Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍... ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയ പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ നീക്കം ചൈനയ്ക്ക് തിരിച്ചടിയായേക്കും

07 JUNE 2020 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍.ഇന്നലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയ്ക്ക് ശേഷം ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും സംഘവും ലേയിലേക്ക് തിരിച്ചു. ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. ആഗോള വ്യാപാരത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും ചൈന ഭീഷണിയുണ്ടാകുന്നുണ്ടെന്നു കാണിച്ചാണ് എട്ട് രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ചേര്‍ന്ന് പുതിയ നീക്കം നടത്തുന്നത്. ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയ പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ നീക്കം ചൈനയ്ക്ക് തിരിച്ചടിയായേക്കും.

ചൈനയുടെ സാമ്പത്തികവളര്‍ച്ച ആഗോളതലത്തില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. യുഎസും ജര്‍മനി, യുകെ, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളഉം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും ചേര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഹോങ്കോങിന്റെ സ്വയംഭരണം നീക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള യുഎസിന്റെ ബന്ധം വഷളായതിനു പിന്നാലെയാണ് പുതിയ അന്താരാഷ്ട്ര നീക്കം. കൊവിഡ് പ്രതിസന്ധിയ്ക്ക് ഉത്തരവാദി ചൈനയാണെന്ന യുഎസും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാദവും പുതിയ നീക്കത്തിന് ഊര്‍ജം പകരുന്നുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈന ഒരു ആഗോള പ്രതിസന്ധിയാണെന്നാണ് യുഎസ് സെനറ്ററായ മാര്‍ക്കോ റൂബിയോയുടെ വാദം. ഇദ്ദേഹം ട്വിറ്ററിലാണ് ആരോപണവുമായി എത്തിയത്. ഹോങ്കോങ് വിഷയത്തിലടക്കം ചൈനയുടെ സ്ഥിരം വിമര്‍ശകനാണ് ഇദ്ദേഹം. എന്നാല്‍ ഹോങ്കോങ് ഒരു ആഭ്യന്തരവിഷയമാണെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. ചൈനയുടെ ജനാധിപത്യമൂല്യങ്ങള്‍ ലോകത്തിന് ഭീഷണിയല്ലെന്നും അവര്‍ പറയുന്നു. അന്താരാഷ്ട്രബന്ധത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ബഹുമാനിക്കണമെന്നാണ് ചില രാഷ്ട്രീയക്കാരോടു പറയാനുള്ളതെന്നും ചൈന പറയുന്നു.

യുഎസ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ മാര്‍കോ റൂബിയോ, ഡെമോക്രാറ്റിക് സെനറ്റര്‍ ബോബ് മെനന്‍ഡസ്, മുന്‍ ജാപ്പനീസ് പ്രതിരോധമന്ത്രി ജെന്‍ നകാതാനി, യൂറോപ്യന്‍ പാര്‍ലമെന്റ് വിദേശകാര്യ സമിതിയംഗം മിറിയം ലക്‌സ്മാന്‍, യുകെ പാര്‍ലമെന്റംഗം ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചത്. ഹോങ്കോങിന്റെ സ്വയംഭരണം എടുത്തു നീക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് യുഎസ് നയതന്ത്രനീക്കം സജീവമാക്കിയത്. വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് രാജ്യസുരക്ഷയില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്ത്രപ്രധാനമായ സമീപനം സ്വീകരിക്കാനും പുതിയ നടപടികള്‍ ആസൂത്രണം ചെയ്യാനുമാണ് പുതിയ സമിതി രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതെ സമയം ടിയാനന്‍മെന്‍ സംഭവത്തിന്റെ 31-ാം വാര്‍ഷികമാചരിക്കുന്ന അതേദിവസം തന്നെയാണ് ചൈനയുടെ ദേശീയഗാനബില്‍ ഹോങ് കോങ് പാര്‍ലമെന്റ് പാസാക്കിയത്. ദേശീയഗാന ബില്ലിലൂടെയും പുതിയ സുരക്ഷാനിയമത്തിലൂടെയും ഹോങ് കോങ്ങില്‍ പിടിമുറുക്കുകയാണ് ചൈന. വ്യാഴാഴ്ച സ്വാതന്ത്ര്യവാദികളുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഹോങ് കോങ് പാര്‍ലമെന്റ് ദേശീയഗാന ബില്‍ പാസാക്കിയത്. പ്രതിഷേധമുയര്‍ത്തിയ റേ ചാന്‍, ടെഡ് ഹുയി എന്നീ അംഗങ്ങളെ വോട്ടെടുപ്പിനുമുമ്പേ സഭയില്‍നിന്ന് പുറത്താക്കി.

മേഖലയുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് ബില്ലെന്ന് സ്വാതന്ത്ര്യവാദികള്‍ പറഞ്ഞു. എന്നാല്‍, ദേശീയഗാനത്തോട് ബഹുമാനം പുലര്‍ത്താന്‍ നിയമം അത്യാവശ്യമാണെന്നാണ് ചൈനയെ പിന്തുണയ്ക്കുന്നവരുടെ വാദം. 2015-ലെ ഫിഫ ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ ചൈനീസ് ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഹോങ് കോങ് ആരാധകര്‍ ഉറക്കെ കൂവുകയും പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് ചൈന ബില്ലിന് തുടക്കമിട്ടത്. ഈ സംഭവത്തില്‍ ഹോങ് കോങ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ പിഴചുമത്തുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (56 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends