പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് അധികൃതർ
ഒരു ചെറിയ അശ്രദ്ധ പലപ്പോഴും ദാരുണമായ കാഴ്ചകൾ കാണിച്ചുതരും. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ചിലതൊക്കെ ആവർത്തിക്കുക തന്നെ ചെയ്യും എന്ന വിധത്തിലാണ് പല വാർത്തകളും നമുക്ക് മുന്നിൽ എത്തുന്നത്. പിതാവിന്റെ അശ്രദ്ധമൂലം ദുബൈയില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി അതിദാരുണമായി മരിച്ചു..
കുട്ടി കാറിനുള്ളിലുണ്ടെന്ന് അച്ഛന്‍ ശ്രദ്ധിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയുണ്ടായി. അറബി പത്രമായ അല്‍ റോയയില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ടില്‍ ദുബൈ പൊലീസിലെ ക്രൈം സീന്‍ ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദ് രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുകയുണ്ടായി.
പെണ്‍കുട്ടിയുടെ അച്ഛന്‍ ഷോപിംഗ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, തന്റെ കാറില്‍ നിന്ന് സാധനങ്ങള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സഹായിക്കാന്‍ നാല് കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ക്ഷീണം തോന്നിയ പിതാവ് നേരെ ഉറങ്ങാന്‍ കിടന്നതായിട്ടാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം, നാല് വയസുകാരിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് കുട്ടിയെ അന്വേഷിച്ച് പിതാവ് വാഹനത്തില്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി മുന്‍ സീറ്റില്‍ ചലനരഹിതനായി കാണപ്പെട്ടുവെന്ന് ഡയറക്ടര്‍ കേണല്‍ അഹമ്മദ് വ്യക്തമാക്കി.
അതേസമയം കുട്ടി ശ്വാസംമുട്ടി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ദുബൈ പൊലീസില്‍ നിന്നുള്ള സംഘങ്ങള്‍ സംഭവസ്ഥലത്തേക്ക് പോയപ്പോള്‍ ഒരു കുറ്റകൃത്യവും കണ്ടെത്തിയില്ല.എല്ലാ കുട്ടികളോടും എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നും പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്നും ഡയറക്ടര്‍ കേണല്‍ അഹമ്മദ് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha