Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം.... വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുരബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം.... ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും, തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.... വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...

300 വര്‍ഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ടയില്‍ നിന്നു വണ്ടി കയറി ഡല്‍ഹിയിലെത്തി; സുഖമായിരിക്കുന്നു!

25 OCTOBER 2018 03:55 PM IST
മലയാളി വാര്‍ത്ത

ആദ്യകാഴ്ചയില്‍ തന്നെ അനുരാഗം തോന്നിയ ഒരു പഴയ തറവാടു വീടിനെ ഡല്‍ഹി സ്വദേശിയായ പ്രശസ്ത ആര്‍ക്കിടെക്റ്റ് പ്രദീപ് സച്ച്‌ദേവ സ്വന്തമാക്കിയതില്‍ അല്‍പ്പം സാഹസികതയൊക്കെ ഉണ്ട്.

പത്തനംതിട്ടയിലെ മേപ്രാലില്‍ പുഴയോടു ചേര്‍ന്നുള്ള രണ്ടുനില വീട്ടില്‍ നിന്നും ജോര്‍ജ് ഉമ്മന്‍ യുഎസില്‍ എത്തിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. 
കോളജ് പഠനശേഷം ഉപരിപഠനത്തിനായി ഹാര്‍വഡിലേക്കു പോയ ജോര്‍ജ് ഉമ്മന്‍ മൂന്നു പതിറ്റാണ്ട് ആര്‍ക്കിടെക്റ്റായി ജോലി ചെയ്തത് യു എസ്സിലായിരുന്നു. മേപ്രാലില്‍ പുഴയോടു ചേര്‍ന്നുള്ള രണ്ടുനില തറവാട് 16-ാം വയസിലേ ജോര്‍ജ് ഉമ്മനു പരമ്പരാഗതമായി കൈവശം വന്നു ചേര്‍ന്നതാണ്,കുടുംബവീട് ഇളയമകനു ലഭിക്കുന്ന നിയമമായിരുന്നു അതിനിടയാക്കിയത്.


ജീവിതം വഴിമാറിയിട്ടും മേപ്രാലിലെ ഓര്‍മകള്‍ നിറഞ്ഞ വീട് അദ്ദേഹം കൈവിട്ടില്ല. ഏതു വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാന്‍ പാകത്തിനു പണിതീര്‍ത്ത ഈ മേടയിലെ പത്തായപ്പുരകളും മറ്റും പങ്കുവച്ചതു പഴമയുടെ കൃഷിക്കാലം. ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ജോലിയുമായി മറ്റു സ്ഥലങ്ങളിലായതോടെ മേട വില്‍ക്കാന്‍ ജോര്‍ജ് ഉമ്മന്‍ തീരുമാനിച്ചു. വിവരം അടുത്ത സുഹൃത്തുകൂടിയായ പ്രദീപിനോടു പങ്കുവച്ചു, 2010-ല്‍. മേടയുടെ ചിത്രം കണ്ടതോടെ ഇതു തനിക്കുള്ളതാണെന്ന് പ്രദീപ് ഉറപ്പിച്ചു.

ആദ്യമെത്തിയവര്‍ക്കെല്ലാം സ്ഥലം മാത്രമായിരുന്നു താല്‍പര്യം. മേട അവര്‍ ശ്രദ്ധിച്ചതേയില്ല. പ്രദീപാകട്ടെ വീടു മാത്രമാണ് ചോദിച്ചത്. സ്ഥലം താല്‍പര്യമുണ്ടായിരുന്നില്ല. ജോര്‍ജ് ഉമ്മന്‍ സമ്മതം മൂളിയതും ഇക്കാരണത്താല്‍തന്നെ. വീടു വേരോടെ പിഴുതു പറിച്ചുനടുന്നതിനെക്കുറിച്ചു കേട്ടിട്ടുള്ള പ്രദീപ് ആ സാഹസം കാട്ടാന്‍ തീരുമാനിച്ചു. വെല്ലുവിളികള്‍ പലതായിരുന്നു. തച്ചുവിധിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേര്‍ന്ന മേല്‍ക്കൂര ഉള്‍പ്പെടെയുള്ളവ എങ്ങനെ അഴിച്ചെടുക്കും. ഇത് എങ്ങനെ മറ്റൊരു സ്ഥാനത്ത് മാറ്റിസ്ഥാപിക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചെങ്കിലും പഴമയുടെ ഉള്ളറിഞ്ഞ ആശാരി വേണം. പ്രദീപും സഹപ്രവര്‍ത്തകരും വെല്ലുവിളി ഏറ്റെടുത്തു.

മേപ്രാല്‍ സ്വദേശി തന്നെയായ നാരായണന്‍ ആചാരി രംഗപ്രവേശം ചെയ്യുന്നത് അങ്ങനെ. തടിവീടു നിര്‍മാണത്തില്‍ പ്രഗത്ഭന്‍. ഇദ്ദേഹത്തിന്റെ സംഘം മേടയുടെ ഓരോ മുക്കും മൂലയും പരിശോധിച്ചു. എല്ലാ വിശദാംശങ്ങളും ആദ്യം പേപ്പറില്‍ കുറിച്ചു. അഴിച്ചെടുത്ത ഭാഗങ്ങള്‍ വമ്പന്‍ ട്രക്കുകളില്‍ 2000 കിലോമീറ്റര്‍ യാത്ര ചെയ്തു ഡല്‍ഹിയിലെത്തി. ആറ് ആഴ്ചകള്‍ കൊണ്ട് 2011 ജൂലൈയില്‍ നാരായണന്‍ ആചാരിയും സംഘവും മേപ്രാലിലെ മേട സര്‍ദാനയില്‍ നട്ടു.

പഴയമയുടെ മധുരം ഇപ്പോഴും നിലനില്‍ക്കുന്നു ഈ വീട്ടില്‍. അതു വിട്ടുകളഞ്ഞാല്‍ വീടിന്റെ ശ്വാസം നഷ്ടപ്പെടുമെന്നു പ്രദീപിന്റെ വാക്കുകള്‍. ആധുനിക രീതിയിലുള്ള അടുക്കളയും മറ്റു സംവിധാനങ്ങളുമുണ്ടെങ്കിലും പഴയതിന്റെ പ്രൗഡി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കുട്ടിച്ചേര്‍ക്കലുകള്‍ക്കുമുണ്ട് ഒരു പഴമ. ബ്രിട്ടീഷ് സ്വദേശിയായ ഡിസൈനര്‍ സുഹൃത്ത് ജോണ്‍ ബോവ്‌മെന്‍ ഇതിനു സഹായിച്ചു. ഇരുമ്പ് ചവിട്ടുപടികളും ശുചിമുറിയുമെല്ലാം ഇത്തരത്തില്‍ തയാറാക്കിയവ.

ജോലിത്തിരക്കുകളില്‍ നിന്നകന്ന് വിശ്രമിക്കാന്‍ പ്രദീപ് സച്ച്‌ദേവ ഇവിടെയെത്തും. പലപ്പോഴും സുഹൃത്തുക്കളും. വീടു പറയുന്ന ചരിത്രം ഇവരുടെ ചെവികളില്‍ രാത്രികഥകളായെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! മനഃസമാധാനവും ധനലാഭവും ഈ രാശിക്കാർക്ക്!  (32 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍  (48 minutes ago)

ഒഴിവായത് വൻ ദുരന്തം....  (1 hour ago)

ഇല്യാസ് പാഷ അന്തരിച്ചു...  (1 hour ago)

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം....  (1 hour ago)

അന്വേഷണത്തില്‍ വീഴ്ച വരുത്തി... പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം...  (1 hour ago)

. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് ....  (2 hours ago)

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (9 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (9 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (9 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (9 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (10 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (11 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (11 hours ago)

Malayali Vartha Recommends