Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ട്രംപിനെ തുറിച്ച് നോക്കിയ 16 കാരി; ലോക നേതാക്കളെപോലും അമ്പരപ്പിച്ചവൾ ;ആരാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്?

24 SEPTEMBER 2019 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി തുറിച്ച് നോക്കുന്ന ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന 16-കാരിയാണ് ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രം. . ഗ്രേറ്റയുടെ മുമ്പിലൂടെ ട്രംപ് കടന്നു പോകുമ്പോള്‍ മുഖഭാവം പെട്ടന്നു മാറുന്നതും രൂക്ഷമായി നോക്കുന്നതും ആയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ട്രംപിനോടുള്ള പെരുമാറ്റമാണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. യുഎസ് പ്രസിഡന്റ് വേദിയിലേക്ക് കയറിവന്നപ്പോൾ ഗ്രെറ്റ നെറ്റിചുളിച്ച് ചുണ്ട് കടുപ്പിച്ച് രൂക്ഷമായി നോക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.

യു.എന്നില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുകയാണ് ഈ 16-കാരി. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് അവള്‍ ചോദിച്ചു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.

ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തുകയും ഈ സ്ഥിതി തുടർന്നാൽ നാളെയെന്തെന്ന് ലോകജനതയെ ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്ത സ്വീഡൻ സ്വദേശിയായ ഗ്രെറ്റ ട്യുൻബർഗ് എന്ന പതിനാറു കാരി പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയുമാണ് ലോകശ്രദ്ധ ആകർഷിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും അവധിയെടുത്ത് സ്വീഡിഷ് പാർലമെന്റിനു മുൻപിൽ കാലാവസ്ഥാ സമരം നടത്തിയാണ് പരിസ്ഥിതിക്കു വേണ്ടിയുള്ള ഗ്രെറ്റയുടെ പോരാട്ടം തുടങ്ങുന്നത്.

ആദ്യമാദ്യം ഗ്രെറ്റ ഒറ്റയ്ക്കു തുടർന്ന പോരാട്ടം പിന്നീട് സഹപാഠികളും മറ്റു വിദ്യാർഥികളും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. പുതുതലമുറയ്ക്കിടയിൽ പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ പ്രചോദനമായ ഗ്രെറ്റയുടെ പ്രവർത്തനം പതിയെ പതിയെ ലോകശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ മാർച്ചിൽ രാജ്യാന്തര തലത്തിൽ കാലാവസ്ഥാ മാർച്ചിന് ആഹ്വാനം ചെയ്ത ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഇതാണ് അവസാന അവസരമെന്നും ഇനിയും താമസിച്ചാൽ ഈ ഭൂമി ഇനി ഉണ്ടാകില്ല എന്ന മുന്നറിയിപ്പും നൽകി.

വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് കുട്ടികളാണ് കാലാവസ്ഥാ സമരത്തിൽ ഗ്രെറ്റയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്ന് തെരുവിലിറങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ കോണിലുള്ള കുട്ടികളെ പരിസ്ഥിതി സമരത്തിൽ പങ്കാളികളാക്കാൻ ഗ്രെറ്റയ്ക്കു കഴിഞ്ഞു. 2018ൽ ഗ്രെറ്റ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ സംസാരിച്ചു. 2019 ജൂണിൽ ആഗോളതാപന ഭീഷണിയെക്കുറിച്ച് ലോകത്തെ ബോധവത്കരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആംനെസ്റ്റി പുരസ്കാരവും അവളെ തേടിയെത്തി. 2019 ൽ നോർവീജിയൻ പാർലമെന്റിലെ മൂന്ന് അംഗങ്ങൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഗ്രെറ്റയെ നിർദേശിചിരുന്നു.

കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയ ഗ്രെറ്റയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന കാലാവസ്ഥാ സമരത്തിൽ ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. സമരം തിങ്കളാഴ്ചയും തുടരുകയും ഗ്രെറ്റയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘം, ഐക്യരാഷ്ട്ര സംഘടനയ്ക്ക് വിവിധ ലോകരാജ്യങ്ങൾക്കെതിരെ പരാതി നൽകുകയും ചെയ്തു.

കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലിമെന്റിന് മുമ്പില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ.

ഒബാമ സർക്കാർ കൊണ്ടുവന്ന നിരവധി പരിസ്ഥിതി നിയമങ്ങൾ ട്രംപ് അധികാരമേറ്റ ശേഷം പൊളിച്ചെഴുതുകയായിരുന്നു. വാഹനങ്ങൾ കാർബൺ പുറത്തുവിടുന്നത് കർശനമായി നിയന്ത്രിക്കുന്ന കാലിഫോർണിയൻ നിയമത്തെ കഴിഞ്ഞ ആഴ്ചയാണ് പരിമിതപ്പെടുത്തിയത്. 2017 ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് വിട്ടു നിൽക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച യുഎസിൽ എത്തി ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ട്രംപുമായി സംസാരിക്കാൻ ഒബാമ ആവശ്യപ്പെട്ടെങ്കിലും എന്തിനാണ് വെറുതെ സംസാരിച്ച് സമയം കളയുന്നതെന്നാണ് ഗ്രെറ്റ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഗ്രേറ്റ നടത്തിയ പ്രസംഗത്തെ പരിഹാസരൂപേണ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘ശോഭനമായ ഭാവിയിലേക്ക് നോക്കുന്ന സന്തോഷവതിയായ പെണ്‍കുട്ടി. വളരെ നല്ല കാര്യം’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (16 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (33 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (45 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (56 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (14 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (14 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends