Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് , നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അമ്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് , വാണിജ്യ ലാഭത്തിനുവേണ്ടിയുള്ള കൊലച്ചതി

04 APRIL 2020 08:22 AM IST
മലയാളി വാര്‍ത്ത

അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനൊരു കൊലച്ചതി ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല .ഇറാന്‍ എന്ന രാജ്യം ചൈനയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഹൃദ രാജ്യമാണ് .നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അന്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ വൈകിയിട്ടും തിരിച്ചറിഞ്ഞത് .തക്ക സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്കുവാനോ മുന്നറിയിപ്പ് നല്‍കി രാജ്യത്തെ
രക്ഷിക്കാനോ ഭരണാധികാരികള്‍ ശ്രമിക്കാത്തതിന്റെ ഫലം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നിലവില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അല്‍ ഖമനേയിയുടടെയും പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടേയും സമയോചിതമായ ഇടപെടലിന്റെ അഭാവം ആ രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് കാരണമായിരിക്കുകയാണ് .ഇറാന്റെ സുഹൃത്ത് രാജ്യമാണ് ചൈന .അമേരിക്കയുടെ കടുത്ത ഉപരോധത്തില്‍ പോലും ഇറാന്‍ പിടിച്ചുനിന്നത് ഇതിനു ഉദാഹരണമാണ് .അന്ന് ചൈന നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല .നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് .

അന്ന് പകര്‍ച്ചവ്യാതി തടയാന്‍ സാവകാശവും സമയവുമുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാല്‍ പലതും ജനങ്ങളറിയാതിരിക്കാന്‍ മറച്ചുവച്ചതിനാണ് ഇപ്പോള്‍ ഇറാന്‍ സമാനതകളില്ലാത്ത വില കൊടുക്കേണ്ടി വന്നത് ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളില്‍ ശ്വാസകോശ അണുബാധയും ഉയര്‍ന്ന പനിയുമായി നിരവധി രോഗികളെത്തിയിരുന്നു . ഇന്‍ഫ്‌ലുവന്‍സയാണെന്ന നിഗമനത്തില്‍ ഇവര്‍ക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകര്‍ച്ചവ്യാധിയെന്ന സംശയത്തില്‍ ക്വോമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇറാന്‍ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ ഇറാനിലെ അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ അതു പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം പൊടുന്നനെ നടത്തിയാല്‍ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.ഇറാന് മറ്റൊരു ആഭ്യന്തര പ്രശനം കൂടി താങ്ങാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലാണ് ഒടുവില്‍ വിനാശത്തിലേക്കെത്തിച്ചത്

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖില്‍ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നല്‍കിയെങ്കിലും അബദ്ധത്തില്‍ അന്ന് യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ട് 176 പേര്‍ കൊല്ലപ്പെട്ടത് ഇറാന്‍ ഭരണകൂടത്തിന് തീരാക്കളങ്കമായി. ഇറാന്‍ പൗരരുള്‍പ്പടെയാണ് വെന്തുമരിച്ചത് .നവംബറില്‍ നടന്ന ഒരു പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.അവരതു മുഖവിലയ്‌ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാന്‍ അനുഭവിക്കുന്നുണ്ട് .നിലവില്‍ സമൂഹവ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍ .അതേസമയം ചൈനയുമായുള്ള വ്യാപാരത്തില്‍ മുടക്കം വരുത്താനോ അവരെ പിണക്കാനോ ഇറാന്‍ തയ്യാറാകാത്തതിനെ തിക്ത ഫലം കൂടിയാണ് അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (8 minutes ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (13 minutes ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (17 minutes ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (21 minutes ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (1 hour ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (1 hour ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (1 hour ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (2 hours ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (2 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (3 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (3 hours ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (3 hours ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (3 hours ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (3 hours ago)

Malayali Vartha Recommends