ടാലും കോവിഡ് ഭയന്ന് ആശുപത്രിയിലെത്താത്ത അവസ്ഥയുണ്ട്. ‘വാണിങ് സ്ട്രോക്ക്’ അതായത്, സ്ട്രോക്ക് ലക്ഷണങ്ങളായ ഒരുവശം തളർച്ച, കൈകാൽ കുഴയൽ, സംസാരശേഷിക്കുറവ് എന്നിങ്ങനെയുള്ളവ 10 –15 മിനിറ്റിനുള്ളിൽ ഭേദമാകുന്നു. ഈ ഘട്ടത്തിൽ ഡോക്ടറുടെ സഹായം തേടി, പരിശോധനകൾ നടത്തി സ്ട്രോക്ക് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൈകല്യമുണ്ടാക്കുന്ന പൂർണ സ്ട്രോക്കിലേക്കു നയിച്ചേക്കാം.

അത്യാഹിത വിഭാഗത്തിലെ രോഗി കോവിഡ് പോസിറ്റീവാണോ എന്നു പലപ്പോഴും അറിയില്ല. ഇത് ആശുപത്രി സംവിധാനത്തിൽ മൊത്തം കോവിഡ് പടരാൻ കാരണമായേക്കാം. കോവിഡ് ബാധിതനായ സ്ട്രോക്ക് രോഗിക്കു പ്രത്യേകം സ്കാനിങ്ങും പ്രത്യേക ഐസിയുവും വാർഡും ആവശ്യമായി വരുന്നു. അവർ ഉപയോഗിച്ച സ്കാനിങ് മെഷീനും മറ്റും സാനിറ്റൈസ് ചെയ്യേണ്ടിയും വരും.

കത്തീറ്റർ ചികിത്സ (Thrombectomy) കോവിഡ്കാലത്ത് കൂടുതൽ ദുഷ്കരമാകുന്നു. വലിയ രക്തക്കുഴലുകളിലെ ബ്ലോക്ക്, സ്റ്റെന്റ് ഉപയോഗിച്ചു നീക്കുന്ന ചികിത്സാരീതിയാണിത്. ഇതിനു പ്രത്യേക കാത്ത് ലാബ് വേണം. ടെക്നിഷ്യനും ഡോക്ടറും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കാര്യങ്ങൾ ചെയ്യേണ്ടിവരും. പിപിഇ കിറ്റ് ധരിച്ച് സങ്കീർണമായ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ന്യൂറോ ഇന്റർവെൻഷൻ ഡോക്ടർക്കു വെല്ലുവിളിയാണ്. ചികിത്സയിലെ അധികച്ചെലവുകൾ രോഗികൾക്കു താങ്ങാനാവാതെയും വരുന്നു.

എല്ലാ സ്ട്രോക്ക് രോഗികളും വീണ്ടും സ്ട്രോക്ക് വരാതിരിക്കാൻ പതിവായി മരുന്നുകൾ കഴിക്കുകയും ചെക്കപ് നടത്തുകയും വേണം. മരുന്നു കിട്ടാനുള്ള ബുദ്ധിമുട്ട്, വരുമാനക്കുറവ് എന്നിവ കോവിഡ്കാലത്തു പ്രധാന പ്രശ്നമാണ്.

40% ശതമാനം രോഗികൾക്കു സ്ട്രോക്കിനു ശേഷം ചെറുതും വലുതുമായ അംഗപരിമിതികൾ ഉണ്ടാവാം. ഇവരുടെ ഫിസിയോ തെറപ്പിയും പരിചരണവും കോവിഡ്കാലത്തു പ്രയാസമാണ്. രോഗിയുടെ വീട്ടിലെത്തി ഫിസിയോ തെറപ്പി ചെയ്യാൻ കോവിഡ് വ്യാപനം തടസ്സമാകുന്നു.

സ്ട്രോക്ക് രോഗികൾ ആശുപത്രിയിൽ പോകാൻ ഭയക്കുന്ന സാഹചര്യത്തിൽ ടെലിമെഡിസിൻ, ടെലിസ്ട്രോക്ക് വഴിയുള്ള കൺസൽറ്റേഷനാണു പോംവഴി. മരുന്നുകൾ എങ്ങനെ തുടരണം, ഡോസ് എങ്ങനെ ക്രമീകരിക്കണം, പുരോഗതി എങ്ങനെ വിലയിരുത്തണം എന്നീ കാര്യങ്ങളിൽ ടെലിമെഡിസിൻ വഴി നിർദേശങ്ങൾ നൽകാനാവും. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള മൊബൈൽ ഫോൺ വ്യാപകമായതിനാൽ ഡോക്ടറുടെ സേവനം തേടാനും തടസ്സമുണ്ടാകില്ല.

ഓൺലൈൻ വഴിയുള്ള ടെലി റീഹാബിലിറ്റേഷൻ വ്യായാമരീതിയും ശീലിക്കാം. ഇതു ബന്ധുക്കളുടെ മേൽനോട്ടത്തിൽ ചെയ്യാവുന്നതാണ്. രോഗിയെ എങ്ങനെ ഇരുത്താം, നടത്താം, നിർത്താം, പരിചരിക്കാം എന്നൊക്കെ വിഡിയോ വഴി നിർദേശിക്കാൻ ഫിസിയോ തെറപ്പിസ്റ്റിനു കഴിയും. ആപ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചു സ്പീച്ച് തെറപ്പിയും ചെയ്യാനാകും.

സ്ട്രോക്ക് നേരത്തെ തിരിച്ചറിയാനായി 'FAST' എന്ന രീതിയാണ് അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ (എ.എച്ച്.എ.) നിര്‍ദ്ദേശിച്ചിട്ടുള്ളത്. 'എഫ്' - ഫേസ്, അതായത്, മുഖം ഒരു വശത്തേക്ക് കോടുന്നത്, 'എ'- ആംസ്- ഏതെങ്കിലും ഒരു കൈ ഉയര്‍ത്തുമ്പോള്‍ താനെ താഴ്ന്നുപോകുന്നത്, 'എസ്'- സ്പീച്ച്- സംസാരിക്കുമ്പോഴുള്ള അവ്യക്തത, 'ടി'- ടൈം- സമയം ഒട്ടും കളയരുത്. ഈ പറഞ്ഞ ഏതെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ രോഗിയെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം

എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (24 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (50 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (2 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (3 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (3 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends