Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

അബുദബിയില്‍ കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും

21 JANUARY 2015 03:12 PM IST
മലയാളി വാര്‍ത്ത.

അബൂദബിയില്‍ തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്. ആലിപ്പഴ വര്‍ഷം താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വേറിട്ട അനുഭവവും പകര്‍ന്നു.
അബൂദബി ദുബൈ, അബൂദബി അല്‍ഐന്‍ ഹൈവേകളിലും സുവയ്ഹാനിലും ഷാര്‍ജയിലും മറ്റു വടക്കന്‍ എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷമുണ്ടായി. മഞ്ഞ് പെയ്ത പുലര്‍ച്ചെ ആസ്വദിക്കുന്നവരും നിരവധിയായിരുന്നു. കനത്ത മഴയും കാറ്റും മൂലം റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഏതാനും അപകടങ്ങളുമുണ്ടായി. രാവിലെ വാഹനങ്ങള്‍ സാവധാനമാണ് റോഡുകളിലൂടെ നീങ്ങിയത്. ചില റോഡുകളില്‍ വെള്ളം പൊങ്ങുകയും ചെയ്തു.
പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട കനത്ത മഴയും കാറ്റും രാവിലെ 11 വരെ നീണ്ടു. അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും അല്‍ഐനിലേക്കുമുള്ള പാതകളിലും ട്രക്ക് റോഡിലും പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോയവര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും വാഹന െ്രെഡവര്‍മാര്‍ക്കും യാത്രികര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയിലും വലിയ കുറവ് അനുഭവപ്പെട്ടു. ഉച്ചയോടെ മഴ അവസാനിച്ചെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വടക്കന്‍ എമിറേറ്റുകളില്‍ തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ തുടങ്ങിയ ശക്തമായ കാറ്റ് രാവിലെ ഏഴ് മണിയോടെ മഴക്ക് വഴിമാറുകയായിരുന്നു. ചരല്‍ വാരി എറിയുന്നത് പോലെ ആലിപ്പഴമാണ് പലഭാഗത്തും ആദ്യം പൊഴിഞ്ഞത്. പിന്നാലെ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ മഴയത്തെി. ഫര്‍ഫര്‍ മലയോരങ്ങളില്‍ ആലിപ്പഴ വര്‍ഷം ശക്തമായിരുന്നു. മഴയെ തുടര്‍ന്ന് ഷാര്‍ജയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റൗണ്ടെബൗട്ടുകളില്‍ വെള്ളം നിറഞ്ഞ് കിടന്നത് കുളങ്ങളെ ഓര്‍മപ്പെടുത്തി. പലഭാഗങ്ങളിലും ഗതാഗതം മന്ദഗതിയിലായി. ഒറ്റപ്പെട്ട അപകടങ്ങള്‍ പലഭാഗത്തും നടന്നു. അല്‍ വഹ്ദ ഭാഗത്ത് രാവിലെ ഏഴ് മണിക്ക് നടന്ന വാഹനാപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ബോര്‍ഡുകളും കമാനങ്ങളും പലഭാഗത്തും തകര്‍ന്ന് വീണു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഡിഷുകള്‍ക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തീര്‍ത്ത അലങ്കാരങ്ങളെ കാറ്റും മഴയും കേടുവരുത്തി.
ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും വെള്ളം കയറിയതിനത്തെുടര്‍ന്ന് തിങ്കളാഴ്ച പ്രവര്‍ത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി. ഉള്‍ റോഡുകളിലും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയ മഴയില്‍ ഗതാഗത സംവിധാനം താറുമാറായി.
വെള്ളം കയറി വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങിയത് റോഡ് നിര്‍മാണം നടക്കുന്ന അല്‍ നഖീലില്‍ കനത്ത ഗതാഗതകുരുക്കിനിടയാക്കി. കനത്ത മഴയില്‍ കാഴ്ച മറഞ്ഞ അവസ്ഥയില്‍ സാഹസപ്പെട്ടാണ് െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ ചലിപ്പിച്ചത്. വിതരണ കമ്പനികളിലെ ജീവനക്കാര്‍, നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍, പത്ര വിതരണക്കാര്‍ തുടങ്ങിയവരെല്ലാം ഏറെ ശ്രമകരമായാണ് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടത്.
സര്‍ക്കാര്‍സര്‍ക്കേതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏറെ വൈകിയാണ് ഓഫിസുകളിലത്തൊനായത്. പല പ്രദേശങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ജബല്‍ ജൈസ് ഉള്‍പ്പെടുന്ന ഹജ്ജാര്‍ മലനിരകളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ ഇവിടേക്കുള്ള പാതകളുടെ തകര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വന്‍ നാശ നഷ്ടങ്ങള്‍ക്കും മഴ വഴിവെച്ചു. മല്‍സ്യ ബന്ധന മേഖലയും സ്തംഭനത്തിലാണ്. ദുബൈയില്‍ നിന്നത്തെുന്നതും വല വിരിച്ച് പിടിക്കുന്നതുമായ തഗായ് മല്‍സ്യങ്ങളുമായാണ് മല്‍സ്യ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചത്. ശക്തമായ കാറ്റ് തുടര്‍ന്നാല്‍ മല്‍സ്യബന്ധന മേഖലയിലെ മരവിപ്പ് വരും ദിനങ്ങളിലും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (36 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (57 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends