യാത്രാനിരോധനം ഒഴിവാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയ കുവൈറ്റ് അധികൃതര്‍; പിന്നാലെ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി 33 രാജ്യങ്ങളെ കൂടി ചേര്‍ത്തിരിക്കുകയാണ്, പ്രവാസികൾ നാട്ടിലേക്ക് മടങ്ങുകയാണ്
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാസങ്ങളോളമായി നിലനില്‍ക്കുന്ന യാത്രാനിരോധനം ഒഴിവാക്കുമെന്ന പ്രഖ്യാപനത്തില്‍ ഏറെ ആശ്വാസമാണ് പ്രവാസികൾ പുലർത്തിയിരുന്നത്. എന്നാൽ ഇതിൽ നിന്ന് അവസാന നിമിഷം പിന്‍മാറിയ കുവൈറ്റ് അധികൃതര്‍ യാത്രാനിരോധനം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള യാത്രയ്ക്ക് നിരോധനമുണ്ടായിരുന്ന 35 രാജ്യങ്ങളോടൊപ്പം പുതുതായി 33 രാജ്യങ്ങളെ കൂടി ചേര്‍ത്തിരിക്കുകയാണ് കുവൈറ്റ് അധികൃതർ.
ഇതിനുപിന്നാലെ കുവൈത്തിലേക്ക് വിദേശികള്‍ക്ക് നേരിട്ട് യാത്ര ചെയ്യാന്‍ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 68 ആയി ഉയര്‍ന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൗസാന്‍ ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ കൊവിഡ് 19ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ പുതിയ സാഹചര്യത്തില്‍ ഈ 68 രാജ്യങ്ങളില്‍ നിന്നെത്തുന്ന കുവൈത്തി പൗരന്‍മാരും ആദ്യം ഏഴു ദിവസം ഹോട്ടലിലും ശേഷമുള്ള ഏഴുദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. ജര്‍മനി, ജപ്പാന്‍, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, തുര്‍ക്കി, യുഎഇ, യുഎസ്എ എന്നിങ്ങനെ രാജ്യങ്ങളാണ് പുതിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha