Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഇമ്രാൻ ഖാൻ രംഗത്ത്

18 JULY 2019 02:48 PM IST
മലയാളി വാര്‍ത്ത

കുൽഭൂഷൺ ജാധവിനു ആശ്വാസം പകരുന്ന നിർണായക തീരുമാനമാണ് അന്താരാഷ്ട നീതിന്യായ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാൻ വിധിച്ച വധശിക്ഷ തടയുകയും വധശിക്ഷ പുനഃപരിശോധിക്കാൻ പാകിസ്താനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇന്ത്യൻ പ്രധിനിതികൾക്ക് ഖുൽഭുഷൻ ജാതവിനെ കാണാൻ കോടതി അനുമതി നൽകുകയും ചെയ്തു. പാകിസ്ഥാൻ വിയന്ന ഉടമ്പടി ലംഖിച്ചെന്നു അന്താരാഷ്ട്ര നീതിന്യായ കോടതിവ്യക്തമാക്കിയിരുന്നു .

16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂല നിലപാടാണ് രേഖപ്പെടുത്തിയിരുന്നത് . കോടതി വിധി ഇന്ത്യയുടെ വിജയമാണെന്നും ആശ്വാസകരമാണെന്നും അനുകൂലിച്ച് ഒത്തിരി ഏറെപേര് രംഗത്ത് എത്തയിരുന്നു. എന്നാൽ ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിക്കാത്തതിനെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരിക്കുകയാണ്.

കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നടപടി തന്നെയാണെന്നും കേസിൽ വിചാരണ തുടരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ചയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും പാകിസ്ഥാനെ അന്താരാഷ്ട കോടതി തടഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷയുടേയും ജയിൽവാസത്തിന്റെയും കാര്യത്തിൽ പാകിസ്ഥാനിലെ പട്ടാളക്കോടതി പുനർവിചിന്തനം നടത്തണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു. ജാദവിന് തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വച്ചുകൊണ്ട് നീതിപൂർണമായി വിചാരണയിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് കോടതി പറഞ്ഞു. അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് നയതന്ത്ര സഹായം നൽകുന്ന വിയന്ന ഉടമ്പടി പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ കോടതിയോട് ചൂണ്ടിക്കാട്ടിയിരുന്നു.ജാദവിന് ലഭിക്കുന്ന അവകാശങ്ങൾ പാകിസ്ഥാൻ അദ്ദേഹത്തിൽ നിന്നും മറച്ചുവച്ചുവെന്നും ഇന്ത്യൻ പ്രതിനിധികൾ അദ്ദേഹത്തെ കാണുന്നത് പാകിസ്ഥാൻ വിലക്കിയെന്നും കോടതി ആരോപിച്ചിരുന്നു.

അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടർന്ന് സത്യവും നീതിയും ജയിച്ചുവെന്നും, കുൽഭൂഷണിന് നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായിട്ടും, ജാദവിനെ തടവിൽ വയ്ക്കുമെന്നും, പാകിസ്ഥാന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ അദ്ദേഹത്തെ വിചാരണ ചെയ്യുകയ്യുള്ളൂ എന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.

അതേസമയം രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ അടങ്ങുന്ന ബെഞ്ച് കേസില്‍ ഇന്ന് വിധി തീർപ്പാക്കാൻ എത്തിയിരുന്നത് . 2016 ല്‍ ബലുചിസ്താനില്‍വെച്ചാണ് കുല്‍ബുഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നതാണ് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നത് . പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസുതണം ചെയ്യാന്‍ എത്തിയ ഇന്ത്യയിലെ നാവിക ഉദ്യോഗസ്ഥാനാണ് ജാദവ് എന്നായിരുന്നു പാകിസ്താന്റെ വാദം.നേവല്‍ ഉദ്യോഗസ്ഥാനായ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്താന് ആരോപിച്ചിരുന്നു .

രഹസ്യ വിചാരണയ്ക്ക് ശേഷം ചാരപ്രവര്‍ത്തനം ആരോപിച്ച്‌ 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 2017 ഡിസംബറില്‍ ഭാര്യയേയും അമ്മയേയും ജയിലില്‍ സന്ദര്‍ശിക്കാന്‍ പാകിസ്താന് അനുമതി നല്‍കിയിരുന്നു. 2017 ഏപ്രിലിലാണ് കുല്‍ബൂഷണ്‍ ജാദവിനെ പാകിസ്താന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (2 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (3 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (3 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (3 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (4 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (4 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (4 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (4 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (4 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (5 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (5 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (6 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (6 hours ago)

Malayali Vartha Recommends