ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...ഇന്നു മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും...49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക
ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...നിലവില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസത്തിലൂടെ കോടികള്‍ കൊയ്യുന്നത് കണ്ടാണ് സൗദിയും നിബന്ധനകളില്‍ അയവു വരുത്താന്‍ പോകുന്നത്. ഇനി മുതല്‍ രാജ്യത്ത് ടൂറിസ്റ്റ് വിസ അനുവദിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തെത്തിക്കാനാണ് സൗദി തയ്യാറെടുക്കുന്നത്
ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും. സൗദി അറേബ്യയുടെ ടൂറിസം മേധാവി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക. വെള്ളിയാഴ്ച രാവിലെ മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ ഹജ്ജ് തീര്‍ത്ഥാടകരായ മുസ്‌ലീങ്ങള്‍ക്കും ബിസിനസ് ട്രിപ്പിലുള്ളവര്‍ക്കും മാത്രമായിരുന്നു സൗദിയിലേക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നത്
80 ഡോളര്‍, അതതായത്, 5670 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ്. എന്നാല്‍, മക്കയിലേയ്ക്കും മദീനയിലേയ്ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. എണ്ണയെ മാത്രം ആശ്രയിക്കുന്നതിന് പകരം സമ്പദ് വ്യവസ്ഥയെ വിപുലീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് സൗദിയുടെ ഈ നീക്കം.
ഇതാദ്യമായാണ് സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് ശേഷം വൻ പരിഷ്കാരങ്ങൾക്കാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങൾ മുൻപ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.
ടൂറിസം വിസ അനുവദിക്കുക വഴി സാമ്പത്തിക രംഗത്ത് വാൻ കുതിച്ച് ചാട്ടമാണ് സൗദി പ്രതീക്ഷിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം. എണ്ണയില്ലാതാകുന്ന കാലഘട്ടം മുന്നില്‍ കണ്ട് അറബ് സമ്പദ്വ്യവസ്ഥയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്
സൗദിയിലെ കര്‍ശന നിയമങ്ങളില്‍ പലതിലും അടുത്തിടെ ഇളവുകള്‍ വരുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക, സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുകയെന്നിവ ഇതില്‍ ചിലതു മാത്രമാണ്
സൗദി അറേബ്യയെ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുക എന്നത് രാജ്യത്തെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമാണെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പ്രസ്താവനയില്‍ അറിയിച്ചു. സൗദിയിലെ അഞ്ച് യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ക്കൊപ്പം പ്രാദേശിക സംസ്‌കാരവും ഊര്‍ജ്ജസ്വലവും ആശ്വാസകരവുമായ പ്രകൃതി സൗന്ദര്യവും കണ്ട് സന്ദര്‍ശകര്‍ തീര്‍ച്ച യായും ആശ്ചര്യപ്പെടും എന്ന് അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു
ടൂറിസം മേഖലക്ക് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശകര്‍ക്ക് കായിക, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ വിസ നല്‍കിത്തുടങ്ങിയിരുന്നു... 2030ഓടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരെ ടൂറിസം സംഭാവന ചെയ്യുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.
2030 ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള രാജ്യത്തേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ . നിലവില്‍ തൊഴിലില്ലായ്മ നേരിടുന്ന സൗദിയില്‍ ടൂറിസത്തിന്റെ കടന്നു വരവോടെ ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു
എന്നാല്‍ മദ്യം നിരോധിച്ചിട്ടുള്ളതും സൗദിയില്‍ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്നതും വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതാണ് തീരുമാനത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക, സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുക എന്നിങ്ങനെ സൗദിയിലെ കര്‍ശന നിയമങ്ങളില്‍ പലതിലും അടുത്തിടെ ഇളവുകള്‍ വരുത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha