ഇന്ത്യന്‍ ടീമിനോ മാനെജ്‌മെന്റിനോ മറ്റ് ടീമിലെ ഒരു കളിക്കാരുടെയും ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്‌നമേ അല്ല; സിറാജിന്റെ കാര്യത്തിൽ അത് പ്രകടമാണ്; പ്രതികരണവുമായി പാകിസ്ഥാന്‍ ബൗളര്‍ ഷൊയിബ് അക്തര്‍
ഇന്ത്യന്‍ ടീമിനോ മാനെജ്‌മെന്റിനോ മറ്റ് ടീമിലെ ഒരു കളിക്കാരുടെയും ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്‌നമേ അല്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനെജ്‌മെന്റിനേയും പുകഴ്ത്തിയിരിക്കുകയാണ് അദ്ദേഹം. യുവ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ഇതിനു ഉദാഹരണമായി അക്തര്‍ ചൂണ്ടിക്കാണിക്കുന്നത്.
സിറാജിന് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണ വലുതാണെന്നാണ് അക്തര്‍ പറഞ്ഞു . പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം വേഗത്തിൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചു . പെട്ടെന്നൊരു നിമിഷം കളത്തില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു ടീം. ഡ്രസിങ് റൂമിലാണ് യഥാര്‍ഥ ടീം രൂപപ്പെടുന്നത്. രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. ഡ്രസിങ് റൂമില്‍ മതമോ ജാതിയോ വര്‍ണമോ പ്രശ്‌നമല്ല. കോഹ്ലിയും രോഹിത്തും ഷമിയും ഒന്നുമില്ലാതെ തന്നെ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ടീം ഇന്ത്യ തെളിയിച്ചുവെന്ന് അക്തര്‍ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha