Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിൻറെ വിരട്ട് ജപ്പാനോട് വേണ്ടടാ സുനാമി ; കടൽ ഭിത്തി പണിത് ജപ്പാൻ ; എന്തിനെന്ന് അറിയാമോ ?

03 OCTOBER 2019 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

നാം നമുക്ക് ചുറ്റും നോക്കിയാൽ പല തരത്തിലുള്ള മതിലുകൾ കാണാൻ സാധിക്കും. ലിംഗ നീതിക്കും സമത്വത്തിനും വേണ്ടി ഉയർന്ന വനിതാ മതിലിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു. ലോകത്തിൽ നോക്കിയാൽ പല തരത്തിലുള്ള മതിലുകൾ കാണാൻ സാധിക്കും. അമേരിക്ക, മെക്സിക്കോയില്‍ നിന്നും ജീവിക്കാനായി നടത്തുന്ന അനധികൃത കുടിയേറ്റം തടയാൻ മതിൽ പണിയുന്നു. എന്തിന് ഏറെ പറയുന്നു ഒരു എഴുത്തുക്കാരൻ സ്ത്രീയുടെയും പുരുഷന്റെയും നടുവിൽ വലിയൊരു മതിൽ പണിതപ്പോൾ ആ മതിൽ ഉയർന്നത് അനേകം മലയാളികളുടെ മനസ്സിലായിരുന്നു. ബഷീറിൻറെ മതിലുകൾ എന്ന നോവലിനെ പറ്റിയാണ് പറഞ്ഞത് കേട്ടോ. ഇവിടെ ഇതാ ജപ്പാൻക്കാർ ഒരു വലിയ മതിൽ പണിതു. മതിൽ കെട്ടിയത് എന്തിനാണെന്നല്ലേ ? പറയാം.

2011ൽ നഗരം തന്നെ കവർന്നെടുത്ത് കൊണ്ടുള്ള വലിയ തോതിലുള്ള സുനാമി ഉണ്ടായിരുന്നു. ആ സുനാമിക്ക് മുന്നിൽ പകച്ച് നിൽക്കാനേ ജപ്പാന് കഴിഞ്ഞുള്ളു. പക്ഷേ വർഷങ്ങൾ പിന്നിട്ടപ്പോൾ അത്തരത്തിലൊരു സുനാമി ഇനിയും ഉണ്ടാകുമോ ഇല്ലയോ എന്നത് സംശയം തന്നെയാണ്,. പക്ഷേ ഉണ്ടായാൽ അതിനെ നേരിടാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ജപ്പാൻ കടൽ തീരത്ത് മതിൽ കെട്ടിയിരിക്കുകായണ്‌. മനുഷ്യന്‍ ഭയപ്പെട്ട് വിറങ്ങലിച്ച് നിൽക്കുന്ന പ്രകൃതി ശക്തിയെ തടുക്കാനുള്ള മതില്‍ പണിയാണ് അവർ നടത്തിയിരിക്കുന്നത്. എന്നാല്‍ കടലുകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ജപ്പാന്‍. എല്ലായ്പ്പോഴും പോലെ ജപ്പാന്‍റെ ഏറ്റവും വലിയ പ്രശ്നം നാലുഭാഗവും ചുറ്റിക്കിടക്കുന്ന കടലാണ്. ഈ കടലിനെ പ്രതിരോധിക്കുവാനാണ് ജപ്പാന്‍ മതിലുപണി നടത്തുന്നത്. 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്താണ് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിയാൻ തീരുമാനിച്ചത്.2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളുടെ ജീവനായിരുന്നു ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കു കിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.

12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട് . എന്നാൽ ഈ മതിൽ പണി പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുമെന്നും , പാരിസ്ഥിതിക ആഘാതത്തെ കൂട്ടുമെന്നുള്ള ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നാലും മറ്റൊരു സുനാമി ഉണ്ടാ ക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ ഉണ്ടാക്കിയിരിക്കുന്നത് .മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന റോഡിൽ വാഹനങൾ കടന്നു പോകാറുണ്ട്. വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍, ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരുന്നു നിര്‍മ്മാണം തുടങ്ങിയിരുന്നത്. ഒരു പ്രബന്ധത്തില്‍ ,ഭാവിയിൽ 2011 ന് സമാനമായ സുനാമി ഉണ്ടാകുമെന്നും നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു . ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്.

ഭൂകമ്പത്തിനും സുനാമിക്കും ശേഷം നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ, ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപണം ഉയരുന്നു. കാലാവസ്ഥാ തകർച്ചയുടെ പിന്നീടുള്ള ഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ ജപ്പാൻ പരാജയപ്പെട്ടുവെന്നും , ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്നും സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു. എന്നാല്‍ ജപ്പാന്‍ റെ ഈ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ അഭിപ്രായം .
പരിസ്ഥിതി പ്രവര്‍ത്തകർ ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്ന് ചോദിക്കുന്നു . എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധരുടെ അഭിപ്രായം . എന്നാൽ പണിതിരിക്കുന്ന പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends