Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ

അറ്റ്‌ലസ് എന്ന പേരിന് പിന്നിലെ കഥ; സിനിമയിലും തിളങ്ങിയ അറ്റലസ് രാമചന്ദ്രന്‍; ജനകോടികളുടെ വിശ്വസ്ത സ്ഥാപവും പിന്നെ കോട്ടും അപ്രപ്രതീക്ഷിതമായി വന്ന കേസും ജയില്‍വാസവും; കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞ ബിസിനസ് സാമ്രാജ്യം; മോചനശ്രമവുമായി കേരളവും കേന്ദ്രസര്‍ക്കാരും; അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതത്തിലൂടെ.......

09 JUNE 2018 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം

സ്വകാര്യ ബസ് മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം! ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി സിയാസ് പിടിയില്‍.. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ

നീണ്ട മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് അറ്റ്‌ലസ് ഗ്രൂപ്പ് സ്ഥാപകന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. നിര്‍മാണ രംഗത്തിലൂടെയും പരസ്യത്തിലൂടെയും സിനിമയിലൂടെയും മലയാളികള്‍ളുടെ മനസ്സില്‍ ഇടം പിടിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലിലായത് വലിയ വാര്‍ത്തയായിരുന്നു. ബാങ്ക് ഓഫ് ബറോഡ അടക്കം ഇരുപത്തിരണ്ട് ബാങ്കുകളുമായി പൊതുധാരണയില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എ രാമചന്ദ്രന്‍ ജയില്‍മോചിതനായത്. 2015 നവംബര്‍ 12ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലാകുന്നത്. വായ്പകള്‍ മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെയായിരുന്നു രാമചന്ദ്രനെതിരെ കേസ് വന്നത്. മകള്‍ മഞ്ജുവിനും മരുമകന്‍ അരുണിനും രാമചന്ദ്രനൊപ്പം ശിക്ഷ ലഭിച്ച് ജയിലിലായി. മഞ്ജു പുറത്തിറങ്ങിയെങ്കിലും അരുണ്‍, രാമചന്ദ്രനൊപ്പം ജയിലിലായിരുന്നു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ദുബൈയില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ഏകയായാണ് കഴിഞ്ഞിരുന്നത്. അറ്റ്‌ലസിന്റെ വിവിധ ജ്വല്ലറികള്‍, വിദേശത്തെ ആശുപത്രികള്‍, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിറ്റാണ് ഒത്തുതീര്‍പ്പിനുള്ള പണം കണ്ടെത്തിയത്. അറ്റ്‌ലസ് ജ്വല്ലറിക്ക് കേരളത്തിലും വിദേശത്തുമായി അന്‍പതോളം ശാഖകള്‍ ഉണ്ടായിരുന്നു. സ്വര്‍ണവ്യാപാരരംഗത്ത് അതുല്യമായ വിജയഗാഥ രചിച്ച് മുന്നേറുന്നതിനിടയിലാണ് ഇടിത്തിപോലെ ഈ വാര്‍ത്ത എത്തിയത്. അത് ആ കൂടുമ്പത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു 

30 വര്‍ഷം മുമ്പ് ബാങ്ക് ജോലി രാജിവെച്ച് സ്വര്‍ണവ്യാപാരരംഗത്തേക്ക് കടക്കുന്നതിനാണ് രാമചന്ദ്രന്‍ ഗള്‍ഫിലേക്ക് പോകുന്നത്. കുവൈത്തില്‍ ഒരു ജൂവലറി തുടങ്ങുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവിടുത്തെ വാണിജ്യമന്ത്രാലയ ഓഫീസിലെത്തി. മലയാളിത്തം തുളുമ്പുന്ന നിരവധി പേരുകളും മനസിലിട്ടാണ് രാമചന്ദ്രന്‍ അവിടെയെത്തിയത്. എന്നാല്‍ ആ പേരുകളൊന്നും അംഗീകരിക്കാന്‍ അവിടുത്തെ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. പാലസ്തീന്‍കാരനായ ഉദ്യോഗസ്ഥന്‍ നിശ്ചയിച്ചു അറ്റ്‌ലസ്, അതാണ് നിങ്ങളുടെ ജ്വല്ലറിയുടെ പേര്. അങ്ങനെ അറ്റ്‌ലസ് ജൂവലറി ഉടമ തൃശൂരുകാരനായ എം.എ രാമചന്ദ്രന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. വൈകാതെ അറ്റ്‌ലസ് രാമചന്ദ്രന്റെ വ്യാപാരശൃംഖല പടര്‍ന്ന് പന്തലിച്ചു. ഗള്‍ഫിലെ ബിസിനസ് കേരളത്തിലേക്കും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലും കേരളത്തിലുമായി അമ്പതിലധികം സ്ഥാപനങ്ങള്‍. സ്വര്‍ണവ്യാപാരത്തിന് പുറമെ ഹെല്‍ത്ത് കെയര്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് കടന്നു.

വ്യാപാരരംഗത്ത് മാത്രമല്ല ചലച്ചിത്രമേഖലയിലും അറ്റ്‌ലസ് രാമചന്ദ്രന്‍ തിളങ്ങി. വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് വാസ്തുഹാര, സുകൃതം, ധനം തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു. നടന്‍ എന്ന നിലയില്‍ അറബിക്കഥ, ആനന്ദഭൈരവ്, മലബാര്‍ വെഡ്ഡിങ്, ടു ഹരിഹര്‍ നഗര്‍ എന്നീ സിനിമകളിലും ശ്രദ്ധേയനായി. ചില സിനിമകള്‍ അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ ചലച്ചിത്രസാംസ്‌ക്കാരികപ്രവര്‍ത്തകരുമായി അഭേദ്യമായ ബന്ധം രാമചന്ദ്രന്‍ കാത്തുസൂക്ഷിച്ചു.

അറ്റ്‌ലസ് ജൂവലറിയുടെ പരസ്യത്തിലൂടെയും രാമചന്ദ്രന്‍ മലയാളിക്ക് പ്രിയപ്പെട്ടവനായി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകമാണ് ഏറെ ശ്രദ്ധേയമായത്. ഈ വാചകം സിനിമയിലുമെത്തി. മിമിക്രി കലാകാരന്‍മാരും രാമചന്ദ്രന്റെ ഈ പരസ്യവാചകം അനുകരിക്കാന്‍ തുടങ്ങി. അതുപോലെ തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ കോട്ട്. പൊതുചടങ്ങുകളിലും മറ്റും കോട്ടിട്ട് മാത്രമാണ് രാമചന്ദ്രനെ കാണാനാകുക. വിഖ്യാതമായ ഈ കോട്ട് അദ്ദേഹത്തിലൂടെതന്നെ അറബിക്കഥ എന്ന സിനിമയിലും കഥാപാത്രമായി മാറി.

ഇതെല്ലാം വന്‍ വിജയമായി മുന്നോട്ടുപോകുന്നതിനിടയിലാണ് കേസും ജയില്‍വാസവുമൊക്കെയായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ആന്റി ക്ലൈമാക്‌സിലേക്ക് പോകുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് കടമെടുത്ത 1000 കോടിയോളം രൂപ(55 കോടി ദിര്‍ഹം) തിരിച്ചടക്കാനാകാതെ വന്നതാണ് വിനയായത്. അഞ്ചുകോടിയുടെ ചെക്ക് മടങ്ങിയതാണ് ആദ്യ കേസ്. വൈകാതെ രാമചന്ദ്രന്‍ വായ്പ എടുത്ത പതിനഞ്ചോളം ബാങ്കുകള്‍ കേസുകൊടുത്തു. 2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായി. 22 ബാങ്കുകളും ആറു വ്യക്തികളും വായ്പ തിരിച്ചടക്കാത്തതിന് രാമചന്ദ്രനെതിരെ പരാതി കൊടുത്തത്. രാമചന്ദ്രന്റെ വ്യാപാരത്തില്‍ പങ്കാളികളായിരുന്ന മകള്‍ മഞ്ജു, മരുമകന്‍ അരുണ്‍ എന്നിവരും അറസ്റ്റിലായി. കര്‍ക്കശമായ ജാമ്യവ്യവസ്ഥയില്‍ മഞ്ജു പിന്നീട് ജയില്‍മോചിതയായി.

2015 സെപ്റ്റംബര്‍ ഒന്നിന് ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളി. ഗള്‍ഫ് രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റഴിച്ച് 877 കോടി തിരിച്ചടച്ച് കടബാധ്യത തീര്‍ക്കാമെന്ന് അറിയിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. വിചാരണയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 28ന് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. വായ്പാതിരിച്ചടവും പലിശയും വാടകക്കുടിശികയുമെല്ലാം ചേര്‍ന്ന് 600 ദശലക്ഷം ദിര്‍ഹത്തിലേറെ കടക്കാരനായി അറ്റ്‌ലസ് രാമചന്ദ്രന്‍ മാറി.

കേസ് നടത്താനും മറ്റുമായി വന്‍തുക ആവശ്യമായി വന്നപ്പോള്‍ യുഎഇയിലെ 19 ജൂവലറികളും മറ്റ് രാജ്യങ്ങളിലെ ജൂവലറികളും ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളും തകരാന്‍ തുടങ്ങി. ശമ്പളവും ആനുകൂല്യവും ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍ താമസിച്ചിരുന്ന ഒറ്റമുറി ഫ്‌ലാറ്റിന് മുന്നില്‍ സമരം തുടങ്ങി. രാമചന്ദ്രനൊപ്പം നിഴലായി ഉണ്ടായിരുന്ന ഭാര്യയ്ക്ക് ബിസിനസ് പരിചയം തീരെ ഇല്ലായിരുന്നു. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പ്രതിസന്ധിയെ അവര്‍ നേരിട്ടു. ഭര്‍ത്താവും മകളും മരുമകനും ജയിലിലായപ്പോള്‍ അവര്‍ ഒറ്റയ്ക്ക് രംഗത്തിറങ്ങി. ഗള്‍ഫിലുണ്ടായിരുന്ന സ്വത്തുക്കളും സ്വര്‍ണാഭരങ്ങളും വിറ്റഴിച്ച് സമരം ചെയ്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി. കേസ് നടത്താനും മറ്റും അവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് മകള്‍ പുറത്തിറങ്ങിയത് ഇന്ദുവിന് ആശ്വാസമായി.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരുമൊക്കെ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെട്ടു. ഇതിനിടയില്‍ ചില ബാങ്കുകളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിജയംകണ്ടു. കേരളകേന്ദ്രസര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നെങ്കിലും രാമചന്ദ്രന്റെ മോചനം നീണ്ടുപോയി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും, ഒ രാജഗോപാല്‍ എംഎല്‍എയും രാമചന്ദ്രനെ മോചിപ്പിക്കാന്‍ ബാങ്കുകളുമായും സ്വകാര്യവ്യക്തികളുമായി ചര്‍ച്ചകള്‍ നടത്തി. ചിലര്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ജൂവലറികളിലേക്ക് സ്വര്‍ണം വാങ്ങാന്‍ വായ്പയെടുത്ത വ്യക്തി മാത്രമാണ് ഒത്തുതീര്‍പ്പിന് തയ്യാറാകാതെ നിന്നത്. ഇതുകാരണമാണ് ജയില്‍മോചനം അനന്തമായി നീണ്ടത്. ഇപ്പോള്‍ അക്കാര്യത്തില്‍ക്കൂടി തീരുമാനമായതോടെയാണ് അറ്റ്‌ലസ് രാചമന്ദ്രന്റെ മോചനം സാധ്യമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 minutes ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (16 minutes ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (1 hour ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (2 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (2 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (2 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (2 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (2 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (2 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (3 hours ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (3 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (3 hours ago)

Malayali Vartha Recommends