ഇനി മുതൽ മുഖം കാണിച്ചാൽ മതി; ദുബായിയുടെ ഞെട്ടിക്കുന്ന നീക്കം; അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം തയ്യാർ
ദുബായിൽ ബയോമെട്രിക് സംവിധാനം തുടങ്ങി. തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാസംവിധാനത്തിലൂടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കമായിരിക്കുകയാണ് . പാസ്പോർട്ടോ, എമിറേറ്റ്സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത ത്. ഇനിമുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർമുതൽ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖംമാത്രം കാണിച്ചാൽ മതിയാകും. നിർമിതബുദ്ധിയുടെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂർത്തിയാക്കുന്ന ബയോമെട്രിക് അതിവേഗസംവിധാനമാണിപ്പോൾ ഒരുക്കിയിരിക്കുന്നത് . പാസ്പോർട്ട് മാത്രമല്ല ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവിശ്യമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എല്ലാ മുഖങ്ങളും തിരിച്ചറിയാനുള്ള സോഫ്റ്റ്വേർ കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്യും. അഞ്ചുമുതൽ ഒമ്പത് സെക്കൻഡിനുള്ളിൽ യാത്രാനടപടി പൂർത്തിയാകും.
കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമർറി ബയോമെട്രിക് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടകളെപ്പോലും തിരിച്ചറിയാനാവുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിങ് കൗണ്ടറിന് മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിലെ ആദ്യഘട്ടം. തുടർന്ന് ഇമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖംകാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റേതാണെന്ന് ഉറപ്പുവരുത്തുകയും അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നായി തുറക്കപ്പെടുകയും ചെയ്യും. എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യതവണ അവരുടെ പാസ്പോർട്ട് വിവരങ്ങൾ രജിസ്റ്റർചെയ്തിരിക്കണം. മുഖം സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർയാത്രകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ബയോമെട്രിക് സംവിധാനത്തിൽ പാസ്പോർട്ട് ആവശ്യമില്ലെങ്കിലും യാത്രക്കാർ എല്ലാരേഖകളും കൈവശം കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ്ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha