Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഇറാന് കാര്യം മനസ്സിലായി; ഛബഹാർ തുറമുഖ വികസനത്തിന് ഇന്ത്യയെ വേണം; ചൈന പുറത്ത്

19 JANUARY 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും

ഒമാൻ ഉൾക്കടലിൽ തെക്കുകിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ചബഹാറിലെ തുറമുഖമാണ് ചബഹാർ തുറമുഖം. ഛബഹാർ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യയുടെ പൂർണ്ണ സഹായം ആവശ്യപ്പെട്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കു കയാണ് ഇറാൻ . അഫ്ഗാനിസ്ഥാനിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി പോലുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് ചബഹാർ തുറമുഖം ആവശ്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. . 

അഫ്ഗാനിസ്ഥാനിനും മധ്യേഷ്യയ്ക്കും ചബഹാർ തുറമുഖം അത്യാവശ്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും . അതിൽ ചിലത് തങ്ങൾക്ക് പരിഹരിക്കാൻ കഴിഞ്ഞിട്ടുനടന്നും അദ്ദേഹം പറയുന്നു. .അതിലൊന്നാണ് സ്വതന്ത്ര മേഖലയുടെ വ്യാപനത്തിന് പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതെന്നും സരീഫ് പറഞ്ഞു .

പാകിസ്ഥാന്റെ ആവിര്‍ഭാവത്തോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ ഇന്ത്യയ്ക്കു സാധ്യമല്ലാതെയായിരുന്നു.ഈ സാഹചര്യത്തിൽ മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായിരുന്നു ഛബഹാര്‍ തുറമുഖം.
തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യയ്ക്ക് പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ്ഈ തുറമുഖത്തിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കുകായും ചെയ്യും.
ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖവും ഛബഹാറില്‍നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും വികസിപ്പിച്ച് വ്യാപാരരംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെച്ച രാജ്യമാണ് ചൈന . ചൈനയുടെ ഈ നീക്കത്തിന് ബദലായിക്കൂടിയാണ് ഇന്ത്യ ഛബഹാര്‍ പദ്ധതിയെ കാണുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേല്‍ക്കൈ നേടാന്‍ വേണ്ടി ചൈന ഗ്വാദര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം നേടാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

2 003 ല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയും ഇറാനും ഛബഹാര്‍ തുറമുഖ വികസനത്തെക്കുറിച്ച് ധാരണയിലെത്തിയത്. പ്രാദേശികമായ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുകയയായിരുന്നു ഇതിന്റെ ലക്‌ഷ്യം.. എന്നാല്‍, തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാറിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. 2014ല്‍ വീണ്ടും എന്‍ഡി എ അധികാരത്തിലെത്തിയതോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയാ യിരുന്നു.

പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധത്തില്‍ ഇളവുവരുത്തിയതും പിന്നാലെ പ്രധാനമന്തി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനവും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 2016ല്‍ ഛബഹാര്‍ തുറമുഖവികസന കരാറും ത്രികക്ഷി ചരക്ക് വാണിജ്യ കരാറും ഇറാനും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഒപ്പുവെക്കുകയും ചെയ്തു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വാണിജ്യസൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ പാതയുടെ ലക്ഷ്യം. ഈ പാത മൂന്നു രാജ്യങ്ങള്‍ക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കും.

അഫ്ഗാനിസ്ഥാന്‍ ഇതുവരെ കറാച്ചി വഴിയുള്ള ഒരേയൊരു സമുദ്രമാര്‍ഗമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇനി അതിന്റെ ആവശ്യമില്ല.എന്നതാണ് മറ്റൊരു വസ്തുത. അഫ്ഗാന്റെ വിദേശനയ രൂപീകരണത്തില്‍ പാകിസ്ഥാന്റെ അപ്രമാദിത്വം കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഛബഹാര്‍ തുറമുഖത്തെ പാകിസ്ഥാനെതിരെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെങ്കിലും തജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികതാവളങ്ങളായ ഫാർഖോർ, അയ്നി വ്യോമതാവളങ്ങളിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം ഛബഹാര്‍ സാധ്യമാക്കുന്നത് പാകിസ്ഥാന് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാണ് ഛബഹാര്‍. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനമാണ് ഇന്ത്യ ഏറ്റെടുത്തത്.
ഇന്ത്യ 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ഈ തുറമുഖത്തിൽ മുടക്കാമെന്നാണ് കരാറൊപ്പിട്ടിരുന്നത്. 2016 മെയ് മാസത്തിലായിരുന്നു ഇത്. സഹകരണം ത്വരിതപ്പെടുത്താൻ ഇന്ത്യയും ഇറാനും കഴിഞ്ഞവർഷം ഡിസംബറിൽ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ഇറാൻ ജോയിന്റ് കമ്മീഷൻ യോഗത്തിലായിരുന്നു ഈ തീരുമാനം വന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സരീഫും അന്ന് കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ മുമ്പോട്ടു നീക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് സരീഫിന്റെ ഇപ്പോഴത്തെ സന്ദർശനം. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ അമേരിക്ക ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. അമേരിക്ക നയതന്ത്രപരമായി പിന്നാക്കം വലിയേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ചരക്കുനീക്കം നടത്താന്‍ സാധിക്കുമെന്നതാണു ചബഹാര്‍ തുറമുഖത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഗോളരാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുണ്ട് ഈ തുറമുഖത്തിന്. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ചു പൂര്‍ത്തിയാക്കും. ചഹബാര്‍, സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോ മീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും.

2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ഇറാനിലെത്തിയാണ് ഈ കരാർ സ്ഥാപിച്ചത്. 15 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത്.പാകിസ്താനെ വച്ച് മേഖലയിൽ അപ്രമാദിത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ മറുപടിയാണ് ഈ തുറമുഖം .മദ്ധ്യ ഏഷ്യയുമായും അഫ്ഗാനുമായും ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി പാകിസ്താനെ ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം. പാകിസ്താനുമായി യുദ്ധം ഉണ്ടായാൽ പോലും ചരക്കു നീക്കങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ മേഖലയുമായി ബന്ധപ്പെടാൻ ഇന്ത്യക്ക് തടസമുണ്ടാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (2 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (2 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (7 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (7 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (7 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (8 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (11 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (11 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (11 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (11 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (12 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (12 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (12 hours ago)

Malayali Vartha Recommends