പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും; വിദേശ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചിട്ട് കളം മാറ്റിച്ചവിട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ് സന്ദര്‍ശനത്തിനിടെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മന്ത്രിമാര്‍ക്ക് വിദേശയാത്ര നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ പിന്നീട് അത് നിഷേധിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. കക്ഷി രാഷ്ട്രീയമല്ല നാടിന്റെ താല്‍പര്യം ആണ് ഇപ്പോള്‍ പ്രധാനം. പറയേണ്ട കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങള്‍ ദുബായില്‍ നടന്ന ചടങ്ങില്‍ പ്രവാസിമലയാളികള്‍ നല്‍കി.
അതേ സമയം സംസ്ഥാനത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലീസിന്റെ നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കലാപഭീഷണി നിലനില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha