നാളെ മുതല്‍ കര, സമുദ്രാതിര്‍ത്തികള്‍ അടക്കുമെന്ന് കുവൈറ്റ്; രാജ്യത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം വിളമ്പുന്നത് ഫെബ്രുവരി 24 മുതല്‍ വിലക്കേര്‍പ്പെടുത്തി, റിച്ചൊരു അറിയിപ്പുണ്ടാവുന്നതു വരെ പുതിയ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍, ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെയാണ് കര-ജല അതിര്‍ത്തികള്‍ അടച്ചിടുക
കൊറോണ വ്യാപനത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. രാജ്യത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം വിളമ്പുന്നത് ഫെബ്രുവരി 24 മുതല്‍ വിലക്കേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാൽ പാര്‍സല്‍ സേവനവും ഹോംഡെലിവറി സംവിധാനവും തുടരാന്‍ അനുവാദമുണ്ടായിരിക്കുന്നതാണ്. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മറിച്ചൊരു അറിയിപ്പുണ്ടാവുന്നതു വരെ പുതിയ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെയാണ് കര-ജല അതിര്‍ത്തികള്‍ അടച്ചിടുന്നത്. വിദേശികള്‍ക്ക് ഇതുവഴിയുള്ള പ്രവവേശനം നിഷേധിക്കുന്നതാണ്. എന്നാൽ കുവൈറ്റി പൗരന്‍മാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരെ അതിര്‍ത്തിയിലൂടെ കടത്തിവിടും. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നൊഴികെയുള്ള ചരക്ക് കപ്പലുകളെ അനുവദിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha