മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സ്വന്തം മണ്ണില്‍ അന്ത്യവിശ്രമംകൊള്ളാൻ ഇനി ലക്ഷങ്ങൾ ചെലവ്... പുതിയ ഉത്തരവ് പ്രാബല്യത്തിലായതോടെ രണ്ട് ലക്ഷം കയ്യിൽ കരുതിയെങ്കിലേ സൗദിയില്‍ നിന്നും മൃതദേഹം കേരളത്തിലേക്ക് എത്തിക്കാനാകൂ... ആശങ്കയോടെ പ്രവാസികൾ

പ്രവാസികളുടെ ആശങ്ക വർദ്ധിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സ്വന്തം മണ്ണില്‍ അന്ത്യവിശ്രമംകൊള്ളാൻ ഇനി ലക്ഷങ്ങൾ ചെലവ്. പുതിയ ഉത്തരവ് പ്രാബല്യത്തിലായതോടെ രണ്ടുലക്ഷം രൂപയായി കുത്തനെ ഉയര്‍ന്നു. പതിനായിരത്തോളം രൂപ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഈടാക്കുന്ന പുതിയ ഉത്തരവ് പ്രാബല്യത്തിലായതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സ്വന്തം മണ്ണില്‍ അന്ത്യവിശ്രമംകൊള്ളാനുള്ള വഴിയാണ് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നതെന്ന് നവയുഗം സാംസ്‌കാരികവേദിയും സാമൂഹ്യപ്രവര്‍ത്തകനായ നാസ് വക്കവും അറിയിച്ചു.
യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ അയക്കുന്നതിന് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ 50 ശതമാനം ഡിസ്‌ക്കൗണ്ട് പിന്‍വലിച്ച നടപടി യുവകലാസാഹിതി അടക്കമുള്ള പ്രവാസി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാലും ഇപ്പോഴും യുഎഇയില്‍ നിന്നുള്ള മൃതദേഹ കടത്തുകൂലി 66,000 രൂപയാണ്, സൗദിയില്‍ രണ്ടുലക്ഷവും. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതില്‍പോലും 10,000 രൂപയുടെ ഇളവുള്ളപ്പോഴാണ് എയര്‍ ഇന്ത്യയടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ ഈ കിരാതമായ കൊള്ള.
മൃതദേഹം കേടുകൂടാതെയിരിക്കാനുള്ള എംബാമിംഗിനുമാത്രം ചെലവ് 1.2 ലക്ഷം രൂപ. 70,000 രൂപ വിമാന ടിക്കറ്റിനും മൃതദേഹത്തിന്റെ കടത്തുകൂലിക്കും നല്‍കണം. 10,000 രൂപയുടെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജടക്കം രണ്ടു ലക്ഷം രൂപ. മൃതദേഹത്തെ ബന്ധുക്കളോ സുഹൃത്തുക്കളോ അനുഗമിക്കുന്നെങ്കില്‍ ആ ടിക്കറ്റിനുള്ള തുക പുറമെ കണ്ടെത്തണം..
https://www.facebook.com/Malayalivartha



























