Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയെ സി.സി.ടി.വി ചതിച്ചു

05 SEPTEMBER 2020 07:39 PM IST
മലയാളി വാര്‍ത്ത

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിടിലന്‍ പണിതന്നെ കിട്ടു. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്‌നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്‌റ്റോ എന്ന യുവതി രംഗത്തെത്തിയത്. സ്‌പെയിനിലാണ് സംഭവം. 36 കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് ജന്മനാട്ടില്‍ നേരിടേണ്ടി വന്നത്. 'ഗ്ലൂ ലയര്‍' എന്ന കളിയാക്കി വിളികള്‍ കേള്‍ക്കേണ്ടി വന്ന അയാള്‍ക്ക് നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ സി.സി.ടി.വിയാണ് വനേസയെ ചതിച്ചത്. ഗെസ്‌റ്റോ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു 'തട്ടിക്കൊണ്ടുപോകല്‍ കിറ്റും' വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് വനേസയുടെ കള്ളക്കളി പൊളിഞ്ഞത്. കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ആദ്യം ലിയോണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്ക് ശേഷം ഈ ആഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള ശിക്ഷാവിധിയില്‍ ഇരയ്ക്ക് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ 11 വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തില്‍ ഇവന്‍ റിക്കോയെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് വനേസ ഗെസ്‌റ്റോയുടെ യഥാര്‍ത്ഥ അഭിഭാഷകന്‍ എമിലിയ എസ്‌റ്റെബാന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പശ ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നപ്പോള്‍ തന്റെ സഹോദരന്‍ ഉറങ്ങുകയായിരുന്നുവെന്ന് ഇവാന്റെ സഹോദരന്‍ റാഫേല്‍ പറഞ്ഞു. അറസ്റ്റിലായതിനുശേഷം തങ്ങളുടെ അമ്മ ദിവസങ്ങളോളം കണ്ണീര്‍ക്കയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലായ്‌പ്പോഴും വനേസയെ വിശ്വസിച്ചിരുന്നു, അതിനാലാണ് ഞാന്‍ അവളെ ന്യായീകരിച്ചത്. എനിക്ക് അപമാനവും വഞ്ചനയും തോന്നുന്നുവെന്നാണ് അഭിഭാഷക എസ്‌റ്റെബാന്‍ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (10 minutes ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (27 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (37 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (52 minutes ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (1 hour ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (1 hour ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (1 hour ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (3 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (3 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (4 hours ago)

Malayali Vartha Recommends