രാജാധികാരമില്ല ഹാരിയും മേഗനും ഇനി സാധാരണക്കാര്‍; രാജ പദവികൾ റദ്ദാക്കും; തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും വിട്ടുപോകുന്നതിനെ തുടർന്ന്
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവുന്ന ഹാരിയുടെയും മേഗന്റെയും രാജപദവികള്‍ റദ്ദാക്കുമെന്ന് രാജവസതിയുടെ അറിയിപ്പ്.. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദോഗിക വസതിയായ ബക്കിംഗ്ഹാം പാലസാണ് ഇരുവരുടെയും രാജകീയ പദവികള്‍ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇനി ഇരുവര്‍ക്കും ലഭിക്കില്ല.
ഇതിനു പുറമെ ബ്രട്ടനിലെ മേഗന്റെയും ഹാരിയുടെ വസതിക്ക് നവീകരിക്കാന്‍ പൊതുഫണ്ട് ഉപയോഗിച്ചതിനാല്‍ 2.4 മില്യണ്‍ ഡോളര്‍ നികുതിയായി ഇരുവരും തിരിച്ചടയ്ക്കും എന്നും വാർത്തകളുണ്ട്..
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഇരുവരും വിട്ടു പോവുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍ നടപ്പില്‍ വരുന്നത്.
ഈ വര്‍ഷത്തെ വസന്തകാലം മുതലാണ് പുതിയ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാവുക.
കഴിഞ്ഞ ദിവസമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി പുതിയ ജീവിതം തുടങ്ങാനാണ് ഇരുവരുടെയും പദ്ധതി.
ഇരുവരും കുടുംബത്തില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നുമാണ് എലിസബത്ത് രാജ്ഞി ഇതിനോട് പ്രതികരിച്ചത്.
ഇതിനു പുറമെ ബ്രട്ടനിലെ മേഗന്റെയും ഹാരിയുടെ വസതിക്ക് നവീകരിക്കാന്‍ പൊതുഫണ്ട് ഉപോയഗിച്ചതിനാല്‍ 2.4 മില്യണ്‍ ഡോളര്‍ നികുതിയായി ഇരുവരും തിരിച്ചടയ്ക്കും
ഇതിനിടെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവാനുള്ള പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.
തന്റെ നേരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി മേഗന്‍ തന്നെ ഒരു ഘട്ടത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഗന്റെ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ പഠനത്തില്‍ 2018 മുതല്‍ 14 ന്യൂസ് പേപ്പറുകളിലായി വന്ന 843 ആര്‍ട്ടിക്കിളുകളില്‍ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. 20 ശതമാനം ആര്‍ട്ടിക്കിളുകള്‍ മോഗനെ പിന്തുണയ്ക്കുന്നതും 36 ശതമാനം നിഷ്പക്ഷവുമായിരുന്നു.
ഇതോടൊപ്പം തന്നെ ഹാരിയുടെ ജേഷ്ഠന്‍ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റനെക്കാളും കൂടുതല്‍ മാധ്യമങ്ങള്‍ മേഗനെ വിമര്‍ശിച്ചിരുന്നു എന്നും സര്‍വ്വേയില്‍ കണ്ടെത്തി.
മേഗനു നേരെ വരുന്ന ആക്രമണങ്ങളില്‍ പലതും വംശീയവും വ്യക്തി ജീവിതത്തില്‍ കടന്നു കയറുന്നതുമായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയതു മുതല്‍ തനിക്കനുഭവിക്കേണ്ട വന്ന ബുദ്ധിമുട്ടുകള്‍ 2019 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറഞ്ഞതും അന്താരാഷ്ട്ര തലത്തിൽ വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha