Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഇമ്രാൻ ഖാൻ രംഗത്ത്

18 JULY 2019 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

കുൽഭൂഷൺ ജാധവിനു ആശ്വാസം പകരുന്ന നിർണായക തീരുമാനമാണ് അന്താരാഷ്ട നീതിന്യായ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാൻ വിധിച്ച വധശിക്ഷ തടയുകയും വധശിക്ഷ പുനഃപരിശോധിക്കാൻ പാകിസ്താനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇന്ത്യൻ പ്രധിനിതികൾക്ക് ഖുൽഭുഷൻ ജാതവിനെ കാണാൻ കോടതി അനുമതി നൽകുകയും ചെയ്തു. പാകിസ്ഥാൻ വിയന്ന ഉടമ്പടി ലംഖിച്ചെന്നു അന്താരാഷ്ട്ര നീതിന്യായ കോടതിവ്യക്തമാക്കിയിരുന്നു .

16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂല നിലപാടാണ് രേഖപ്പെടുത്തിയിരുന്നത് . കോടതി വിധി ഇന്ത്യയുടെ വിജയമാണെന്നും ആശ്വാസകരമാണെന്നും അനുകൂലിച്ച് ഒത്തിരി ഏറെപേര് രംഗത്ത് എത്തയിരുന്നു. എന്നാൽ ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിക്കാത്തതിനെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരിക്കുകയാണ്.

കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നടപടി തന്നെയാണെന്നും കേസിൽ വിചാരണ തുടരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ചയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും പാകിസ്ഥാനെ അന്താരാഷ്ട കോടതി തടഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷയുടേയും ജയിൽവാസത്തിന്റെയും കാര്യത്തിൽ പാകിസ്ഥാനിലെ പട്ടാളക്കോടതി പുനർവിചിന്തനം നടത്തണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു. ജാദവിന് തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വച്ചുകൊണ്ട് നീതിപൂർണമായി വിചാരണയിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് കോടതി പറഞ്ഞു. അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് നയതന്ത്ര സഹായം നൽകുന്ന വിയന്ന ഉടമ്പടി പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ കോടതിയോട് ചൂണ്ടിക്കാട്ടിയിരുന്നു.ജാദവിന് ലഭിക്കുന്ന അവകാശങ്ങൾ പാകിസ്ഥാൻ അദ്ദേഹത്തിൽ നിന്നും മറച്ചുവച്ചുവെന്നും ഇന്ത്യൻ പ്രതിനിധികൾ അദ്ദേഹത്തെ കാണുന്നത് പാകിസ്ഥാൻ വിലക്കിയെന്നും കോടതി ആരോപിച്ചിരുന്നു.

അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടർന്ന് സത്യവും നീതിയും ജയിച്ചുവെന്നും, കുൽഭൂഷണിന് നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായിട്ടും, ജാദവിനെ തടവിൽ വയ്ക്കുമെന്നും, പാകിസ്ഥാന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ അദ്ദേഹത്തെ വിചാരണ ചെയ്യുകയ്യുള്ളൂ എന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.

അതേസമയം രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ അടങ്ങുന്ന ബെഞ്ച് കേസില്‍ ഇന്ന് വിധി തീർപ്പാക്കാൻ എത്തിയിരുന്നത് . 2016 ല്‍ ബലുചിസ്താനില്‍വെച്ചാണ് കുല്‍ബുഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നതാണ് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നത് . പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസുതണം ചെയ്യാന്‍ എത്തിയ ഇന്ത്യയിലെ നാവിക ഉദ്യോഗസ്ഥാനാണ് ജാദവ് എന്നായിരുന്നു പാകിസ്താന്റെ വാദം.നേവല്‍ ഉദ്യോഗസ്ഥാനായ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്താന് ആരോപിച്ചിരുന്നു .

രഹസ്യ വിചാരണയ്ക്ക് ശേഷം ചാരപ്രവര്‍ത്തനം ആരോപിച്ച്‌ 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 2017 ഡിസംബറില്‍ ഭാര്യയേയും അമ്മയേയും ജയിലില്‍ സന്ദര്‍ശിക്കാന്‍ പാകിസ്താന് അനുമതി നല്‍കിയിരുന്നു. 2017 ഏപ്രിലിലാണ് കുല്‍ബൂഷണ്‍ ജാദവിനെ പാകിസ്താന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (6 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (6 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (8 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (8 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (8 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (8 hours ago)

SNAKE എന്തൊരു അവസ്ഥ  (9 hours ago)

നടുക്കം മാറാതെ സഹപാഠി  (9 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (9 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (9 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (10 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (11 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (11 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (12 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (13 hours ago)

Malayali Vartha Recommends