ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള മാറ്റങ്ങൾ സംഭവിച്ച 13 കൊറോണവൈറസ് വകഭേദങ്ങൾ കേരളത്തിലുണ്ടെന്നു കണ്ടെത്തി
കേരളത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ (ഇമ്യൂൺ എസ്കേപ്) ശേഷിയുള്ള മാറ്റങ്ങൾ സംഭവിച്ച 13 കൊറോണവൈറസ് വകഭേദങ്ങൾ കേരളത്തിലുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ്. ഇതിൽ ‘എൻ440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദം കൂടുതൽ സൂക്ഷിക്കേണ്ടുന്നതാണ്. മാസ്ക് ധരിക്കലും കൈകഴുകലും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങൾ ഇങ്ങനെയാണ് 14 ജില്ലകളിലെ 2569 സാംപിളുകളിൽ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബർ – ജനുവരി കാലത്തെ സാംപിളുകളാണിവ.
ഇവയുടെ ജനിതക ഘടനയിൽ മൊത്തം 2174 വ്യതിയാനങ്ങൾ (മ്യൂട്ടേഷൻ). ഇതിൽ 13 എണ്ണം ഇമ്യൂൺ എസ്കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഒരു സാംപിളിൽ യുകെ വകഭേദവും കണ്ടെത്തിയെങ്കിലും പടരാതെ തടയാനായി. 113 സാംപിളിലാണ് ഇമ്യൂൺ എസ്കേപ് ശേഷിയുള്ള മാറ്റങ്ങൾ കണ്ടത്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂൺ എസ്കേപ് പ്രൊട്ടീനുകൾ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാൽ സ്ഥിതി ഗുരുതരമാകുമെന്ന കാര്യവും ശ്രദ്ധേയമാണ് . ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇത്തരത്തിലുള്ളതാണ്.
സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ശേഖരിച്ച 179 സാംപിളുകളിൽ എൻ440 കെ കണ്ടിരുന്നില്ല. ഇപ്പോൾ കേരളത്തിൽനിന്നുള്ള സാംപിളുകളിൽ ചില ജില്ലകളിൽ 10 ശതമാനത്തിലും എൻ440 കെ കണ്ടെത്തി.
കഴിഞ്ഞ 3 മാസത്തിനിടെയാണ് ഈ വ്യാപനം. വടക്കൻ ജില്ലകളിലും കോട്ടയത്തുമാണു കൂടുതൽ. ഇവയ്ക്ക് ഏതെങ്കിലും തരത്തിൽ പരസ്പര ബന്ധമുണ്ട്. ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലെ കൊറോണ വൈറസ് വകഭേദങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു.അംഗോള, താൻസാനിയ എന്നിവിടങ്ങളിൽ നിന്നുവന്ന ഓരോരുത്തർക്കും ദക്ഷിണാഫ്രിക്കയിൽ നിന്നുവന്ന രണ്ടു പേർക്കും ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ വകഭേദം സ്ഥിരീകരിച്ചതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കി. ഈ മാസം ആദ്യം ബ്രസീലിൽ നിന്നെത്തിയ ആൾക്കാണു ബ്രസീൽ വകഭേദം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha