മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച 33 കേസുകളില്‍ 31 എണ്ണവും മസ്‌കറ്റ് മേഖലയിൽ! മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് കൊവിഡ് പടരുന്നു! നിരവധിപേര്‍ ഐസൊലേഷനില്‍; ആശങ്കയോടെ പ്രവാസികൾ...
മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച 33 കേസുകളില്‍ 31 എണ്ണവും മസ്‌കറ്റ് മേഖലയിലാണ്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ തലസ്ഥാന ഗവര്‍ണറേറ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 257ആയി. ഇതില്‍ 29 പേര്‍ രോഗ മുക്തി നേടി. രാജ്യത്ത് മൊത്തം 331 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന രണ്ടുപേര്‍ മരിച്ചു..
അതേസമയം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മത്ര മേഖലയില്‍ 20 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാച്ച്‌ലര്‍ റൂമുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത് മലയാളികളെ ആകെ അമ്ബരപ്പിക്കുന്നു.
ചെറിയ റൂമുകളില്‍ ഞെങ്ങിഞെരുങ്ങിയാണ് പലരുടേയും താമസം. ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍ മുഴുവന്‍പേര്‍ക്കും പടരുമെന്നതാണ് ആശങ്ക. രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി. അല്ലാത്തവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും. ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത ബാച്ച്‌ലര്‍ താമസക്കാര്‍ക്ക് ആരോഗ്യ മന്ത്രാലയം റൂവിയില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇവിടെ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്. താമസിക്കുന്ന സ്ഥലങ്ങളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളിലടക്കം പരിശോധനാ സാമ്ബിളുകള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കൂടുതല്‍ പേര്‍ പരിശോധനക്കായി സാമ്ബിളുകള്‍ നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് വിളിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. സമൂഹ വ്യാപനം കൂടുതലായതോടെ മത്ര മേഖലയിലേക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. അണുനാശിനി പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്.
https://www.facebook.com/Malayalivartha