Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് , നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അമ്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് , വാണിജ്യ ലാഭത്തിനുവേണ്ടിയുള്ള കൊലച്ചതി

04 APRIL 2020 08:22 AM IST
മലയാളി വാര്‍ത്ത

അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനൊരു കൊലച്ചതി ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല .ഇറാന്‍ എന്ന രാജ്യം ചൈനയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഹൃദ രാജ്യമാണ് .നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അന്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ വൈകിയിട്ടും തിരിച്ചറിഞ്ഞത് .തക്ക സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്കുവാനോ മുന്നറിയിപ്പ് നല്‍കി രാജ്യത്തെ
രക്ഷിക്കാനോ ഭരണാധികാരികള്‍ ശ്രമിക്കാത്തതിന്റെ ഫലം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നിലവില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അല്‍ ഖമനേയിയുടടെയും പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടേയും സമയോചിതമായ ഇടപെടലിന്റെ അഭാവം ആ രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് കാരണമായിരിക്കുകയാണ് .ഇറാന്റെ സുഹൃത്ത് രാജ്യമാണ് ചൈന .അമേരിക്കയുടെ കടുത്ത ഉപരോധത്തില്‍ പോലും ഇറാന്‍ പിടിച്ചുനിന്നത് ഇതിനു ഉദാഹരണമാണ് .അന്ന് ചൈന നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല .നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് .

അന്ന് പകര്‍ച്ചവ്യാതി തടയാന്‍ സാവകാശവും സമയവുമുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാല്‍ പലതും ജനങ്ങളറിയാതിരിക്കാന്‍ മറച്ചുവച്ചതിനാണ് ഇപ്പോള്‍ ഇറാന്‍ സമാനതകളില്ലാത്ത വില കൊടുക്കേണ്ടി വന്നത് ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളില്‍ ശ്വാസകോശ അണുബാധയും ഉയര്‍ന്ന പനിയുമായി നിരവധി രോഗികളെത്തിയിരുന്നു . ഇന്‍ഫ്‌ലുവന്‍സയാണെന്ന നിഗമനത്തില്‍ ഇവര്‍ക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകര്‍ച്ചവ്യാധിയെന്ന സംശയത്തില്‍ ക്വോമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇറാന്‍ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ ഇറാനിലെ അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ അതു പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം പൊടുന്നനെ നടത്തിയാല്‍ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.ഇറാന് മറ്റൊരു ആഭ്യന്തര പ്രശനം കൂടി താങ്ങാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലാണ് ഒടുവില്‍ വിനാശത്തിലേക്കെത്തിച്ചത്

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖില്‍ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നല്‍കിയെങ്കിലും അബദ്ധത്തില്‍ അന്ന് യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ട് 176 പേര്‍ കൊല്ലപ്പെട്ടത് ഇറാന്‍ ഭരണകൂടത്തിന് തീരാക്കളങ്കമായി. ഇറാന്‍ പൗരരുള്‍പ്പടെയാണ് വെന്തുമരിച്ചത് .നവംബറില്‍ നടന്ന ഒരു പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.അവരതു മുഖവിലയ്‌ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാന്‍ അനുഭവിക്കുന്നുണ്ട് .നിലവില്‍ സമൂഹവ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍ .അതേസമയം ചൈനയുമായുള്ള വ്യാപാരത്തില്‍ മുടക്കം വരുത്താനോ അവരെ പിണക്കാനോ ഇറാന്‍ തയ്യാറാകാത്തതിനെ തിക്ത ഫലം കൂടിയാണ് അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (1 hour ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (1 hour ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (2 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (2 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (4 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (4 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (4 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (5 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (5 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (5 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (5 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (5 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (5 hours ago)

Malayali Vartha Recommends