യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്
യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി വിവരം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരം ദക്ഷിണ കൊറിയന്‍ സൈന്യമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം നടന്നത്. സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും. എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും പുലർത്തിയിരുന്ന പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. വടക്കു കിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലായിരുന്നു പരീക്ഷണം നടത്തിയത്. ഉത്ത രകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതേ സമയം നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിക്കുയുണ്ടായി. എന്നാല്‍, ഉത്തര കൊറിയക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അമേരിക്ക വലിയ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.
ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക്ക് പോംപിയോയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, ഉത്തര കൊറിയയുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഉത്തരകൊറിയയിലെ യുഎസ് സ്ഥാനപതി സ്റ്റീഫന്‍ ബിഗന്‍ പറഞ്ഞു. ദക്ഷിണകൊറിയയില്‍ നടക്കുന്ന യുഎസ്-ദക്ഷണി കൊറിയ സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയക്ക് കടുത്ത രോക്ഷമാണുള്ളത് . അതിനിടെയാണ് ഉത്തരകൊറിയ വീണ്ടും രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വൊൻസാനിലെ കൽമ പ്രദേശത്തുനിന്ന് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണകൊറിയൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രണ്ടു മിസൈലുകളും 250 കിലോമീറ്റർ താണ്ടി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയയുടെയും യു.എസിന്റെയും സൈനികവിഭാഗങ്ങൾ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണ്.
ആറു ദിവസം മുമ്പ് ഉത്തര കൊറിയ പരീക്ഷിച്ച രണ്ടുമിസൈലുകൾ 600 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കെ.എൻ 23 മിസൈലുകളോ റഷ്യയുടെ ഇസ്കാൻഡർ ബാലിസ്റ്റിക് മിസൈലിന്റെ തദ്ദേശീയമായ പതിപ്പോ ആയിരുന്നു അവ. രണ്ടുമാസംമുമ്പ് യു.എസ്. പ്രസിഡന്റ് അപ്രതീക്ഷിതമായി ഉത്തരകൊറിയൻ അതിർത്തിയിലെത്തി രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ കണ്ടശേഷം ആദ്യമായിട്ടായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രകോപനം. ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽപരീക്ഷണങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ കാരണമാക്കുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ആണവക്കരാറിനെച്ചൊല്ലിയുള്ള ചർച്ചകളെയും ഇതുബാധിക്കുമെന്ന് ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ പറഞ്ഞു. അതേസമയം, പരീക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നുമാത്രമാണ് യു.എസ്. വിദേശകാര്യവകുപ്പ് പ്രതികരിച്ചത്. പുതിയ ആയുധങ്ങളാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. രാഷ്ട്രത്തലവൻ കിംജോങ് ഉന്നിന്റെ നേതൃത്വത്തിൽ നേരത്തേനടന്ന പരീക്ഷണം ദക്ഷിണകൊറിയയ്ക്കും യു.എസിനുമുള്ള മുന്നറിയിപ്പാണെന്ന് അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസുമായിചേർന്ന് അടുത്തമാസം സംയുക്ത സൈനികാഭ്യാസം നടത്താനും യു.എസിൽനിന്ന് ഉയർന്ന കാര്യക്ഷമതയുള്ള യുദ്ധവിമാനങ്ങൾ വാങ്ങാനുമുള്ള ദക്ഷിണകൊറിയയുടെ തീരുമാനങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha