കുവൈറ്റിൽ ഈ വര്‍ഷം വലിയ സാമ്പത്തിക മാന്ദ്യത്തിന് സാധ്യത; കൂടുതലായി ബാധിക്കുക പ്രവാസികളെ, ജി.സി.സി. അംഗ രാജ്യങ്ങളിലും ജി.ഡി.പി. നിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ എം എഫ് മുന്നറിയിപ്പ്
കൊറോണ വ്യാപനത്തിന് പിന്നാലെ കുവൈത്തിലും ഈ വര്‍ഷം വലിയ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ഐ എം എഫ് മുന്നറിയിപ്പ് നൽകുകയാണ്. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജി.സി.സി. അംഗ രാജ്യങ്ങളിലും ജി.ഡി.പി. നിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ കുവൈത്തില്‍ ഈ വര്‍ഷം ജി.ഡി.പി. 8.1 ശതമാനം വരെ കുറയുമെന്നും കുവൈത്തിന് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നുമാണ് ഐ.എം.എഫിന്റെ പ്രവചനം വ്യക്തമാക്കുന്നത്. കുവൈത്തിന്റെ ജി.ഡി.പി. 8.1 ശതമാനമായി ഈ വര്‍ഷം ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം പറയുന്നത്.
അതോടൊപ്പം തന്നെ ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രവചനത്തില്‍ 1.1 ശതമാനം കുറവുണ്ടാകുമെന്നാണ് ഐഎംഎഫ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ വര്‍ഷം സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജിഡിപിയില്‍ വന്‍ കുറവ് രേഖപ്പെടുത്തുമെന്നും, യഥാക്രമം യുഎഇയില്‍ നിലവിലുള്ള 3.5 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായും, ഒമാനില്‍ 2.8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും, ഖത്തറില്‍ 4.3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായും, ബഹ്റൈനില്‍ 3.6 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും ജി ഡി പി ചുരുങ്ങുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha