Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യന്‍ ചരിത്രകാരന്‍ സ്വന്തം വിദ്യാര്‍ഥിനിയും കാമുകിയുമായ 24-കാരിയെ വെട്ടിനുറുക്കി

11 NOVEMBER 2019 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

പെറുവില്‍ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്നു വീണ് 13 മരണം

ഗള്‍ഫ് മേഖല വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ ഭീതിയില്‍ പുകയുകയാണ്.. പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക മുന്നറിയിപ്പ് നൽകി..

പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

റഷ്യന്‍ ചരിത്രകാരനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചരിത്ര അധ്യാപകനുമായ ഒലെഗ് സോകോലോവ് തന്റെ കാമുകിയായ അനസ്താഷ്യ യെഷ്‌ചെങ്കോവിനെ (24) കൊലപ്പെടുത്തി. 2003-ല്‍ ഫ്രാന്‍സിലെ പ്രശസ്തമായ ലെജന്‍ ദെ ഹോണര്‍ പുരസ്‌കാരമുള്‍പ്പെടെ ലഭിച്ചിട്ടുള്ള അധ്യാപകന്റെ കുറ്റസമ്മതം കേട്ടു ഞെട്ടിയിരിക്കുകയാണ് റഷ്യ.

ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകക്കുറ്റം സമ്മതിച്ചതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സോകോലോവിന്റെ അഭിഭാഷകന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.

യുവതിയുടെ ശരീര ഭാഗങ്ങളുള്ള ബാഗുമായി റഷ്യയിലെ മോയ്ക നദിയില്‍നിന്നാണ് ഒലെഗ് സോകോലോവിനെ പിടികൂടിയത്. മധ്യ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള മോയ്ക നദിയില്‍ വീണപ്പോഴാണ് ഇയാളെ പിടികൂടിയത്. നദിയിലേക്കു വീണപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ ശരീരം മറവു ചെയ്തതിനു ശേഷം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പീറ്റര്‍ ആന്‍ഡ് പോള്‍ കോട്ടയില്‍ചെന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഒലെഗ് സോകോലോവിന്റ പദ്ധതി.

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനേപ്പോലെ വേഷം ധരിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ആലോചിച്ചിരുന്നതെന്നും സോകോലോവ് അന്വേഷണ സംഘത്തോടു പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുള്‍പ്പെടെ പഠിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചരിത്ര അധ്യാപകനാണ് സോകോലോവ്.

കാമുകിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അവരെ വെടിവച്ചുകൊന്നശേഷം തല, കൈകള്‍, കാലുകള്‍ എന്നിവ വെട്ടിമാറ്റി. പ്രായമായ ഇയാള്‍ക്ക് മാനസിക സമ്മര്‍ദമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. അനസ്താഷ്യ യെഷ്‌ചെങ്കോയുടെ വെട്ടിമുറിക്കപ്പെട്ട ശരീരഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. അധ്യാപകന്റെ വീട്ടില്‍നിന്ന് രക്തക്കറ പുരണ്ട ഈര്‍ച്ചവാളും പൊലീസിനു ലഭിച്ചു.

നിരവധി പുസ്തകങ്ങള്‍ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ച് രചിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജീവിതത്തെക്കുറിച്ചും സോകോലോവ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നെപ്പോളിയന്റെ കാലത്തെ പരാമര്‍ശിക്കുന്ന ചരിത്ര സിനിമകളുടെ നിര്‍മാണത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. ഫ്രഞ്ച് ചരിത്രവും സോകോലോവും അനസ്താഷ്യയും ഒരുമിച്ചു പഠിച്ചിട്ടുണ്ട്. നെപ്പോളിയന്റേതിനു സമാനമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പ്രതി ഇഷ്ടപ്പെട്ടിരുന്നു. നെപ്പോളിയന്റെ ജീവിതം പകര്‍ത്തുന്നതിനും മികച്ച അധ്യാപകനായ സോകോലോവ് ശ്രമിച്ചിരുന്നതായാണ് ഇയാളുടെ വിദ്യാര്‍ഥികള്‍ പറയുന്നത്.

നേരത്തേയും ഇയാളുടെ പെരുമാറ്റത്തില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നു. 2008-ല്‍ ഒരു വിദ്യാര്‍ഥിനിയെ ഇയാള്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 800-ല്‍ അധികം പേര്‍ ഒപ്പിട്ട പരാതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. സോകോലോവിന് നല്‍കിയ പുരസ്‌കാരം കേസിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

റഷ്യന്‍ സാംസ്‌കാരിക മന്ത്രി വ്‌ലാദിമിര്‍ മെഡിന്‍സ്‌കി തലവനായുള്ള റഷ്യന്‍ മിലിറ്ററി ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയാണ് സോകോലോവ്. വിവാദത്തില്‍ പ്രതികരിക്കാന്‍ സംഘടന ഇതുവരെ തയാറായിട്ടില്ല. ലിയോണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സിലെ (ഐഎസ്എസ്ഇപി) വിദഗ്ധ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. കമ്മിറ്റിയില്‍ നിന്ന് സോകോലോവിനെ പുറത്താക്കിയതായി ഐഎസ്എസ്ഇപി നേരത്തേ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....  (9 minutes ago)

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു.  (18 minutes ago)

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (31 minutes ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (33 minutes ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (47 minutes ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (1 hour ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (1 hour ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (1 hour ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (1 hour ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (1 hour ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (2 hours ago)

Malayali Vartha Recommends