Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്

24 AUGUST 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി വിവരം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരം ദക്ഷിണ കൊറിയന്‍ സൈന്യമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം നടന്നത്. സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും. എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും പുലർത്തിയിരുന്ന പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. വടക്കു കിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലായിരുന്നു പരീക്ഷണം നടത്തിയത്. ഉത്ത രകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതേ സമയം നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിക്കുയുണ്ടായി. എന്നാല്‍, ഉത്തര കൊറിയക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അമേരിക്ക വലിയ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക്ക് പോംപിയോയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, ഉത്തര കൊറിയയുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഉത്തരകൊറിയയിലെ യുഎസ് സ്ഥാനപതി സ്റ്റീഫന്‍ ബിഗന്‍ പറഞ്ഞു. ദക്ഷിണകൊറിയയില്‍ നടക്കുന്ന യുഎസ്-ദക്ഷണി കൊറിയ സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയക്ക് കടുത്ത രോക്ഷമാണുള്ളത് . അതിനിടെയാണ് ഉത്തരകൊറിയ വീണ്ടും രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വൊൻസാനിലെ കൽമ പ്രദേശത്തുനിന്ന് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണകൊറിയൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രണ്ടു മിസൈലുകളും 250 കിലോമീറ്റർ താണ്ടി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയയുടെയും യു.എസിന്റെയും സൈനികവിഭാഗങ്ങൾ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണ്.

ആറു ദിവസം മുമ്പ് ഉത്തര കൊറിയ പരീക്ഷിച്ച രണ്ടുമിസൈലുകൾ 600 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കെ.എൻ 23 മിസൈലുകളോ റഷ്യയുടെ ഇസ്കാൻഡർ ബാലിസ്റ്റിക് മിസൈലിന്റെ തദ്ദേശീയമായ പതിപ്പോ ആയിരുന്നു അവ. രണ്ടുമാസംമുമ്പ് യു.എസ്. പ്രസിഡന്റ് അപ്രതീക്ഷിതമായി ഉത്തരകൊറിയൻ അതിർത്തിയിലെത്തി രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ കണ്ടശേഷം ആദ്യമായിട്ടായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രകോപനം. ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽപരീക്ഷണങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ കാരണമാക്കുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ആണവക്കരാറിനെച്ചൊല്ലിയുള്ള ചർച്ചകളെയും ഇതുബാധിക്കുമെന്ന് ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ പറഞ്ഞു. അതേസമയം, പരീക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നുമാത്രമാണ് യു.എസ്. വിദേശകാര്യവകുപ്പ് പ്രതികരിച്ചത്. പുതിയ ആയുധങ്ങളാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. രാഷ്ട്രത്തലവൻ കിംജോങ് ഉന്നിന്റെ നേതൃത്വത്തിൽ നേരത്തേനടന്ന പരീക്ഷണം ദക്ഷിണകൊറിയയ്ക്കും യു.എസിനുമുള്ള മുന്നറിയിപ്പാണെന്ന് അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസുമായിചേർന്ന് അടുത്തമാസം സംയുക്ത സൈനികാഭ്യാസം നടത്താനും യു.എസിൽനിന്ന് ഉയർന്ന കാര്യക്ഷമതയുള്ള യുദ്ധവിമാനങ്ങൾ വാങ്ങാനുമുള്ള ദക്ഷിണകൊറിയയുടെ തീരുമാനങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (7 minutes ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (18 minutes ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (30 minutes ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (43 minutes ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (1 hour ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (1 hour ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (1 hour ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (1 hour ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (2 hours ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (2 hours ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (8 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (8 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (9 hours ago)

Malayali Vartha Recommends