കോറോണയെപ്പേടിച്ച് മാസങ്ങളോളം മാതാപിതാക്കൾ ചെയ്തത്; മാസങ്ങളോളം മക്കൾ ഒരു മുറിയിൽ, പ്രായപൂർത്തിയാകാത്ത മക്കളെ അവസാനം മോചിപ്പിച്ചപ്പോൾ കണ്ടത്! പരസ്പരം കാണാനാകാതെ കഴിഞ്ഞത് 4 മാസം
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. ചെറിയ രീതിയിലുള്ള ആശ്വാസം നിലവിൽ ആരോഗ്യസംവിധാനങ്ങൾ വഴി ലഭ്യമാണ് എങ്കിലും ദിനംപ്രതി ഉയരുന്ന മരണനിരക്കും രോഗവ്യാപനവും ഭീതിയുടെ ആക്കം കൂട്ടുകയാണ്. ഇതോടൊപ്പം ഏറെ ഞെട്ടിക്കുന്ന വിധത്തിലുള്ള വാർത്തകളും പുറത്തേക്ക് വരുകയാണ്. കോവിഡ് ഭീതിയർ തുടർന്ന് മക്കള്‍ക്ക് വൈറസ് ബാധിക്കുമെന്ന് ഭയന്ന് സ്വീഡനിലെ മാതാപിതാക്കള്‍ നാലു മാസത്തോളം മുറിയ്ക്കുള്ളില്‍ പൂട്ടിയിടുകയുണ്ടായി. ഇതേതുടർന്ന് മൂന്ന് കുട്ടികളെയും മോചിപ്പിച്ചു. പത്ത് മുതല്‍ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാര്‍ച്ച് മുതല്‍ നാല് മാസത്തോളം അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കൾ അടച്ചിട്ടത്.
എന്നാൽ ഇവര്‍ കുട്ടികളെ പരസ്പരം കാണാനും അനുവദിച്ചിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഓരോരുത്തരേയും അവരുടെ റൂമുകളിലാക്കി അവിടേക്ക് ഭക്ഷണം നല്‍കുകയായിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വ്യക്തമാക്കുകയുണ്ടായി. ഇതുകൂടാതെ വീടിന്റെ വാതിലും അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല.
അതേസമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വീഡന്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം പ്രവർത്തികൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.
https://www.facebook.com/Malayalivartha