ലോകം കലിപ്പിച്ചു WHO വിരണ്ടു.... കോവിഡ് ചൈനയുടെ കഴിവില്ലായ്‌മയെന്ന്...
കൊറോണ വൈറസ് പടർന്നുപിടിച്ചതിൽ ചൈനയിലെ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യത്തിനു പിന്നാലെയാണു ഡബ്ല്യുഎച്ച്ഒ നിലപാടു വ്യക്തമാക്കിയത്.
വൈറസിന്റെ ഉദ്ഭവസ്ഥാനമോ വർധനാകേന്ദ്രമോ ആകാം വുഹാൻ ചന്തയെന്ന് സംഘടനയുടെ ഭക്ഷ്യസുരക്ഷാ, വൈറസ് വിദഗ്ധൻ ഡോ. പീറ്റർ ബെൻ എംബാറെക് പറഞ്ഞു. ഇതിനിടെ, ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു കാരണം ചൈനയുടെ അബദ്ധമോ കഴിവില്ലായ്മയോ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പമായിരുന്നു. എന്നാൽ ആരോ അവരുടെ ജോലി ചെയ്തില്ല. അതു ഗുരുതരമായെന്നും ട്രംപ് പറഞ്ഞു.
അതെ സമയം ചൈനയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരിക്കുകയാണ്.കർശന മുൻകരുതലുകളോടെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. 121 ഹൈസ്കൂളുകളിലെയും വൊക്കേഷണൽ സ്കൂളുകളിലെയും മുതിർന്ന വിദ്യാർത്ഥികൾ ബുധനാഴ്ച കാമ്പസിലേക്ക് മടങ്ങി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങിയത്.
വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ താപനില, അണുനാശിനി പരിശോധനകൾക്കും നിർബന്ധമായും വിധേയമാവേണ്ടതുമുണ്ട്. ചൈനയിലെ ഹാങ്ഷൗ ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളിൽ കഴിഞ്ഞ ആഴ്ച തന്നെ സ്കൂളകൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ 50000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3800 ഓളം പേർക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. അതേസമയം കഴിഞ്ഞാഴ്ചയോടെ വുഹാൻ കൊവിഡ് മുക്ത മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.വുഹാനില കൊവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരിക്കുന്നു എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.
ഒരുമാസം മുൻപാണ് 76 ദിവസം നീണ്ട ലോക്ക് ഡൗൺ വുഹാനിൽ അവസാനിച്ചത്. ചൈനയിൽ നടന്ന 84 ശതമാനം മരണങ്ങളുടെയും ഉറവിടമായ വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ തന്നെ ചൈന ജനുവരിയോടെ അടച്ചിരുന്നു.ഹൈസ്കൂളുകൾക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ എല്ലാം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. പലയിടങ്ങളും റോഡുകളിൽ ആളുകൾ സജീവമായി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
വന്യജീവികളുടെ മാംസം വിൽക്കുന്ന വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് കൊറോണ വ്യാപനം തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. അതേസമയം വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപവും ശക്തമായിരുന്നു.
https://www.facebook.com/Malayalivartha