സൗദി ജ്വല്ലറികള്‍ക്ക് വിലക്ക് ! ; പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങരുത്
സൗദിയിലെ ജ്വല്ലറികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങൾ ജ്വല്ലറികൾ തെളിയിച്ചിരിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.
സ്വര്‍ണ്ണവും വെള്ളിയും പ്ലാറ്റിനവും വിലപിടിപ്പുള്ള രത്‌ന കല്ലുകളും പ്രായപൂര്‍ത്തിയാക്കാത്തവരില്‍ നിന്നും അജ്ഞാതരില്‍ നിന്നും കുറ്റവാളികളെന്നു സംശയിക്കുന്നവരില്‍ നിന്നും ജ്വല്ലറികള്‍ വാങ്ങുന്നതിനു വിലക്കുള്ളതായി പുതിയ നിയമാവലി വ്യക്തമാക്കുന്നു.
ആഭരണ വില്‍പ്പന മേഘലയിലെ തട്ടിപ്പുകള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും തടയിടുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമാവലി ഓദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. യഥാര്‍ത്ഥ കാരറ്റും സ്ഥാപനത്തിന്റ ട്രേഡ് മാര്‍ക്കും മുദ്രണം ചെയ്യാത്ത ആഭരണങ്ങളും നിയമാനുസൃത കാരറ്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ആഭരണങ്ങളും വില്‍പ്പന നടത്തുന്നതിനും വിലക്കുണ്ട്. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ സൗദി സ്വര്‍ണ നാണയം വില്‍ക്കാനും പാടില്ല.
അതേസമയം സൗദി സ്വർണ നാണയം വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ഥാപനങ്ങളുടെ പേര്, വിലാസം ലൈസൻസ് നമ്പർ, കൊമേർഷ്യൽ റെജിസ്ട്രേഷൻ, ഫോൺ നമ്പർ, ഈമെയിൽ വിലാസം, വിൽപ്പന നടത്തുന്ന തീയതി എന്നിവ ബില്ലുകളിൽ നിർബന്ധമാണ്. കൂടാതെ ആഭരണത്തിന്റെ തൂക്കം, ഇനം, വില, വാങ്ങുന്ന ആളുടെ പേര് എന്നീ വിവരങ്ങളടങ്ങിയ ബില്ലുകൾ ഉപഭോക്താവിന് നൽകണമെന്നുള്ളതും നിർബന്ധമാണ്.
https://www.facebook.com/Malayalivartha