മതിൽ പണിയാൻ ഫണ്ട് തന്നില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും ! ; ഡെമോക്രറ്റുകളുമൊത്തുള്ള ചർച്ച പരാജയപ്പെട്ടതോടെ ഭീഷണിയുമായി പ്രസിഡന്റ് ട്രംപ്
അമേരിക്കയിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിൽ പണിയാനുള്ള ഫണ്ട് ലഭിച്ചില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ പ്രെസിഡെന്റ് ഡൊണാൾഡ് ട്രംപ്. മുൻപ് മതില് നിര്‍മ്മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹിരിക്കാന്‍ ഡെമോക്രാറ്റ് നേതാക്കളുമായി പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം കാണാതെ ചർച്ച പിരിയുകയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ ഭീഷണി.
ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഭരണസ്തംഭനമൊഴിവാക്കാനുള്ള നടപടികൾക്ക് ആവശ്യപ്പെട്ടിട്ടും ട്രംപ് വഴങ്ങിയില്ല.
മതിൽ നിർമിക്കുമെന്ന നിലപാട് മാറ്റാനും തയാറായില്ല. മതിലിന് 560 കോടി ഡോളറിന്റെ ഫണ്ട് ആവശ്യപ്പെടുന്ന ബില്ല് യു.എസ് കോൺഗ്രസ് പാസാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. നേരത്തേ ഫണ്ട് ആവശ്യപ്പെട്ടുള്ള ബില്ല് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിയിരുന്നു. തുടർന്ന് രാജ്യം ഭാഗിക ഭരണസ്തംഭനത്തിലേക്ക് നീങ്ങി. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
പുതുതായി ചുമതലയേറ്റ ജനപ്രതിനിധി സഭ മതിൽ നിർമാണത്തിനൊഴികെയുള്ള സാമ്പത്തിക ബില്ലുകൾ പാസാക്കി. എന്നാൽ, മെക്സിക്കന്‍ മതില് നിർമാണ ഫണ്ട് ലഭിക്കാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. പദ്ധതികള്‍ക്ക് തടസ്സം നിന്നാല്‍ ഭരണസ്തംഭനമുണ്ടാക്കുമെന്നും അത് വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധ സമയത്തോ, നാഷണല്‍ എമര്‍ജന്‍സി സമയത്തോ മിലിട്ടറിപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റിന് അമേരിക്കന്‍ നിയമം പ്രത്യേക അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ഫണ്ട് പ്രതിരോധ വകുപ്പില്‍ നിന്നാണ് വരേണ്ടത്. കോണ്‍ഗ്രസ് പ്രതിരോധ കാര്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടായിരിക്കണം അത്. മതില് നിര്‍മാണത്തിനു വേണ്ടി ട്രംപ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നാല്‍ റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്നും എതിര്‍പ്പ് ഉയര്‍ന്നേക്കാം. മാത്രവുമല്ല, ഡെമോക്രാറ്റുകള്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്.
ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് ട്രഷറി സ്തംഭനം നീളുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്കാന് കഴിഞ്ഞിട്ടില്ല. ഡിസംബര്‍ 22 മുതല്‍ എട്ടുലക്ഷം പേര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. മതില് നിർമാണത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഡിസംബര്‍ 23 ന് ആരംഭിച്ച ഭാഗിക ഷട്ട്ഡൗണിനെ തുടര്‍ന്ന് എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലോ , ശമ്പളമില്ലാത്ത ജോലിയിലോ ആണ്. രാജ്യത്തിന്റെ ഗുണത്തിനും, സുരക്ഷയ്ക്കും മതില് അനിവാര്യമാണ്. കോണ്‍ഗ്രസിനെ മറികടന്ന് നാഷണല്‍ എമര്‍ജന്‍സി എന്ന നിലയില്‍ മതില് നിര്‍മാക്കാന്‍ താന്‍ തയ്യാറായേക്കുമെന്നും ട്രംപ് സൂചന നല്കി.
https://www.facebook.com/Malayalivartha