സൽമാൻ രാജാവിന്റെ കരുതൽ പ്രവാസികൾക്ക്; ജീവനക്കാരുടെ വേതനം നിശ്ചിതസമയത്ത് നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും, വേതനം കൃത്യമായി നിര്‍ണയിക്കുകയും ബാങ്ക് വഴി അവ വിതരണം ചെയ്യും
സൗദി അറേബ്യയിലെ വേജ് സെക്യൂരിറ്റി ഓഫ് എംപ്ലോയീസ് ഇൻ ദി പ്രൈവറ്റ് സെക്ടർ പദ്ധതിയുടെ അന്തിമ ഘട്ടം ഡിസംബറില്‍ തന്നെ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. ഡിസംബര്‍ ഒന്നിന് വേതനസുരക്ഷ പദ്ധതിയുടെ അവസാനഘട്ടം ആരംഭിക്കുന്നതാണ്. ഒന്നു മുതല്‍ നാലു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്..
ആയതിനാൽ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തീരുമാനം നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനം നിശ്ചിതസമയത്ത് നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ്. വേതനം കൃത്യമായി നിര്‍ണയിക്കുകയും ബാങ്ക് വഴി അവ വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതി ആറു വര്‍ഷം മുമ്ബാണ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ആരംഭിച്ചത് തന്നെ. ഇൗ വര്‍ഷം ഒമ്ബതു മാസത്തിനിടെ തൊഴില്‍ നിയമലംഘനം കണ്ടെത്താന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ 4,35,000 പരിശോധനകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha