പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...

23 വയസ്സുള്ള ഭാര്യയയെും, കാമുകനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്റെ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍. 30കാരനായ ശ്രീലങ്കൻ സ്വദേശി ഭാര്യയയെും ഇവരുടെ കാമുകനെയും 2017 ഡിസംബറിലാണ് കൊലപ്പെടുത്തിയത്.
ആസിഡ് ആക്രമണത്തില്‍ യുവതി സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കാമുകന്‍ ഏതാനും മാസത്തിനുശേഷമാണു മരിച്ചത്. കൃത്യം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് കടക്കാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. യുവതിയും കാമുകനും ഒരുമിച്ചുള്ള സമയത്ത് എത്തിയാണ് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ തന്നെ ഇത്തരത്തില്‍ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, പിന്നീട് യുവതിയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുകയായിരുന്നു.
നാട്ടിലുള്ള ബിസിനസിന്റെ ആവശ്യത്തിന് പ്രതി ശ്രീലങ്കയിലേക്ക് പോകാറുണ്ട്. ചിലപ്പോള്‍ 20 ദിവസം വരെ അവിടെ താമസിക്കും. ഒരിക്കല്‍ ഇങ്ങനെ പോയപ്പോള്‍ ഒരാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്കില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കണ്ടു. ഭാര്യയെ ഫോണില്‍ വിളിക്കാതെ ഉടന്‍ തന്നെ പ്രതി ദുബായിലേക്ക് തിരിച്ചു. ഭാര്യയുടെയും കാമുകന്റെയും നീക്കങ്ങള്‍ അറിയുന്നതിന് ഇയാള്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയും ഇരുവരെയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു.
സംഭവ ദിവസം ഇവരെ പിന്തുടര്‍ന്ന് ഒരു അപാര്‍ട്ട്‌മെന്റില്‍ എത്തി. തുറന്നു കിടക്കുന്ന വാതിലിലൂടെ താന്‍ അതിനുള്ളില്‍ പ്രവേശിച്ചുവെന്നും നേരെ ബെഡ്‌റൂമിലേക്കാണ് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കയ്യില്‍ ആസിഡുമായാണ് അപാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നത്. ഈ സമയം ഭാര്യയും കാമുകനും വളരെ അടുത്ത് ഇടപഴകുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരുടെയും ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.
https://www.facebook.com/Malayalivartha


























