Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് , നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അമ്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് , വാണിജ്യ ലാഭത്തിനുവേണ്ടിയുള്ള കൊലച്ചതി

04 APRIL 2020 08:22 AM IST
മലയാളി വാര്‍ത്ത

അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനൊരു കൊലച്ചതി ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല .ഇറാന്‍ എന്ന രാജ്യം ചൈനയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഹൃദ രാജ്യമാണ് .നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അന്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ വൈകിയിട്ടും തിരിച്ചറിഞ്ഞത് .തക്ക സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്കുവാനോ മുന്നറിയിപ്പ് നല്‍കി രാജ്യത്തെ
രക്ഷിക്കാനോ ഭരണാധികാരികള്‍ ശ്രമിക്കാത്തതിന്റെ ഫലം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നിലവില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അല്‍ ഖമനേയിയുടടെയും പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടേയും സമയോചിതമായ ഇടപെടലിന്റെ അഭാവം ആ രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് കാരണമായിരിക്കുകയാണ് .ഇറാന്റെ സുഹൃത്ത് രാജ്യമാണ് ചൈന .അമേരിക്കയുടെ കടുത്ത ഉപരോധത്തില്‍ പോലും ഇറാന്‍ പിടിച്ചുനിന്നത് ഇതിനു ഉദാഹരണമാണ് .അന്ന് ചൈന നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല .നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് .

അന്ന് പകര്‍ച്ചവ്യാതി തടയാന്‍ സാവകാശവും സമയവുമുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാല്‍ പലതും ജനങ്ങളറിയാതിരിക്കാന്‍ മറച്ചുവച്ചതിനാണ് ഇപ്പോള്‍ ഇറാന്‍ സമാനതകളില്ലാത്ത വില കൊടുക്കേണ്ടി വന്നത് ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളില്‍ ശ്വാസകോശ അണുബാധയും ഉയര്‍ന്ന പനിയുമായി നിരവധി രോഗികളെത്തിയിരുന്നു . ഇന്‍ഫ്‌ലുവന്‍സയാണെന്ന നിഗമനത്തില്‍ ഇവര്‍ക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകര്‍ച്ചവ്യാധിയെന്ന സംശയത്തില്‍ ക്വോമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇറാന്‍ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ ഇറാനിലെ അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ അതു പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം പൊടുന്നനെ നടത്തിയാല്‍ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.ഇറാന് മറ്റൊരു ആഭ്യന്തര പ്രശനം കൂടി താങ്ങാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലാണ് ഒടുവില്‍ വിനാശത്തിലേക്കെത്തിച്ചത്

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖില്‍ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നല്‍കിയെങ്കിലും അബദ്ധത്തില്‍ അന്ന് യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ട് 176 പേര്‍ കൊല്ലപ്പെട്ടത് ഇറാന്‍ ഭരണകൂടത്തിന് തീരാക്കളങ്കമായി. ഇറാന്‍ പൗരരുള്‍പ്പടെയാണ് വെന്തുമരിച്ചത് .നവംബറില്‍ നടന്ന ഒരു പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.അവരതു മുഖവിലയ്‌ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാന്‍ അനുഭവിക്കുന്നുണ്ട് .നിലവില്‍ സമൂഹവ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍ .അതേസമയം ചൈനയുമായുള്ള വ്യാപാരത്തില്‍ മുടക്കം വരുത്താനോ അവരെ പിണക്കാനോ ഇറാന്‍ തയ്യാറാകാത്തതിനെ തിക്ത ഫലം കൂടിയാണ് അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (6 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (16 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (30 minutes ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (45 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (3 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (4 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (5 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (5 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (5 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (5 hours ago)

Malayali Vartha Recommends