പ്രവാസികൾക്ക് വൻതിരിച്ചടി; സൗദിയിലെ സ്വദേശിവത്കരണ നിയമങ്ങൾ കർശനമാക്കിയതോടെ രാജ്യത്തെ കമ്പനികൾക്കെതിരെയും നടപടികൾ സ്വീകരിച്ച് അധികൃതർ

സൗദിയിൽ സ്വദേശിവത്കരണ നിയമങ്ങൾ പിടിമുറുക്കുമ്പോൾ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ പിരിമുറുക്കത്തിലായിരിക്കുകയാണ്. നിയമങ്ങൾ കൂടുതൽ കർശനമാക്കിയതോടെ പലയിടങ്ങളിലും പ്രവാസികൾക്ക് ജോലി സാധ്യതകൾ നഷ്ടപ്പെടുകയാണ്. അതേസമയം സ്വദേശിവത്കരണം പാലിക്കാത്ത രാജ്യത്തെ കമ്പനികൾക്കെതിരെയും അധികൃതർ നടപടിയാരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഏറ്റവും ഒടുവിൽ സ്വദേശിവത്കരണം പാലിക്കാത്തതിന്റെ പേരില്‍ മൊബൈലി ഫോണ്‍ കമ്പനിക്കെതിരെയാണ് സൗദി ടെലികോം അതോറിറ്റി കൗണ്‍സില്‍ നടപടി സ്വീകരിച്ചത്. സൗദി ടെലികോം ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രി എന്‍ജി. അബ്ദുല്ലാ ബിന്‍ ആമിര്‍ അല്‍സവാഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൊബൈലിക്കെതിരെ നടപടി.
അതേസമയം പ്രീപൈഡോ, പോസ്റ്റ് പൈഡോ ആയ പുതിയ കണക്ഷനുകള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു കൊണ്ട് അതോറിറ്റി ഉത്തരവിറക്കിയിരിക്കുകയാണ്. രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ അതോറിറ്റി 2017ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി മുന്നറിയിപ്പുകള്‍ ചെവി കൊള്ളാതെ നിയമ ലംഘനങ്ങള്‍ തുടര്‍ന്നതിനാലാണ് നടപടി. നിലവിലുള്ള കണക്ഷനുകളുടെ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലന്ന് അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























