ഗള്‍ഫില്‍ നിന്ന് പ്രത്യേക സര്‍വീസ്; സ്വകാര്യ വിമാനകമ്ബനികൾ ഇന്‍ഡിഗോ ഗോ എയർ എന്നിവ പറക്കാനൊരുങ്ങുന്നു, നിർദ്ദേശങ്ങൾ ഇങ്ങനെ

കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്കായി സ്വകാര്യ വിമാന കമ്ബനികളായ ഇന്‍ഡിഗോയും ഗോ എയറും സര്‍വീസ് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ ധൗത്യത്തിൽ ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ സൗദി അറേബ്യയില്‍ നിന്ന് 36 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് സൂചന. ഖത്തറില്‍ നിന്ന് 28, കുവൈറ്റില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10 എന്നിങ്ങനെ സവീസ് നടത്താനാണ് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ളതത്രേ എന്നും റിപോർട്ടുകൾ ലഭ്യമാകുന്നുണ്ട്. എന്നാൽ ഗോ എയര്‍ എത്ര സര്‍വീസ് നടത്തുമെന്ന് അറിവായിട്ടില്ല.
അതേസമയം സൗദിയിലെ ദമാമില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചതായി സൂചന. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് വിമാന കമ്ബനിക്ക് നല്‍കുകയും അതിനനുസരിച്ച് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. എന്നാൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ആയതിനാൽ തന്നെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്ബനികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിക്കുകയുണ്ടായിരുന്നു.
ഇതേതുടർന്ന് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിങ് പുരി എല്ലാം വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും നിർദ്ദേശം ഉന്നയിക്കുകയും ചെയ്തിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന്പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ മാര്‍ച്ച് 25നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിയത്. ഈ മാസം ആദ്യം രാജ്യത്തെ വിമാനത്താവള മാനേജര്‍മാരുമായുള്ള ആശയവിനിമയത്തില്‍ എല്ലാവരോടും സജ്ജമായിരിക്കുവാൻ എയർപോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ലോക്ക് ഡൗണ്‍ നാലാം ഘട്ടം കഴിയുന്നതിന് മുന്‍പ് തന്നെ വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന സൂചനകളും വ്യോമയാന മന്ത്രി നല്‍കിയിരുന്നു.
എന്നാൽ തന്നെയും ജീവനക്കാര്‍ക്ക് പുറമെ യാത്രക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളിൽ മന്ത്രാലയം വ്യക്തമായ തീരുമാനങ്ങളില്‍ പറയുകയും ചെയ്യുകയാണ്. അതിന്റെ ഘട്ടമായി ആരോഗ്യ സേതു നിര്‍ബന്ധമാക്കിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതേതുടർന്ന് യാത്രക്കാര്‍ എല്ലാവരുംതന്നെ രണ്ട് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിയിരിക്കണം. യാത്രയ്ക്ക് മുന്‍പ് എല്ലാവരുടേയും പനിയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതായിരിക്കും. അതിന് പുറമെ, എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്കും കവചവും ധരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha