Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്

24 AUGUST 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു

ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..

യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി വിവരം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരം ദക്ഷിണ കൊറിയന്‍ സൈന്യമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം നടന്നത്. സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും. എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും പുലർത്തിയിരുന്ന പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. വടക്കു കിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലായിരുന്നു പരീക്ഷണം നടത്തിയത്. ഉത്ത രകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതേ സമയം നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിക്കുയുണ്ടായി. എന്നാല്‍, ഉത്തര കൊറിയക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അമേരിക്ക വലിയ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക്ക് പോംപിയോയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, ഉത്തര കൊറിയയുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഉത്തരകൊറിയയിലെ യുഎസ് സ്ഥാനപതി സ്റ്റീഫന്‍ ബിഗന്‍ പറഞ്ഞു. ദക്ഷിണകൊറിയയില്‍ നടക്കുന്ന യുഎസ്-ദക്ഷണി കൊറിയ സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയക്ക് കടുത്ത രോക്ഷമാണുള്ളത് . അതിനിടെയാണ് ഉത്തരകൊറിയ വീണ്ടും രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വൊൻസാനിലെ കൽമ പ്രദേശത്തുനിന്ന് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണകൊറിയൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രണ്ടു മിസൈലുകളും 250 കിലോമീറ്റർ താണ്ടി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയയുടെയും യു.എസിന്റെയും സൈനികവിഭാഗങ്ങൾ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണ്.

ആറു ദിവസം മുമ്പ് ഉത്തര കൊറിയ പരീക്ഷിച്ച രണ്ടുമിസൈലുകൾ 600 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കെ.എൻ 23 മിസൈലുകളോ റഷ്യയുടെ ഇസ്കാൻഡർ ബാലിസ്റ്റിക് മിസൈലിന്റെ തദ്ദേശീയമായ പതിപ്പോ ആയിരുന്നു അവ. രണ്ടുമാസംമുമ്പ് യു.എസ്. പ്രസിഡന്റ് അപ്രതീക്ഷിതമായി ഉത്തരകൊറിയൻ അതിർത്തിയിലെത്തി രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ കണ്ടശേഷം ആദ്യമായിട്ടായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രകോപനം. ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽപരീക്ഷണങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ കാരണമാക്കുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ആണവക്കരാറിനെച്ചൊല്ലിയുള്ള ചർച്ചകളെയും ഇതുബാധിക്കുമെന്ന് ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ പറഞ്ഞു. അതേസമയം, പരീക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നുമാത്രമാണ് യു.എസ്. വിദേശകാര്യവകുപ്പ് പ്രതികരിച്ചത്. പുതിയ ആയുധങ്ങളാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. രാഷ്ട്രത്തലവൻ കിംജോങ് ഉന്നിന്റെ നേതൃത്വത്തിൽ നേരത്തേനടന്ന പരീക്ഷണം ദക്ഷിണകൊറിയയ്ക്കും യു.എസിനുമുള്ള മുന്നറിയിപ്പാണെന്ന് അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസുമായിചേർന്ന് അടുത്തമാസം സംയുക്ത സൈനികാഭ്യാസം നടത്താനും യു.എസിൽനിന്ന് ഉയർന്ന കാര്യക്ഷമതയുള്ള യുദ്ധവിമാനങ്ങൾ വാങ്ങാനുമുള്ള ദക്ഷിണകൊറിയയുടെ തീരുമാനങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (1 hour ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (1 hour ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (1 hour ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (2 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (2 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (4 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (4 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (4 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (4 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (4 hours ago)

Malayali Vartha Recommends