Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

ഒരു സെന്റിലും മഴക്കുഴി ഒരുക്കാം

08 AUGUST 2017 04:29 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വലിയൊരു ശതമാനം ആളുകള്‍ക്കും വീടിരിക്കുന്ന സ്ഥലം കഴിഞ്ഞാല്‍ പിന്നെ പറയത്തക്ക പറമ്പും ഉണ്ടാകില്ല. പെയ്യുന്ന മഴയെ മുഴുവനായി ഭൂമിയിലേക്കു താഴ്ത്തുകയെന്നതാണ് കുടിവെളളക്ഷാമം ഇല്ലാതാക്കാനുളള ഏറ്റവും നല്ല മാര്‍ഗം. ഒരു സെന്റിലാണ് വീടുണ്ടാക്കുന്നതെങ്കില്‍ മഴവെളളം ഭൂമിയില്‍ താഴ്ത്താനും അതുവഴി കിണറിലെ ഉറവകള്‍ ശക്തിപ്പെടുത്താനും സാധിക്കും. മഴവെളളം ഭൂമിയിലേക്ക് ഇറക്കിവിടുന്നതോടെ വെളളക്കെട്ട് ഒഴിവാക്കുകയും ചെയ്യും. തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളക്കെട്ടുണ്ടാക്കുമെന്നതിനാല്‍ അത്തരം പരീക്ഷണങ്ങള്‍ പറ്റില്ല.

മേല്‍ക്കൂരയില്‍ വീഴുന്ന മഴവെളളം അരിച്ച് കിണറ്റിലെത്തിക്കുന്ന മാര്‍ഗമാണ് ഏറ്റവും എളുപ്പവും പെട്ടെന്നുതന്നെ ഫലം ലഭിക്കുന്നതും. ഈ മാര്‍ഗത്തിന് ചെലവും വളരെ കുറവാണ്. അരിക്കാനുളള സംവിധാനത്തിന്റെയും പൈപ്പുകളുടെയും ചെലവേ ഇതിനാകൂ. മുറ്റത്ത് വണ്ടിപോകുന്ന സ്ഥലത്തു മാത്രം ഗ്രാനൈറ്റോ ഇഷ്ടികയോ വിരിച്ച് ഉറപ്പുളളതാക്കി ബാക്കി ഭാഗമെല്ലാം പുല്‍ത്തകിടിയാക്കുക. നാട്ടിലെ കാലാവസ്ഥയോടു യോജിക്കാത്ത പുല്ലാണെങ്കില്‍ വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം വലിച്ചെടുക്കാന്‍ സാധ്യതയുളളതിനാല്‍ നാടന്‍ പുല്ല് ഉപയോഗിക്കാം. പുല്ലിനു പകരം കൂട്ടമായി നടുന്ന കുറ്റിച്ചെടികളുമാകാം. പുല്ലിലോ ചെടികളുടെ ചുവട്ടിലോ വെള്ളം തങ്ങിനിന്ന് പതിയേ ഭൂമിയിലേക്ക് ഇറങ്ങും.

സ്ലാബും ഗ്രില്ലും ഉപയോഗിച്ച് വെള്ളം ഭൂമിയുടെ അടിയിലേക്കു കടത്തിവിടുന്ന മാര്‍ഗവും നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കാം. വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. ഒന്നോ രണ്ടോ സ്ലാബുകളാണ് ഇതിന് പ്രധാനമായും വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുളള, ഒരടി നീളമുളള പൈപ്പുകള്‍ ഈ സ്ലാബില്‍ സ്ഥാപിക്കണം. സ്റ്റീല്‍ അരിപ്പയുമുണ്ടെങ്കില്‍ വെള്ളം മാത്രം ഭൂമിക്കടിയിലേക്കെത്തും. സ്ലാബിന്റെ നീളവും വീതിയും നോക്കി കുറഞ്ഞത് ഒരടിയെങ്കിലും താഴ്ചയുളള കുഴിയെടുക്കുക. മണ്ണ് ഇടിയാതിരിക്കാന്‍ വശങ്ങളില്‍ ഇഷ്ടിക അടുക്കി മുകള്‍ ഭാഗത്ത് സിമന്റിട്ട് ഉറപ്പിക്കണം. അടിയില്‍ ഒന്നും ചെയ്യേണ്ടതില്ല. കുഴിയുടെ മുകളില്‍ സ്ലാബിട്ട് വെള്ളം അതിലേക്കു കടത്തിവിടാം.

കാര്‍പോര്‍ച്ചിനടിയിലെ സ്ഥലം വെറുതെ കളയാതെ അവിടെ ഇത്തരം മഴക്കുഴികള്‍ ഉണ്ടാക്കാം. ചതുരാകൃതിയിലുളള കുഴിയുണ്ടാക്കി മുകളില്‍ സ്ലാബിട്ട് കാര്‍പോര്‍ച്ച് നിര്‍മിക്കാം. ഈ സ്ലാബിലെ മാന്‍ഹോളിലൂടെ വെള്ളം താഴേക്ക് ഇറക്കി വിടുന്നതാണ് രീതി. സ്ഥലം എത്ര കുറവാണെങ്കിലും ഇത് വളരെ ഫലപ്രദമാണ്. കനം കൂടിയ സ്ലാബ് നിര്‍മിക്കണമെന്നതുമാത്രമാണ് കൂടുതല്‍ ചെലവ്. വീടുപണികഴിഞ്ഞ് ബാക്കിയായ ഇഷ്ടികയും മെറ്റലുമെല്ലാം ഈ കുഴിയിലിട്ട് വെള്ളം താഴ്ത്താന്‍ സഹായിക്കും.

പുരപ്പുറത്തെ വെള്ളം പ്രയോജനപ്പെടുത്താന്‍ ഏതു സ്ഥലത്തും സാധിക്കും. കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ അരിപ്പയിലൂടെ വെള്ളം കടത്തി വിടുന്നതിനു പകരം മറ്റൊരു സംവിധാനം പരീക്ഷിക്കാം. കിണറിനോടു ചേര്‍ന്നുതന്നെ ഒരു കുഴിയെടുത്ത് മഴവെള്ളം അതിലൂടെ കിണറ്റിലെത്തിക്കുകയാണിത്. ടെറസ്സിലെ വെള്ളമെല്ലാം ഒരു പൈപ്പിലേക്ക് ഏകോപിപ്പിച്ച് മഴക്കുഴിയിലേക്ക് വിടുക. മഴക്കുഴിയില്‍ മെറ്റലോ, ഇഷ്ടികയുടെയോ ഓടിന്റെയോ കഷണങ്ങളോ ഇട്ട് വെളളത്തെ പതിയെപ്പതിയെ ഭൂമിയിലേക്കിറക്കാം. ഉറച്ച മണ്ണാണെങ്കില്‍ മാത്രമേ ഇതു നടക്കൂ എന്നതോര്‍ക്കണം. മണ്ണിന് ഉറപ്പു കുറവാണെങ്കില്‍ കിണറുതന്നെ ഇടിയാന്‍ സാധ്യതയുണ്ട്. ചെടികളുടെയും വൃക്ഷങ്ങളുടെയും ചുവട്ടില്‍ തടമുണ്ടാക്കി അതിലൂടെ വെള്ളം ഭൂമിയിലേക്കു താഴ്ത്താം.

പത്ത് സെന്റ് ഉണ്ടെങ്കില്‍ രണ്ട് തെങ്ങോ മാവോ വയ്ക്കാത്തവരുണ്ടാകുമോ? തെങ്ങിന്‍ കുഴിയിലോ തടത്തിലോ ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടന്ന് ഭൂമിയിലേക്ക് താഴും. വലിയ തെങ്ങുകള്‍ ഉണ്ടെങ്കില്‍ മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അവയ്ക്കു തടമെടുത്ത് പച്ചിലകളും ചാണകവുമെല്ലാമിട്ടു കൊടുക്കാറുണ്ട്. ഈ തെങ്ങിന്‍ തടങ്ങളും വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുളള മാര്‍ഗങ്ങളാണ്. ഏതു വീടിനും ഒരു കൊച്ചുപൂന്തോട്ടമുണ്ടാകുമല്ലോ പുല്‍ത്തകിടി ഉണ്ടെങ്കില്‍ അതിലൂടെ കുറേവെള്ളം ഭൂമിയിലേക്കെത്തും. പുല്‍ത്തകിടി ഇല്ലെങ്കില്‍പ്പോലും കുറ്റിച്ചെടികളും ചെറിയ ചെടികളുമെല്ലാം വെള്ളത്തെ തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് താഴ്ത്താന്‍ സഹായിക്കാം.

പരമാവധി ചെടികള്‍ നടുക മാത്രമാണ് നമ്മുടെ കടമ. കരിയിലകള്‍ കൂടിക്കിടന്നാല്‍ അതും വെള്ളം ഭൂമിയിലേക്കു താഴ്ത്തുന്നതിനും ഭൂമിയുടെ മുകളില്‍ ഒരു ആവരണം പോലെ കിടക്കുന്നതിനും സഹായിക്കും. ചകിരി, വാഴപ്പിണ്ടി ഇവയെല്ലാം വെളളത്തിന്റെ ഒലിച്ചുപോക്ക് നിയന്ത്രിച്ച് വെള്ളം താഴാന്‍ സഹായിക്കും. വീടു കഴിഞ്ഞ് കുറച്ചധികം സ്ഥലമുണ്ടെങ്കില്‍ മൂന്നോ നാലോ ഇടങ്ങളിലായി മഴക്കുഴിയില്‍ നിര്‍മിക്കാം. ഏറ്റവും കുറഞ്ഞത് ഒരു മീറ്റര്‍ ക്യൂബ് എങ്കിലും വലുപ്പം വേണം മഴക്കുഴിക്ക്. മഴക്കുഴിയില്‍ ബേബി മെറ്റലോ പൊട്ടിയ ഇഷ്ടികകളോ പൊട്ടിയ ഓടിന്‍ കഷണങ്ങളോ വച്ച് വെള്ളം പതുക്കെ താഴാന്‍ അനുവദിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (14 minutes ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (24 minutes ago)

രാജി സൂചന നൽകി ഡി കെ  (33 minutes ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (34 minutes ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (39 minutes ago)

അല്‍ ഫലാഹിലെ ഭീകരവാദം  (50 minutes ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (1 hour ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (8 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (8 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (9 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends