Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് , നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അമ്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് , വാണിജ്യ ലാഭത്തിനുവേണ്ടിയുള്ള കൊലച്ചതി

04 APRIL 2020 08:22 AM IST
മലയാളി വാര്‍ത്ത

അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനൊരു കൊലച്ചതി ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല .ഇറാന്‍ എന്ന രാജ്യം ചൈനയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഹൃദ രാജ്യമാണ് .നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അന്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ വൈകിയിട്ടും തിരിച്ചറിഞ്ഞത് .തക്ക സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്കുവാനോ മുന്നറിയിപ്പ് നല്‍കി രാജ്യത്തെ
രക്ഷിക്കാനോ ഭരണാധികാരികള്‍ ശ്രമിക്കാത്തതിന്റെ ഫലം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നിലവില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അല്‍ ഖമനേയിയുടടെയും പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടേയും സമയോചിതമായ ഇടപെടലിന്റെ അഭാവം ആ രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് കാരണമായിരിക്കുകയാണ് .ഇറാന്റെ സുഹൃത്ത് രാജ്യമാണ് ചൈന .അമേരിക്കയുടെ കടുത്ത ഉപരോധത്തില്‍ പോലും ഇറാന്‍ പിടിച്ചുനിന്നത് ഇതിനു ഉദാഹരണമാണ് .അന്ന് ചൈന നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല .നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് .

അന്ന് പകര്‍ച്ചവ്യാതി തടയാന്‍ സാവകാശവും സമയവുമുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാല്‍ പലതും ജനങ്ങളറിയാതിരിക്കാന്‍ മറച്ചുവച്ചതിനാണ് ഇപ്പോള്‍ ഇറാന്‍ സമാനതകളില്ലാത്ത വില കൊടുക്കേണ്ടി വന്നത് ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളില്‍ ശ്വാസകോശ അണുബാധയും ഉയര്‍ന്ന പനിയുമായി നിരവധി രോഗികളെത്തിയിരുന്നു . ഇന്‍ഫ്‌ലുവന്‍സയാണെന്ന നിഗമനത്തില്‍ ഇവര്‍ക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകര്‍ച്ചവ്യാധിയെന്ന സംശയത്തില്‍ ക്വോമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇറാന്‍ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ ഇറാനിലെ അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ അതു പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം പൊടുന്നനെ നടത്തിയാല്‍ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.ഇറാന് മറ്റൊരു ആഭ്യന്തര പ്രശനം കൂടി താങ്ങാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലാണ് ഒടുവില്‍ വിനാശത്തിലേക്കെത്തിച്ചത്

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖില്‍ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നല്‍കിയെങ്കിലും അബദ്ധത്തില്‍ അന്ന് യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ട് 176 പേര്‍ കൊല്ലപ്പെട്ടത് ഇറാന്‍ ഭരണകൂടത്തിന് തീരാക്കളങ്കമായി. ഇറാന്‍ പൗരരുള്‍പ്പടെയാണ് വെന്തുമരിച്ചത് .നവംബറില്‍ നടന്ന ഒരു പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.അവരതു മുഖവിലയ്‌ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാന്‍ അനുഭവിക്കുന്നുണ്ട് .നിലവില്‍ സമൂഹവ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍ .അതേസമയം ചൈനയുമായുള്ള വ്യാപാരത്തില്‍ മുടക്കം വരുത്താനോ അവരെ പിണക്കാനോ ഇറാന്‍ തയ്യാറാകാത്തതിനെ തിക്ത ഫലം കൂടിയാണ് അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ഒമ്പതാം സാക്ഷി നൈറ്റ് വാച്ച്മാൻ മിഥുൻ തോമസ് ശ്രീറാം വെങ്കിട്ടരാമനെ കോടതിയിൽ തിരിച്ചറിഞ്ഞു, സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത 3 സാക്ഷികൾക്ക് ജാമ്യം  (4 minutes ago)

ആഗസ്റ്റ് 7 വെള്ളി: തൊഴിലിൽ അംഗീകാരവും സാമ്പത്തിക ആനുകൂല്യങ്ങളും തെളിയുന്ന രാശികൾ!  (13 minutes ago)

സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ  (23 minutes ago)

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ  (32 minutes ago)

സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (50 minutes ago)

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (7 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (8 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (8 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (8 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (9 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (9 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (9 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (9 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (10 hours ago)

Malayali Vartha Recommends