മെമ്മറി കാർഡ് കാണാത്തതിനെ തുടർന്ന് മകനോട് ദേഷ്യപ്പെട്ട് അമ്മ; തനിക്ക് അത് എവിടെയെന്ന് അറിയില്ലെന്ന് കെഞ്ചി പറഞ്ഞ് മകൻ; എങ്കിലും ക്രൂരയായ അമ്മ ചെയ്തത്! മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകം
നിസ്സാരമൊരു മെമ്മറി കാർഡ് തകർത്തത് ഒരു കുഞ്ഞിന്റെ ജീവൻ ; അമ്മയുടെ കോപവും എടുത്തു ചാട്ടവും കുഞ്ഞിന്റെ ജീവൻ നശിപ്പിച്ചു.... വളരെയധികം സങ്കടകരമായ ഒരു റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.....
കോപത്തിൽ തോക്കെടുത്ത അമ്മ മകനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറിയത് ഇങ്ങനെ....ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിലാണ് നടന്നത് .
വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാതെ പോയപ്പോൾ അമ്മ ദേഷ്യം തീർത്തത് 12 വയസ്സുകാരനായ മകനോട്. ഞാൻ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകൻ അമ്മയോട് ആണയിട്ടു പറഞ്ഞു .
എന്നാൽ അമ്മ സിൽവർ റിവോൾവർ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിയുണ്ടകൾ ഉതിർക്കുകയായിരുന്നു. തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്തു വച്ച് മരിച്ചു. കാദൻ ഇൻഗ്രാമെന്നാണ് പയ്യന്റെ പേര്.
ആദ്യ വെടിയുണ്ടയിൽ കാര്യമായി പരുക്കേറ്റില്ല. കുട്ടി കരയുന്നതും നിലത്തു വീഴുന്നതും ക്യാമറയിൽ കണ്ടെത്തി . അതിനു ശേഷം ഫോണിൽ ആരുമായോ അമ്മ സംസാരിച്ചു . തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റൽ കാർഡിനെ കുറിച്ചു ചോദിക്കുകയായിരുന്നു . കുട്ടി മാതാവിനോടു ഞാൻ അതു കണ്ടിട്ടില്ല എന്നു പറയുഞ്ഞു.
എന്നാൽ അവർ വീണ്ടും കുട്ടിയുടെ തലക്കു നേരെ വെടിയുതിർത്തു . തുടർന്നു മാതാവ് ബന്ധുക്കളെ വിളിച്ചു ഞാൻ മകനെ കൊന്നെന്നു പറഞ്ഞു.
പൊലീസുമായി ബന്ധുക്കൾ സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തി .
മാതാവ് പൊലീസിനോടു കുറ്റസമ്മതം നടത്തി. റസലിംഗും വിഡിയോ ഗെയ്മും മകൻ ഇഷ്ടപ്പെട്ടിരുന്നു. അവനെ നഷ്ടപ്പെട്ടതു സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു. മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തിട്ടുണ്ട്.അതിക്രൂരമായ കൊലപാതകമാണ് ഈ മാതാവ് നടത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha