സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഇനി ഒരുപോലെ ആശ്വസിക്കാം; തൊഴിലിടങ്ങളിലെ ദുരിതങ്ങൾക്കറുതിവരുത്താൻ അതിവേഗ കോടതി രൂപീകരിക്കുന്നു
സൗദിയിലെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ തീർക്കാൻ അതിവേഗ കോടതി രൂപീകരിക്കാൻ തീരുമാനമായി. സെപ്തംബർ മുതൽ പുതിയ കോടതികൾ പ്രാവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലിടങ്ങളിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് അതിവേഗ കോടതികൾ ഏറെ പ്രയോചനകരമാകുമെന്നത് ഉറപ്പാണ്.
നിലവിലെ നിയമമനുസരിച്ച് തൊഴില്‍ കരാര്‍ ലംഘനങ്ങള്‍, വേതന തര്‍ക്കങ്ങള്‍, അവകാശ ലംഘനം, അപകട നഷ്ടപരിഹാരങ്ങള്‍ എന്നിവയെല്ലാം തൊഴില്‍ കോടതികളില്‍ പരിഹരിക്കേണ്ടതാണ്. പരാതിക്കാരന് നേരിട്ടോ വക്കീല്‍ മുഖാന്തിരമോ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ മുഖാന്തരം കേസ് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കി നിയമ സഹായം നല്‍കും.
സെപ്തംബര്‍ മാസം മുതല്‍ തന്നെ പുതിയ കോടതികളില്‍ വിചാരണയാരംഭിക്കും. ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായി ഏഴ് കോടതികള്‍ സ്ഥാപിക്കും. ഇതുകൂടാതെ വിവിധ പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും തര്‍ക്കപരിഹാരത്തിനായി 27 സര്‍ക്യൂട്ട് കോടതികളും. ഇതിന് പുറമെ ആറ് പുനരാലോചനാ കോടതികളുമുണ്ടാകും.
https://www.facebook.com/Malayalivartha