ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

ജീവനക്കാരുടെ ശ്രദ്ധയ്ക്ക്... സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള പൊലീസ് നടപ്പാക്കുന്ന പ്രിവൻഷൻ ഓഫ് ഡ്രഗ്‌സ് അബ്യൂസ് എന്ന പദ്ധതി ഐടി കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
പദ്ധതിയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നവരിൽ നിന്ന് തുടക്കത്തിൽ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധന നടത്തുകയും ചെയ്യും. അത്തരം പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉൽപ്പനങ്ങൾ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.
അതേസമയം ഐടി പാർക്കുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗത്തിന് തടയിടാനായുള്ള c ജോലിയിൽ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നൽകുന്നതാണ് നയം. രാസലഹരി ഉപയോഗിച്ചാൽ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും .
https://www.facebook.com/Malayalivartha


























