സ്‌പെയിനില്‍ നിന്നും 148 യാത്രക്കാരുമായി ജര്‍മ്മനിയിലേക്ക് പറന്നുയര്‍ന്ന വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണു

ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ആകാശദുരന്തം കൂടി. മലേഷ്യയിലും റഷ്യയിലുമുണ്ടായ ദുരന്തത്തിന് ശേഷം ഇപ്പോള്‍ ദക്ഷിണ ഫ്രാന്‍സിലാണ് വിമാന ദുരന്തമുണ്ടായിരിക്കുന്നത്. എ320 വിമാനമാണ് ആദ്യം റഡാറില്‍ നിന്നും അപ്രത്യക്ഷമായതും പിന്നീട് ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണതായി വിവരം ലഭിച്ചതും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും ജര്‍മ്മനിയിലെ ഡുസല്‍ഡോഫിലേക്കുള്ള യാത്രയിലായിരുന്നു ലുഫ്താന്‍സയുടെ ജര്‍മ്മന്‍ വിങ്‌സ് വിമാനം. ജര്‍മ്മന്‍ സമയം പുലര്‍ച്ച പത്ത് മണിയോടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നു വീണതായി ഫ്രാന്‍സ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെ വിമാനത്തിലുണ്ടായിരുന്നവരിലാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അറിയിച്ചിട്ടുണ്ട്.
142 യാത്രക്കാരും ജീവനക്കാരുമായി പുറപ്പെട്ട വിമാനം ആല്‍പ്‌സ് പര്‍വത നിരകളിലാണ് തകര്‍ന്നു വീണത്. യാത്രക്കാര്‍ എല്ലാവരും മരിച്ചുവെന്ന ഭീതിയിലാണ് ലോകം. ആറ് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബാഴ്‌സലോണയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണതെന്ന് ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ വിമാനക്കമ്പനിയുടെ ഉപ കമ്പനിയാണ് ജര്‍മന്‍വിങ്‌സ് വിമാനം. 24 വര്‍ഷം പഴക്കമുള്ള വിമാനം 1991 മുതല്‍ ലുഫ്താന്‍സ ഉപയോഗിക്കുന്നതാണ്. രാവിലെ 8.35ന് ബാഴ്‌സലോണയില്‍ നിന്ന് പുറപ്പെട്ട വിമാനം 10.35ന് ഡസല്‍ഡോര്‍ഫില്‍ എത്തേണ്ടതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















