നവംബർ മൂന്നിന് രണ്ടു തവണ; ട്രംപിന്റെ പ്രസ്താവനയിൽ ഞെട്ടി അമേരിക്ക; വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു ; ട്രംപിനെതിരെ മറുപക്ഷവും;
ലോകത്തിലെ തന്നെ പ്രഥമപൗരൻ ആണ് അമേരിക്കൻ പ്രസിഡന്റ്. ആ പദം ഇപ്പോൾ അലങ്കരിക്കുന്നത് ഡൊണാൾഡ് ട്രംപ്... ഇപ്പോൾ അമേരിക്ക വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. നവംബർ മൂന്നാം തീയതി ലോകത്തിന്റെ പ്രഥമ പൗരനെ തീരുമാനിക്കാനുള്ള നിർണായക ഘട്ടത്തിലേക്ക് അമേരിക്ക കടക്കുകയാണ്.... ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണ്ടത്തരങ്ങൾ വിളിച്ചു കൂവുന്നതിനു മുൻപന്തിയിലാണ് ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണ്.... ട്രംപിന്റെ പല മണ്ടത്തരങ്ങളും ലോകം കേട്ടിരിക്കുന്നു..... ട്രംപിന്റെ പല മണ്ടത്തരങ്ങളും സോഷ്യൽമീഡിയയും ആഘോഷം ആക്കാറുണ്ട്.... ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ മണ്ടത്തരം ട്രംപ് ഉച്ചരിച്ചിക്കുകയാണ്....ലോകം മുഴുവൻ അന്തം വിട്ടിരിക്കുകയാണ് ട്രംപിന്റെ ഈ പ്രസ്‌താവന കേട്ട്.....
നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. കൊറോണവ്യാപനത്തെ തുടര്‍ന്ന് നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ മെയിലിലൂടെയാണ് വോട്ടെടുപ്പ്. മെയിലിലൂടെയുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു . എന്നാല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഉത്തര കരോളിന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തര കരോളിനയില്‍ മെയിലിലൂടെയുള്ള വോട്ടെടുപ്പ് നടത്തുന്നത്.
നിയമലംഘനത്തിനാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു. 'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പക്ഷെ രണ്ടു തവണയല്ല', സ്റ്റൈന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും ഡെമോക്രാറ്റ് കൂടിയായ സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മെയിലിലൂടെയുള്ള വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നിമയവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കേലൈ മക് ഇനാനി ഫോക്‌സ് വാര്‍ത്താചാനലിനെ വ്യാഴാഴ്ച അറിയിച്ചു. രണ്ട് തവണ വോട്ടു ചെയ്യാനാവശ്യപ്പെട്ടുള്ള ട്രംപിന്റെ ട്വീറ്റുകള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് ലംഘനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ട്വിറ്ററും ട്രംപിന്റെ പോസ്റ്റുകള്‍ക്കൊപ്പം മെയിലൂടെയുള്ള വോട്ടെടുപ്പിന്റെ വിശ്വാസ്യത സൂചിപ്പിക്കുന്ന ലേബല്‍ ഫെയ്‌സ് ബുക്കും കൂട്ടിച്ചേര്‍ത്തു.
രണ്ട് തവണ വോട്ടുചെയ്യാനാവശ്യപ്പെടുന്ന ട്രംപിന്റെ വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വീഡിയോയുടെ പ്രസക്തഭാഗം ഇതു വരെ നീക്കം ചെയ്തിട്ടില്ലെന്ന് ഔദ്യോഗികവക്താവ് വ്യാഴാഴ്ച അറിയിക്കുകയും ചെയ്തു. .
https://www.facebook.com/Malayalivartha