കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തി; കോവിഡ് വാക്‌സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ്

ഏറെ പ്രതീക്ഷയോടെയാണ് ലോകം കോവിഡ് വാക്സിനായി കാത്തിരിക്കുന്നത്. ലോകത്തിന്റെ ഏതെങ്കിലും കോണിൽ കോവിഡ് വാക്സിൻ കണ്ടെത്തിയാൽ എല്ലാവർക്കും ആശ്വാസമാണ്..അങ്ങനെ ലോകം മുഴുവൻ ആശ്വസിച്ച തായിരുന്നു ഓക്സ്ഫോർഡ് വാക്സിൻ കണ്ടെത്തിയപ്പോൾ. എന്നാൽ ഇപ്പോൾ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചിരിക്കുകയാണ്. ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചു. കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചത്. പരീക്ഷണം നിർത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.എന്നാൽ താൽക്കാലികമായിട്ടാണ് പരീക്ഷണം നിർത്തി വച്ചിരിക്കുന്നത് എന്നവർ അറിയിച്ചു.
മരുന്നിന്റെ പാർശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാൽ കേസിന്റെ സ്വഭാവമോ എപ്പോൾ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാൾ വേഗത്തിൽ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുന്നത്. ജൂലായ് 20-നാണ് ഓക്സ്ഫഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ തയ്യാറായാൽ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്.2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ.
https://www.facebook.com/Malayalivartha



























