Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

ആകാശത്തെ പ്രണയിച്ച കുടുംബം

17 AUGUST 2017 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കുടുംബത്തിലെ അഞ്ചുപേരുംകൂടി 100 വര്‍ഷങ്ങളിലേറെ ചെലവഴിച്ചത് ആകാശത്താണ്. കൃത്യമായിപറഞ്ഞാല്‍ 8,76,000 മണിക്കൂറുകള്‍ കഥ തുടങ്ങുന്നത് മുത്തഛന്‍ ക്യാപ്റ്റന്‍ ജയ് ദേവ് ഭാസിനില്‍. 1954-ല്‍ കമാന്‍ഡര്‍ പദവിയില്‍ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഏഴുപൈലറ്റുമാരില്‍ ഒരാള്‍. ജയ്‌ദേവിന്റെ ഭാവി മരുമകള്‍ നിവേദിത ജയ്ന്‍ അദ്ദേഹം ജോലി ചെയ്യുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുമ്പോള്‍ രാജ്യത്തു പൈലറ്റ് പദവിയിലെത്തുന്ന ആദ്യത്തെ മൂന്നുവനിതകളില്‍ ഒരാളായിരുന്നു. നിവേദിതയും ഭര്‍ത്താവ് ക്യാപ്റ്റന്‍ രോഹിത് ഭാസിനും ഇന്ന് കമാന്‍ഡര്‍ പദവിയിലെത്തിയ രണ്ടുമക്കളുടെ മാതാപിതാക്കള്‍. രോഹന്റെയും നീഹാരികയുടെയും അച്ഛനമ്മമാര്‍. അങ്ങനെ ജയ് ദേവ് ഭാസിനില്‍ തുടങ്ങി രോഹനില്‍ എത്തിനില്‍ക്കുന്ന മൂന്നു തലമുറയുടെ കുടുംബകഥ ആകാശത്തെ പ്രണയിച്ചവരുടെ കഥയാണ്. വിമാനങ്ങളുടെ ചിറകുകളിലേറി സ്വപ്നത്തിലേക്കു കുതിച്ചവരുടെ അത്യപൂര്‍വ വിജയകഥ. ഓര്‍മവച്ചകാലം മുതലേ ഞാന്‍ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു. ഏതാണ്ട് അഞ്ചോ ആറോ വയസ്സിലേ തീരുമാനിച്ചിരുന്നു എന്നെങ്കിലുമൊരിക്കല്‍ വിമാനം പറപ്പിക്കുമെന്ന്. 54 വയസ്സുള്ള നിവേദിത ജയ്ന്‍ ആവേശത്തോടെ ആകാശ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. ജീവിതത്തിലെ അവിസ്മരണീയ ദിവസത്തെക്കുറിച്ചു പറയുമ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ അസാധാരണായി തിളങ്ങുന്നു. വാക്കുകളില്‍ ആവേശത്തിന്റെ കുതിപ്പ്. ഒരു സുഹൃത്തിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അച്ഛന്‍ നിമയനഉത്തരവുമായി എന്റെ അടുത്തേക്ക് വന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നു ലഭിച്ച അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍. ആ ദിവസം ഇന്നുമെന്റെ ഓര്‍മയില്‍ ഒരിക്കലും മറക്കാനാവാത്ത വിധത്തില്‍ മുദ്രിതമായിക്കിടക്കുന്നു.

1984 ജൂണ്‍ 29 ഗൃഹാതുരതയോടെ നിവേദിത ഓര്‍മിക്കുന്നു. 20-ാം വയസ്സിലാണു നിവേദിത ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുന്നത്. അടുത്ത ഒരുദശകത്തിനുള്ളില്‍ രാജ്യത്തെ വനിതകള്‍ക്കു വഴികാട്ടിയാകുന്ന അനേകം നാഴികക്കല്ലുകള്‍ നിവേദിത പിന്നിട്ടു. 26-ാം വയസ്സില്‍ ഒരു വയസ്സുള്ള മകളുടെ അമ്മയായ നിവേദിത ബോയിങ് 737 ന്റെ അമരക്കാരിയായി. ജെറ്റ് വിമാനം പറപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും ചെറുപ്പക്കാരിയായ യുവതി. ഏഴുവര്‍ഷത്തിനുശേഷം എയര്‍ബസ് 300 ന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ലോകമെങ്ങുമുള്ള വനിതകളോട് അസാധ്യമായി ഒന്നുമില്ലെന്നു പറയുകയായിരുന്നു നിവേദിത. 1985-ല്‍ വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം വിമാനം പറപ്പിച്ച് ചരിത്രമെഴുതിയപ്പോള്‍ സഹ പൈലറ്റ് ആയിരുന്നു നിവേദിത. ലോകത്തിനു മാതൃകയായതിനൊപ്പം തന്റെ മക്കളെയും ആകാശത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ നിവേദിത നേട്ടങ്ങളുടെയും വിജയകിരീടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇപ്പോള്‍ 26 വയസ്സുള്ള നീഹാരിക കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കു വഴികാണിച്ച അമ്മയെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ അമ്മ ജോലിക്കുപോകാന്‍വേണ്ടി ഒരുങ്ങുന്നത് ഞാന്‍ കണ്ടുനില്‍ക്കുമായിരുന്നു. അമ്മയെപ്പോലെ വിശേഷപ്പെട്ട യൂണിഫോം അണിയുന്നത് അന്നേ സ്വപ്നം കണ്ടു. ആഗ്രഹിച്ചു. കഠിനമായി പ്രയത്‌നിച്ചു.

നാലുവര്‍ഷമായി ഇന്‍ഡിഗോ വിമാനക്കമ്പനി ജീവനക്കാരിയാണ് നീഹാരിക. എയര്‍ബസ് 320 പറപ്പിച്ച് കമാന്‍ഡര്‍ പദവിയില്‍ നീഹാരിക എത്തിയത് അടുത്തുകാലത്ത്. നീഹാരികയുടെയും രോഹന്റെയും കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ എപ്പോഴും അടുത്തുണ്ടാകില്ല. അവര്‍ യാത്രകളിലായിരിക്കും. വിമാനങ്ങളില്‍ കുതിക്കുകയായിരിക്കും. പക്ഷേ കുട്ടികള്‍ അതു വലിയ പ്രശ്‌നമായി കണ്ടിട്ടില്ല. അവര്‍ ജീവിതവുമായി വളരെവേഗം പൊരുത്തപ്പെട്ട് അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്നു. തിരക്കേറിയ ജോലിക്കൊപ്പം രണ്ടു കുട്ടികളെ വളര്‍ത്തുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ മാതാപിതാക്കള്‍ ആ ജോലി മികച്ചരീതിയില്‍ കൈകാര്യം ചെയ്തു മാതൃകയായി. നീഹാരിക പറയുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതിനിടെ അമ്മയായ ആദ്യത്തെ പൈലറ്റ് ആണ് നിവേദിത. അവര്‍ ഒരു കുട്ടിക്കു ജന്‍മം കൊടുത്തതിനുശേഷമാണ് കമ്പനി പ്രസവാവധി ഉള്‍പ്പെടുത്തുന്നതുതന്നെ. തിരക്കേറിയ വര്‍ഷങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ജോലി രാജിവക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നു പറയുന്നു നിവേദിത. പ്രത്യേകിച്ചു കുട്ടികളുടെ കൗമാരകാലത്ത്. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടിയ ദിവസങ്ങള്‍.എങ്ങനെയോ അക്കാലം അതിജീവിച്ചു. മക്കള്‍ മിടുക്കരായി വളര്‍ന്നു. അവരും ആകാശത്തെ പ്രണയിച്ചു. ഉയരങ്ങളെ സ്വപ്നം കണ്ടു. ആഗ്രഹിച്ച ജോലി തന്നെ നേടിയെടുത്തു. പൈലറ്റ് എന്നതല്ലാതെ മറ്റൊരു ജോലിയും തങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലെന്നു പറയുന്നു നീഹാരികയും രോഹനും. അവര്‍ ആകാശങ്ങളില്‍ സ്വപ്നക്കുടു കെട്ടി. ജീവിതവിജയത്തിന്റെ അവിസ്മരമീയ കഥകള്‍ മെനഞ്ഞു. അപൂര്‍വസുന്ദരമായ ഒരു കുടുംബകഥയിലെ കഥാപാത്രങ്ങളായി.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (57 minutes ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (2 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (3 hours ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (3 hours ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (3 hours ago)

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (4 hours ago)

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ  (4 hours ago)

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെ  (4 hours ago)

Malayali Vartha Recommends