പ്രവാസികളെ വിഷമത്തിലാക്കി കുവൈറ്റിന്റെ തീരുമാനം; വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും
പ്രവാസികളെ വിഷമത്തിലാക്കി കുവൈറ്റിന്റെ തീരുമാനം. കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും. വ്യോമ,കര,നാവിക കവാടങ്ങൾ വഴിയുള്ള പ്രവേശന വിലക്ക് മാർച്ച് 20 വരെ തുടരുന്നതിന് ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. എന്നാൽ സ്വദേശികൾക്കും അവരുടെ ബന്ധുക്കൾക്കും സ്വദേശികളുടെ വീട്ടുജോലിക്കാർക്കും കുവൈത്തിലേക്ക് മടങ്ങി വരാവുന്നതാണ്. അതോടൊപ്പം കുവൈത്തിൽ റെസ്റ്റാറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 ബുധനാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഷോപ്പിങ് മാളുകൾക്കുള്ളിലെ റെസ്റ്റാറന്റുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. അതേസമയം കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. കുറച്ച് അധികം നിബന്ധനകളും കുവൈറ്റ് മുന്നോട്ടുവച്ചിരുന്നു. കുവൈത്തിലേക്കു വരുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനും 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാണെന്നാണ് പുതിയ നിബന്ധന. കൂടാതെ സ്വന്തം ചെലവിൽ 2 പിസിആർ ടെസ്റ്റും എടുക്കണം. Kuwait Mosafer ആപ്പിലൂടെ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്തവർക്കേ ടിക്കറ്റു ലഭിക്കൂ. വൻതുക മുടക്കാൻ സാധിക്കുന്നവർക്കും ചെലവ് കമ്പനികൾ എടുക്കുന്നവർക്കും മാത്രമേ ഉടൻ കുവൈത്തിലേക്കു മടങ്ങാനാകൂ. അല്ലാത്തവർക്കു നിയമത്തിലെ ഇളവു വരെ കാത്തിരിക്കുകയോ തിരിച്ചുപോകുകയോ ചെയ്യേണ്ടിവരും.ഇത്തരത്തിലുള്ള നിബന്ധനങ്ങൾ കുവൈറ്റ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha